തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പ്രതിഷേധ പ്രകടനങ്ങളോ സമരങ്ങളോ പാടില്ലെന്ന ഹൈക്കോടതി വിധി പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ പ്രഹരമെന്ന് ധനമന്ത്രി തോമസ് ഐസക്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള സമരങ്ങള്‍ അപകടമാണെന്ന് മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പ്രതിപക്ഷം പുശ്ചത്തോടെയാണ് തള്ളിക്കളഞ്ഞത്. എന്തായാലും കോടതി വിധി ലംഘിച്ച് സമരം ചെയ്യാനുള്ള തന്‍റേടം ഇവര്‍ക്കുണ്ടാകില്ലെന്ന് തോമസ് ഐസക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
തോമസ് ഐസക്കിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
പ്രതിഷേധത്തിന്‍റെ മറവില്‍ വൈറസ് വ്യാപനം നടത്തി രാഷ്ട്രീയമുതലെടുപ്പു ലക്ഷ്യമിട്ട പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധി. സംസ്‌കാരത്തിന്റെയും മര്യാദയുടെയും സകലസീമകളും ലംഘിച്ചുകൊണ്ടുള്ള പ്രതിപക്ഷ നീക്കത്തെ അത്യധികം ആശങ്കയോടെയാണ് സമൂഹം നോക്കിക്കണ്ടത്. പ്രതിപക്ഷ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അണികളെയടക്കം സംരക്ഷിക്കുന്ന കോടതിവിധി അവരുടെ കുടുംബങ്ങളില്‍ വലിയ ആശ്വാസമുണ്ടാക്കും.
ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയാണ് നാം രോഗവ്യാപനത്തെ പ്രതിരോധിച്ചു നിര്‍ത്തിയത്. അതിലേറ്റവും പ്രധാനമാണ് മാസ്‌ക് ധരിക്കലും ശാരീരികാകലം പാലിക്കലും. പ്രതിപക്ഷ പ്രതിഷേധത്തില്‍ ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെടുന്നുണ്ട് എന്ന് ആവര്‍ത്തിച്ചു ചൂണ്ടിക്കാട്ടുകയും അത് അപകടമാണെന്ന് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. പരമപുച്ഛത്തോടെയാണ് പ്രതിപക്ഷ നേതാക്കള്‍ ഈ മുന്നറിയിപ്പു തള്ളിക്കളഞ്ഞത്. അതുവഴി അവര്‍ സ്വന്തം അണികളെയാണ് കൊലയ്ക്കു കൊടുക്കാനിറങ്ങിയത്.
സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിന്‍റെ ജീവശ്വാസമാണ്. തര്‍ക്കമില്ല. ഭരണപക്ഷത്തിനെതിരെ ലഭിക്കുന്ന ഏത് ആയുധവും പ്രതിപക്ഷം പരമാവധി ശക്തിയോടെ പ്രയോഗിക്കുകയും ചെയ്യും. അതിലൊന്നും ആര്‍ക്കും എതിര്‍പ്പില്ല. ഇതെല്ലാം ചെയ്യുന്നത് ജനകീയാഭിപ്രായം സ്വരൂപിക്കുന്നതിനാണ്. എന്നാല്‍ ലോകത്തെ ആകെ നടുക്കിയ കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍, സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്താന്‍ സുരക്ഷിതമാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമൊക്കെ പ്രതിപക്ഷ നേതാക്കളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചത്.
സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുമെന്ന പരസ്യമായ വെല്ലുവിളിയായിരുന്നു പ്രതിപക്ഷ നേതാക്കളുടെ മറുപടി. പ്രതിപക്ഷകക്ഷികളുടെ അണികളുടെ കുടുംബങ്ങളിലേയ്ക്കാണ് ആ വെല്ലുവിളി ഇടിത്തീയായി പതിച്ചത്. മാസ്‌ക് ധരിക്കാതെ തികച്ചും ആപല്‍ക്കരമായി പോലീസുകാരുടെ ദേഹത്തേയ്ക്ക് പാഞ്ഞു കയറുന്ന പ്രതിഷേധക്കാരുടെ ദൃശ്യം അവരുടെ കുടുംബങ്ങളിലും കടുത്ത ഭീതി വിതച്ചു.
രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ 24 മണിക്കൂറും ജോലിയെടുക്കേണ്ടവരാണ് പോലീസുകാര്‍. അവരുടെ സുരക്ഷിതത്തിന് ഒരു വിലയും കല്‍പ്പിക്കാതെ പ്രതിഷേധമെന്ന പേരില്‍ എന്തൊരു താന്തോന്നിത്തരമാണ് അരങ്ങേറിയത്? ഏതായാലും കോടതി വിധി ലംഘിക്കുമെന്ന് വെല്ലുവിളിക്കാനും സമരം തുടരാനുമുള്ള തന്റേടം അവര്‍ക്കുണ്ടാവുകയില്ല എന്നു കരുതാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.