India

ദീര്‍ഘകാല നിക്ഷേപത്തിന്‌ ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌

കെ.അരവിന്ദ്‌

ഐഡിഎഫ്‌സി ബാങ്കും എന്‍ബിഎഫ്‌സി ആയിരുന്ന കാപ്പിറ്റല്‍ ഫസ്റ്റും തമ്മില്‍ ലയിച്ചതിനു ശേഷം രൂപം കൊണ്ടതാണ്‌ ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌. 2021ഓടെ ഐഡിഎഫ്‌സി ബാങ്കിന്റെ ഉപഭോഗ്‌തൃ അടിത്തറ 60 ലക്ഷമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്‌ ബാങ്കിംഗ്‌ ഇതര ധനകാര്യ സ്ഥാപനമായ കാപ്പിറ്റല്‍ ഫസ്റ്റു മായുള്ള ലയനം നടന്നത്‌.

ഐഡിഎഫ്‌സി ബാങ്കിന്റെ ചെറുകിട വായ്‌പാ ബിസിനസ്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ നടന്ന ലയനത്തിനു ശേഷം ഇരട്ടിയായി. അടിസ്ഥാന സൗകര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക്‌ വായ്‌പ കൊടുക്കുന്ന കമ്പനിയായിരുന്നു നേരത്തെ ഐഡി എഫ്‌സി. ഈ നിലയില്‍ നിന്നും വൈവിധ്യ വല്‍കൃതമായ സേവനങ്ങള്‍ നല്‍കുന്ന ബാങ്ക്‌ എന്ന നിലയിലേക്കുള്ള വളര്‍ച്ച ശക്തിപ്പെടു ത്തുന്നതിന്‌ ലയനം സഹായകമായി. കാപ്പി റ്റല്‍ ഫസ്റ്റിന്റെ 228 ശാഖകള്‍ ഐഡിഎഫ്‌സി യില്‍ ലയിച്ചതോടെ ചെറുകിട ഉപഭോ ക്താക്കളുടെ വലിയൊരു നിരയാണ്‌ ബാങ്കിന്‌ ലഭിച്ചത്‌. ഏകദേശം ഒരു ലക്ഷം കോടി രൂപയുടെ ആ സ്‌തിയാണ്‌ ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ കൈകാര്യം ചെയ്യുന്നത്‌. ഉപഭോക്താക്കളുടെ എണ്ണം 60 ലക്ഷമാണ്‌.

രാജ്യത്ത്‌ ഏറ്റവും ഒടുവില്‍ ബാങ്കിംഗ്‌ ലൈസന്‍സ്‌ ലഭിച്ച സ്ഥാപനമാണ്‌ ഐഡി എഫ്‌സി ബാങ്ക്‌. ലയനത്തിന്‌ മുമ്പ്‌ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കമ്പനികള്‍ക്കുള്ള വായ്‌പാ ബിസിനസാണ്‌ ഐഡിഎഫ്‌സി ബാങ്ക്‌ പ്രധാനമായും ചെയ്‌തിരുന്നത്‌. പുതിയ ബാങ്ക്‌ എന്ന നിലയില്‍ ചെറുകിട ഉപഭോക്താക്കളെ ലഭിക്കുന്നതിന്‌ ഐഡിഎഫ്‌സി ബദ്ധപ്പെടുകയായിരുന്നു. ലയന ത്തിന്‌ മുമ്പ്‌ ഐഡിഎഫ്‌സി ബാങ്കിന്റെ വായ്‌പാ ബിസിനസിന്റെ 27.5 ശതമാനം മാത്ര മായിരുന്നു ചെറുകിട വായ്‌പ. അതേ സമയം കാപ്പിറ്റല്‍ ഫസ്റ്റിന്റെ 93 ശതമാനം വായ്‌പയും ചെറുകിട വായ്‌പയാണ്‌.

നിലവില്‍ പുസ്‌തകമൂല്യത്തിന്റെ 1.32 മടങ്ങാണ്‌ ഐഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില. പ്രമുഖ സ്വകാര്യ മേഖലാ ബാങ്കുകളു ടെ ഓഹരി വില പുസ്‌തകമൂല്യവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിനേക്കാള്‍ ഉയര്‍ന്ന മടങ്ങിലാണ്‌ വ്യാപാരം ചെയ്യുന്നത്‌. ഐഡിഎഫ്‌സി ബാങ്കിന്റെ ബിസിനസിലെ പുരോഗതിക്ക്‌ അനുസരിച്ച്‌ ഓഹരി വില ഉയരുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഐഡിഎഫ്‌സി ബാങ്കിനെ സംബന്ധിച്ച്‌ പുതിയ ബാങ്കെന്ന നിലയില്‍ ബിസിനസ്‌ വ്യാപിപ്പിക്കുന്നതിന്‌ ദീര്‍ഘസമയമെടുക്കുമെന്ന സ്ഥിതിയായിരുന്നു. എന്നാല്‍ കാപ്പിറ്റല്‍ ഫസ്റ്റുമായുള്ള രണ്ട്‌ വര്‍ഷം മുമ്പത്തെ ലയനത്തോടെ ഐഡിഎഫ്‌സി ബാങ്കിന്‌ വളര്‍ച്ചക്കുള്ള അവസരമാണ്‌ ഒരുങ്ങിയത്‌. കോവിഡ്‌ സൃഷ്‌ടിച്ച ഇടക്കാലത്തെ പ്രതിസന്ധിയെ മറികടന്ന്‌ വളര്‍ച്ച പ്രാപിക്കാനുള്ള ശേഷി ബാങ്കിനുണ്ട്‌. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സമ്പത്ത്‌ വളര്‍ത്തുന്നതിന്‌ ഐഡിഎഫ്‌സി ഫസ്റ്റ്‌ ബാങ്ക്‌ നിക്ഷേപകര്‍ക്ക്‌ പരിഗണിക്കാവുന്ന ഓഹരിയാണ്‌.

നിലവില്‍ 37 രൂപക്ക്‌ വ്യാപാരം ചെയ്യുന്ന ഈ ഓഹരി എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്ന്‌ 33 ശതമാനം താഴെയാണ്‌. ബാങ്കിംഗ്‌ ഓഹരികളില്‍ കാണുന്ന ഇപ്പോഴത്തെ മുന്നേറ്റ പ്രവണത ഈ ഓഹരിക്ക്‌ ഗുണകരമാകും. ദീര്‍ഘകാല നിക്ഷേപകര്‍ക്കാണ്‌ ഈ ഓഹരി അനുയോജ്യമായിരിക്കുന്നത്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.