തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തെളിവ് നശിപ്പിക്കാന്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനശ്രദ്ധ തിരിച്ചുവിടാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു. സര്‍ക്കാരിന്റെ ഭാഗമായ എട്ട് പേര്‍ സംശയത്തിന്റെ നിഴലില്‍ ആണെന്ന് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തില്‍ എന്‍ഐഎ അടിയന്തരമായി തെളിവുകള്‍ ഏറ്റെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റിലെ സിസിടിവി മാറ്റാനുള്ള നിര്‍ദേശം തെളിവ് നശിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ്. ഇടിമിന്നലില്‍ നശിച്ചുപോയ സിസിടിവി മാറ്റണമെന്ന ഉത്തരവ് തെളിവ് നശിപ്പിക്കാനാണ്. ചീഫ് സെക്രട്ടറിക്ക് രാജാവിനേക്കാള്‍ വലിയ രാജഭക്തിയെന്ന് ചെന്നിത്തല പരിഹസിച്ചു.
കരാര്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ മുദ്രയും ലെറ്റര്‍ പാഡും ഉപയോഗിക്കാമെന്ന നിര്‍ദേശം നിയമവിരുദ്ധമാണ്. കേന്ദ്രനിയമത്തിന് വിരുദ്ധമായ ഉത്തരവ് വിവാദ സ്ത്രീയെയും മറ്റുള്ളവരെയും സംരക്ഷിക്കാനാണെന്ന് ചെന്നിത്തല പറഞ്ഞു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.