ഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളിലെ ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നവംബര്‍ 24 വരെ തുടരുമെന്ന് വ്യോമയാന മന്ത്രാലയം. 45 ശതമാനത്തോളം ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ നടത്താനാണ് മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 40 മിനിറ്റ് വരെയുളള യാത്രയ്ക്ക് 2000 രൂപ മുതല്‍ 6000 രൂപ വരെയും 150 മുതല്‍ 180 മിനിറ്റ് വരെയുളള യാത്രയ്ക്ക് ഏറ്റവും ചുരുങ്ങിയത് 5,500 രൂപ മുതല്‍ 15,700 രൂപ വരെയും മാത്രമെ ഈടാക്കാന്‍ സാധിക്കുകയുളളു. യാത്രാ ദൈര്‍ഘ്യം മാറുന്നതിന് അനുസരിച്ചായിരിക്കും നിരക്കില്‍ വ്യത്യാസമുണ്ടാകുന്നത്.
കോവിഡ് കാലത്ത് വിമാന കമ്പനികള്‍ ഇഷ്ടപ്രകാരം യാത്രാനിരക്ക് ഈടാക്കുന്നതിനാലാണ് ഒരോ റൂട്ടിലെയും യാത്രാസമയവും പ്രത്യേകതയും കണക്കിലെടുത്ത് യാത്രാ നിരക്കിന് നിബന്ധനകള്‍ ബാധകമാക്കിയത്. ആഗസ്റ്റ് 24 വരെ ഏര്‍പ്പെടുത്തിയ നിബന്ധനകളാണ് ഇപ്പോള്‍ നവംബര്‍ 24 വരെ നീട്ടിയിരിക്കുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മാര്‍ച്ച് 25 ന് ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ കേന്ദ്രം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് മെയ് 25നാണ് സര്‍വ്വീസുകള്‍ പുനരാരംഭിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.