ലകനൗ: ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗിക്ക് ധാര്‍മികമായ യാതൊരു അവകാശവുമില്ലെന്ന് പ്രിയങ്ക തുറന്നടിച്ചു. ട്വിറ്ററിലൂടെയാണ് പ്രിയങ്കയുടെ രൂക്ഷ വിമര്‍ശനം.
‘തന്നോട് ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കവെയാണ് മകള്‍ മരിച്ച വിവരം ഇരയുടെ പിതാവ് അറിയുന്നത്. അദ്ദേഹത്തിന്റെ ദയനീയമായ നിലവിളി താന്‍ ഫോണിലൂടെ കേള്‍ക്കുകയുണ്ടായി. മകള്‍ക്ക് നീതി ലഭിക്കണം എന്നത് മാത്രമാണ് തന്റെ ആവശ്യമെന്ന് തൊട്ടു മുന്‍പാണ് അദ്ദേഹം തന്നോട് പറഞ്ഞത്.’ – പ്രിയങ്ക ട്വീറ്റ് ചെയ്തു.
അവസാനമായി മകളെ വീട്ടിലേക്ക് കൊണ്ടുപോകാനും അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനുമുള്ള അവസരം പോലും അദ്ദേഹത്തിന് നല്‍കിയില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. ഇരയെയും കുടുംബത്തെയും സംരക്ഷിക്കുന്നതിനു പകരം അവളുടെ ഒരോ മനുഷ്യാവകാശവും മരണത്തില്‍ പോലും നിഷേധിക്കുകയാണ് യു.പി സര്‍ക്കാര്‍ ചെയ്തതെന്ന് വിമര്‍ശിച്ച പ്രിയങ്ക, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് രാജിവയ്ക്കാനും ആവശ്യപ്പെട്ടു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.