കെ.അരവിന്ദ്
ജോലിയില്‍ നിന്ന് നേരത്തെ വിരമിക്കുന്ന ത് നമ്മുടെ കാലത്ത് അസാധാരണമായ കാര്യമല്ല. ജോലിയുടെ സമ്മര്‍ദത്തില്‍ നിന്ന് വിടുതല്‍ നേടുന്നതോടെ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് ഇതിന് മിക്കവരെയും പ്രേരിപ്പിക്കുന്നത്. എന്നാല്‍ സാമ്പത്തിക ശേഷിയുള്ളവര്‍ക്ക് മാത്രമേ അതിന് സാധ്യമാകൂ.
സാമ്പത്തികമായി പ്രാപ്‌തി നേടിയതിനു ശേഷം അമ്പത്തിയഞ്ചോ അറുപതോ എ ത്തുന്നതിനു മുമ്പേ ജോലിയില്‍ നിന്ന് വിര മിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒട്ടേറെയുണ്ടാകും. അവരെ അതില്‍ നിന്ന് തടയുന്നത് പല ഘടകങ്ങളാണ്.
തനിക്ക് മതിയായ സാമ്പത്തിക ശേഷിയുണ്ടോയെന്ന സംശയമാകും ചിലരെ ഭരിക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അടിയന്തി ര സാഹചര്യമുണ്ടായാല്‍ നിലവിലുള്ള സമ്പത്ത് മതിയാകുമോയെന്ന സംശയമുണ്ടാകാം. എല്ലാ മാസവും ലഭിക്കുന്ന വേതനം ഇല്ലാതാകുക എന്നത് മിക്കവരെയും സംബ ന്ധിച്ചിടത്തോളം ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമായിരിക്കും.
വിരമിച്ചതിനു ശേഷം എന്തില്‍ മുഴുകുമെ ന്ന ചോദ്യം പലരെയും കുഴക്കുന്നതാണ്. എല്ലാ ദിവസവും എട്ട്-പത്ത് മണിക്കൂര്‍ ജോലി ചെയ്യുന്ന സ്ഥാനത്ത് ഒന്നും ചെയ്യാതെ ഇരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ഈ സമയങ്ങളില്‍ എന്തു ചെയ്യുമെന്നത് പ്രധാന ചോദ്യമായിരിക്കും.
ജോലിയില്‍ നിന്ന് വിരമിക്കുന്നതോടെ `ഐഡന്റിറ്റി ക്രൈസിസ്’ നേരിടുന്ന സ്ഥിതി യുണ്ടാകാം. ജോലി ചെയ്യുമ്പോള്‍ താന്‍ വൈദഗ്‌ധ്യം നേടിയ മേഖലയുമായി ബന്ധപ്പെട്ട `ഐഡന്റിറ്റി’ സമൂഹത്തിലുണ്ടാകും. വിരമി ക്കുന്നതോടെ ഇത് ഇല്ലാതാകുന്നത് പലരെ യും വിഷമിപ്പിക്കുന്നു.
വിരമിച്ചതിനു ശേഷമുള്ള സാമൂഹിക ബ ന്ധങ്ങള്‍ പഴയതു പോലെയായിരിക്കില്ല. ജോലിസ്ഥലത്തുള്ള ബന്ധങ്ങള്‍ നഷ്‌ടമാ കാം. സുഹൃദ്‌ബന്ധങ്ങളില്‍ പോലും ഇത് പ്ര തിഫലിക്കാം. വിരമിച്ചതിനു ശേഷമുള്ള ഏ കാന്തത പലര്‍ക്കും അസഹ്യമായി അനുഭവ പ്പെടാം. ഇത്തരം പ്രതിബന്ധങ്ങളെ അതിജീ വിക്കുന്നവര്‍ക്ക് മാത്രമേ നേരത്തെയുള്ള വിര മിക്കല്‍ സന്തോഷപ്രദമാക്കാനാകൂ. മറ്റുള്ളവ രുമായുള്ള താരതമ്യം മതിയാക്കുക എന്നതാണ് ഒന്നാമത്തെ കാര്യം. എല്ലാ ദിവസവും എട്ട്-പത്ത് മണിക്കൂര്‍ ജോലി ചെയ്യുന്നതാ യിരിക്കാം മറ്റുള്ളവരുടെ ആനന്ദം. സ്വതന്ത്രമായി ജീവിക്കുന്നതിലാണ് നിങ്ങളുടെ ആന ന്ദമെങ്കില്‍ അതിനുള്ള തീരുമാനവുമായി മുന്നോട്ടു പോവുക.
എല്ലാ മാസവും ലഭിക്കുന്ന വരുമാനം ഇ ല്ലാതാകുമെന്ന ആശങ്ക മികച്ച പെന്‍ഷന്‍ ആ സൂത്രണം നടത്തിയവരെ സംബന്ധിച്ചിട ത്തോളം ഒഴിവാക്കാവുന്നതാണ്. അടിയന്തിര ആവശ്യങ്ങളും ലക്ഷ്യങ്ങളും കൈവരിക്കാനാ യുള്ള തുകയ്‌ക്കു പുറമെ പ്രതിമാസ ചെല വുകള്‍ നിറവേറ്റുന്നതിനും പെന്‍ഷന്‍ ആസൂ ത്രണം നിങ്ങളെ സഹായിക്കുന്നുണ്ടെങ്കില്‍ ആശങ്കപ്പെടേണ്ടതില്ല. നിക്ഷേപം വെറുതെ കിടക്കുകയല്ല. അതില്‍ നിന്നുള്ള നേട്ടം കൂടി നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.
വിരമിക്കുന്നതിന് മുമ്പ് രണ്ട് വര്‍ഷം മുമ്പെങ്കിലും അത് ആ സൂത്രണം ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വിരമിച്ചതിനു ശേഷമുള്ള പ്രതിമാസ ചെലവുകള്‍ക്കായി സമ്പത്ത് പര്യാപ്‌തമാകുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
നിലവിലുള്ള ജീവിത ശൈലി തുടാന്‍ ഭാവിയില്‍ എത്ര പണം വേണമെന്നത് കണക്കാക്കിയാണ് ഇത് തീരുമാ നിക്കേണ്ടത്. വിരമിച്ചതിനു ശേഷമു ള്ള ജീവിതം എങ്ങനെ വേണമെന്നും ആസൂത്രണം ചെയ്യുക.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.