ഡല്‍ഹി: കോവിഡ് വാക്‌സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരുമെന്ന് ഐസിഎംആര്‍. മാസ്‌ക് ഒഴിവാക്കാനാവില്ലെന്നും ഐസിഎംആര്‍ പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു. ലക്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ച വെബ്ബിനാറില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാക്‌സിന്‍ കൊണ്ടു മാത്രം കോവിഡിനെ ഇല്ലാതാക്കാനാവില്ലെന്നും ഇപ്പോള്‍ പാലിച്ചുകൊണ്ടിരിക്കുന്ന ശീലങ്ങളും നിയന്ത്രണങ്ങളും വീണ്ടും തുടര്‍ന്നുകൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. അണുബാധയെ അകറ്റി നിര്‍ത്താന്‍ മാസ്‌കുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷം ജൂലൈയില്‍ 30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് ഞങ്ങളുടെ ലക്ഷ്യം. തുടര്‍ന്നുള്ള കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കും. ഇന്ത്യ വികസിപ്പിക്കുന്ന വാക്‌സിന്‍ രാജ്യത്തിന് വേണ്ടി മാത്രമുള്ളതല്ല, 60 ശതമാനം വികസ്വര രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. 24 നിര്‍മ്മാണ യൂണിറ്റുകളും 19 സ്ഥാപനങ്ങളും കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുക്കാന്‍ പങ്കാളികളാകുമെന്നും ഭാര്‍ഗവ പറഞ്ഞു.
വാക്‌സിന്‍ പോലെ പ്രവര്‍ത്തിക്കുന്നതിനാല്‍ മാസ്‌കിനെ അത്ര പെട്ടെന്നൊന്നും ഒഴിവാക്കാനാവില്ലെന്നും ഐസിഎംആര്‍ മേധാവി വ്യക്തമാക്കി. മാസ്‌ക് എന്നാല്‍ ഒരു ഫാബ്രിക് വാക്‌സിന്‍ പോലെയാണ്. കോവിഡ് പ്രതിരോധത്തില്‍ മാസ്‌കിന്റെ പങ്ക് തള്ളിക്കളായാനാവില്ല. ഇന്ത്യയില്‍ അഞ്ച് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ഇതില്‍ രണ്ടെണ്ണം ഇന്ത്യയുടേതും മൂന്നെണ്ണം വിദേശത്ത് നിന്നുള്ളതുമാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.