ലകനൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗിക്ക് ധാര്‍മികമായ യാതൊരു അവകാശവുമില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം.
‘തന്നോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് മകള്‍ മരിച്ച വിവരം ഇരയുടെ പിതാവ് അറിയുന്നത്. അദ്ദേഹത്തിന്റെ ദയനീയമായ നിലവിളി താന്‍ ഫോണിലൂടെ കേള്‍ക്കുകയുണ്ടായി. മകള്‍ക്ക് നീതി ലഭിക്കണം എന്നത് മാത്രമാണ് തന്റെ ആവശ്യമെന്ന് തൊട്ടു മുന്‍പാണ് അദ്ദേഹം തന്നോട് പറഞ്ഞത്.’ – പ്രിയങ്ക ട്വീറ്റ് ചെയ്തു.
അവസാനമായി മകളെ വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനുമുള്ള അവസരം പോലും അദ്ദേഹത്തിന് നല്‍കിയില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഇരയെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനു പകരം അവളുടെ ഒരോ മനുഷ്യാവകാശവും മരണത്തില്‍ പോലും നിഷേധിക്കുകയാണ് യു.പി സര്‍ക്കാര്‍ ചെയ്തതെന്ന് വിമര്‍ശിച്ച പ്രിയങ്ക, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് രാജിവയ്ക്കാനും ആവശ്യപ്പെട്ടു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.