Gulf

ഹജ്ജിന് പരിസമാപ്തി: ആത്മനിര്‍വൃതിയോടെ ഹാജിമാര്‍ മടങ്ങിത്തുടങ്ങി

 

റിയാദ്:  ഏറെ അസാധാരണമായ ഇത്തവണത്തെ ഹജ്ജിന്റെ എല്ലാ കര്‍മ്മങ്ങളും പൂര്‍ത്തിയാക്കി തീര്‍ത്ഥാടകര്‍ ഞായറാഴ്ച മക്കയില്‍ നിന്നും മടങ്ങിത്തുടങ്ങി. തീര്‍ത്ഥാടനത്തിന് അന്ത്യം കുറിച്ചു കൊണ്ടുള്ള വിടവാങ്ങല്‍ ത്വവാഫിനായി മിനായില്‍ നിന്നും കല്ലേറ് പൂര്‍ത്തിയാക്കിയ ശേഷം തീര്‍ത്ഥാടകര്‍ നേരത്തെ മക്കയിലേക്ക് നീങ്ങിയിരുന്നു. മഹാമാരി തീര്‍ത്ഥാടകരുടെ ആരോഗ്യ സുരക്ഷയില്‍ നിഴല്‍ വീഴ്ത്തിയ ഇത്തവണത്തെ ഹജ്ജിന് സൗദി അറേബ്യയില്‍ സ്ഥിരതാമസക്കാരായ 160 രാജ്യങ്ങളിലെ പ്രതിനിധികളടക്കം ആയിരം പേര്‍ക്ക് മാത്രമാണ് ഇത്തവണ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. എല്ലാ പഴുതും അടച്ചുള്ള സുരക്ഷയാണ് ഇത്തവണ ഹജ്ജ് മന്ത്രാലയം ഹാജിമാര്‍ക്കായി ഒരുക്കിയത്.

കര്‍ശനമായ കോവിഡ് മാനദണ്ഡങ്ങള്‍ക്കിടയില്‍ നടന്ന ഏറ്റവും സുഗമമായ ഹജ്ജ് കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ സുവര്‍ണ്ണാവസരം ലഭിച്ചതിലുള്ള സന്തോഷവും ദൈവത്തിന്റെ അതിഥികളായി തെരെഞ്ഞെടുക്കപ്പെട്ട പരിമിതമായ തീര്‍ത്ഥാടകരില്‍ ഉള്‍പ്പെട്ടതിലുള്ള ആത്മ നിര്‍വൃതിയും വാക്കുകള്‍ കൊണ്ട് പ്രകടിപ്പിക്കാനാവാതെ ഹാജിമാര്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. സൗദി അറേബ്യയിലെ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും അവര്‍ നന്ദി രേഖപ്പെടുത്തി.

ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന് തിങ്കളഴ്ചയാണ് ഔദ്യോഗികമായി സമാപനമാകുന്നതെങ്കിലും അയ്യാമുല്‍ തശ്‌രീഖിന് ഒരു ദിവസം മുന്‍പേ തന്നെ തീര്‍ത്ഥാടകര്‍ക്ക് മടങ്ങാനുള്ള അനുമതിയുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ അവരുടെ വിമാന സമയത്തിനനുസരിച്ചായിരിക്കും മക്കയില്‍ നിന്നും ജിദ്ദയിലേക്ക് തിരിക്കുക. അറഫാ ദിനം മഴയുണ്ടാകുമെന്ന കാലാവസ്ഥ പ്രവചനം ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ ഹജ്ജിനു കാലാവസ്ഥയും തടസമായില്ല.

സൗദി അറേബ്യയില്‍ തുടര്‍ച്ചയായി കോവിഡ് വൈറസ് വ്യാപനത്തില്‍ കാണപ്പെടുന്ന കുറവ് ആരോഗ്യ വകുപ്പിന് ആശ്വാസകരമാകുന്നു. ഞായറാഴ്ചയും 1357 പേര്‍ക്ക് മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസത്തിലെ ഏറ്റവും കുറഞ്ഞ വ്യാപനമാണിത്. ഇതോടെ രാജ്യത്തെ വൈറസ് ബാധ 2,78,835 ആയി. മുപ്പത് പേര്‍ കൂടി മരണത്തിനു കീഴടങ്ങിയതോടെ സൗദിയില്‍ ഇതുവരെ കോവിഡ് ബാധിച്ചു 2,917 പേര്‍ മരിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറില്‍ 2,533 പേര്‍ക്ക് കൂടി രോഗമുക്തിയായതോടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 2,40,081 ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 86.1 ശതമാനം ആയി. ഇപ്പോള്‍ ചികിത്സയിലുള്ള കൊവിഡ് ബാധിതര്‍ 35,837 മാത്രമാണ്. ഇവരില്‍ 2,011 പേരാണ് ഗുരുതരാവസ്ഥയിലുള്ളത്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ മക്കയാണ് ഒന്നാമത്. 153 പേര്‍ മക്കയിലും 94 പേര്‍ റിയാദിലും 72 പേര്‍ ജിദ്ദയിലും പുതുതായി രോഗബാധിതരായി. ഏറ്റവും മികച്ച ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളുമായി ഇത്തവണ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് വേദിയൊരുക്കിയതില്‍ ലോകാരോഗ്യ സംഘടന സൗദി അറേബ്യയെ പ്രകീര്‍ത്തിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.