ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് ഖത്തറിലെ ടൂര്‍ണമെന്റിന് ഈടാക്കുന്നത്. അതിനൊപ്പമാണ് ഖത്തറിലേക്കുള്ള വിമാനയാത്രാനിരക്കും
ദോഹ: ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നേരിട്ട് കാണാന്‍ ഇക്കുറി ചെലവേറും. സ്റ്റേഡിയങ്ങളില്‍ കളി കാണുന്നതിനുള്ള ടിക്കറ്റ് നിരക്കു മുതല്‍ വിമാന യാത്രാക്കൂലി വരെ ഇതില്‍ ഉള്‍പ്പെടും.
കളി കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക് ഇക്കുറി കൈയ്യിപ്പിടിയിലൊതുങ്ങാത്തതാണെന്ന ആക്ഷേപം വ്യാപകമാണ്. ആദ്യ ഘട്ട ടിക്കറ്റ് വില്‍പന അവസാനിക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.
വന്‍ ഡിമാന്റാണ് ടിക്കറ്റുകള്‍ക്ക് ഇതേവരെ ലഭിച്ചുവരുന്നത്. ആളുകളെ ഉള്‍ക്കൊള്ളാവുന്ന പരിധി കഴിഞ്ഞും ടിക്കറ്റിന് അപേക്ഷകള്‍ വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നറുക്കെടുപ്പിലായിരിക്കും ഇനി തീരുമാനം കൈക്കൊള്ളുക.
അപേക്ഷിച്ചവര്‍ക്കെല്ലാം ടിക്കറ്റ് കിട്ടുകയില്ലെന്ന് ഇപ്പോള്‍ തന്നെ സംഘാടകര്‍ സൂചന നല്‍കി കഴിഞ്ഞു.
ജനുവരി 19 നാണ് ടിക്കറ്റ് വില്‍പന ആരംഭിച്ചത്. 24 മണിക്കൂറിനുള്ളില്‍ 12 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. നവംബര്‍ 21 ലെ ഉദ്ഘാടന മത്സരം വീക്ഷിക്കാന്‍ 80,000 അപേക്ഷകള്‍ ലഭിച്ചു, ഡിസംബര്‍ 18 ലെ കലാശക്കളികാണാന്‍ 1,40,000 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
ഏറ്റവും അധികം അപേക്ഷകള്‍ ലഭിച്ചിട്ടുള്ളത് ആതിഥേയരായ ഖത്തറില്‍ നിന്നുതന്നെയാണ്. അര്‍ജന്റീന, മെക്‌സികോ, യുഎസ്എ, യുഎഇ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുമാണ് അധിക അപേക്ഷകള്‍ വന്നിട്ടുള്ളതെന്ന് സംഘാടകര്‍ പറയുന്നു.
ലോക കപ്പ് കാണാനുള്ള സഞ്ചാരികളുടെ തിരക്കു മൂലം വിമാനായാത്രാ നിരക്കുകളും റോക്കറ്റു പോലെ ഉയര്‍ന്നിരിക്കുകയാണ്.
ഏറ്റവും അടുത്തുള്ള യുഎഇയിലെ ദുബായില്‍ നിന്നും ഖത്തറിന്റെ തലസ്ഥാനമായ ദോഹയിലേക്ക് ഈ കാലയളവിലേക്കുള്ള ഒരു ദിശയിലേക്കുള്ള ടിക്കറ്റിന് 4000 മുതല്‍ 6000 വരെ ദിര്‍ഹമായി നിരക്കു ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഗതിയില്‍ 500-600 ദിര്‍ഹം വരുന്ന ടിക്കറ്റിനാണ് ആറായിരം വരെ കൊടുക്കേണ്ടി വരുന്നത്. റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പടെയാണെങ്കില്‍ 8000 മുതല്‍ പതിനായിരം ദിര്‍ഹം വരെയാണ് നിരക്ക്.
അയല്‍ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ നിന്നും സമാനമായ നിരക്കു വര്‍ദ്ധന അനുഭവപ്പെടുന്നുണ്ട്.
ഇതേ അനുഭവം തന്നെയാണ് അര്‍ജന്റീന, യുകെ എന്നിവടങ്ങളില്‍ നിന്നുമുള്ള നിരക്കുകള്‍ക്കും. ബ്രസീല്‍ നിന്ന് ഇരട്ടിയോളം തുകയാണ് ഇപ്പോള്‍ നല്‍കേണ്ടി വന്നിരിക്കുന്നത്.
ഫെബ്രുവരി ആദ്യ വാരം അവസാനിക്കുന്ന ആദ്യ ഘട്ട ടിക്കറ്റ് വില്‍പനയ്ക്കു ശേഷം അവസാന ഘട്ട ടിക്കറ്റ് വില്‍പന ഒക്ടോബര്‍ അവസാനം ഉണ്ടാകുമെന്നാണ് സംഘാടകര്‍ നല്‍കുന്ന സൂചന.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.