കൊച്ചി: കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പത്മശ്രീയുടെ ശുപാര്‍ശ പട്ടികയില്‍ നിന്ന് മനപൂര്‍വ്വം പേര് വെട്ടിയെന്ന ആരോപണവുമായി നടന്‍ ജി.കെ പിള്ള രംഗത്ത്. പട്ടികയിലുണ്ടായിരുന്ന തന്റെ പേര് വെട്ടി പകരം നടന്‍ മധുവിനെ ഉള്‍പ്പെടുത്തിയെന്നും അന്നത്തെ എംഎല്‍എ പാലോട് രവിയാണ് ഇതിന് പിന്നിലെന്നും ജി.കെ പിള്ള തുറന്നടിച്ചു.
ഒരു മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജി.കെ പിള്ളയുടെ വെളിപ്പെടുത്തല്‍. 2012ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും വി.എം സുധീരന്‍ കെപിസിസി പ്രസിഡന്റുമായിരുന്ന കാലത്താണ് പത്മശ്രീ നല്‍കാനുള്ള ശുപാര്‍ശ പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയതെന്നും എന്നാല്‍ പാലോട് രവി ഉമ്മന്‍ചാണ്ടിയെ സ്വാധീനിച്ച് തന്നേക്കാള്‍ ഒന്‍പത് വര്‍ഷം കഴിഞ്ഞ് സിനിമയില്‍ വന്ന മധുവിന് തനിക്ക് പകരം പട്ടികയില്‍ സ്ഥാനം നല്‍കിയെന്നും ജി.കെ പിള്ള ആരോപിച്ചു.
മധു മികച്ച നടനും പുരസ്‌ക്കാരത്തിന് അര്‍ഹനുമാണ്. എന്നാല്‍ തന്റെ പേര് വെട്ടിമാറ്റി വേണമായിരുന്നോ ഇതെന്നും അദ്ദേഹം ചോദിക്കുന്നു. കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിച്ച തന്നെ ഒരു നേതാവും ഇതുവരെ തിരിഞ്ഞു നോക്കയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
രമേശ് ചെന്നിത്തലയുടെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ പിന്നീടുള്ള എല്ലാ തെരഞ്ഞെടുപ്പിലും പ്രസംഗിച്ചിരുന്ന വ്യക്തിയാണ് താനെന്നും ജി.കെ പിള്ള പറഞ്ഞു. അതേസമയം താന്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ച ഇടതുപക്ഷം തന്നോട് കാണിക്കുന്ന സ്‌നേഹവും അംഗീകാരവും വളരെ വലുതാണെന്നും ജി.കെ പിള്ള കൂ്ട്ടിച്ചേര്‍ത്തു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.