തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ നിന്നും കടലിലേക്ക് ഒഴുകിയ ഫര്‍ണസ് ഓയിലിന്റെ ഓട നാട്ടുകാര്‍ അടച്ചു. ഫാക്ടറിയില്‍ നിന്നും മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഓടയാണ് നാട്ടുകാര്‍ അടച്ചത്. ഓയില്‍ കടലില്‍ വ്യാപിച്ചിരുന്നതിനാല്‍ രണ്ടു ദിവസമായി മത്സ്യത്തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇതിന് നഷ്ടപരിഹാരം ഇവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചര്‍ച്ചയില്‍ പരിഗണിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ ഓട അടച്ചത്.
ഓട അടച്ചതോടെ ഫാക്ടറിയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പും നഷ്ടപരിഹാരവും നല്‍കിയങ്കില്‍ മാത്രമേ ഓട തുറക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍. അതേസമയം, ജീവനക്കാരുടെ അശ്രദ്ധയാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് ഫാക്ടറിയുടെ കണ്ടെത്തല്‍. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.