Business

പലിശനിരക്ക്‌ കുറയുമ്പോള്‍ എവിടെ നിക്ഷേപിക്കണം?

കെ.അരവിന്ദ്‌

റിപ്പോ നിരക്ക്‌ 4 ശതമാനമായി കുറഞ്ഞിരിക്കുന്ന സാഹചര്യം വായ്‌പയെടുക്കുന്നവര്‍ക്കും വായ്‌പയെടുത്തവര്‍ക്കും ഗുണകരമാണെങ്കിലും നിശ്ചിത വരുമാനത്തിനായി ബാങ്ക്‌ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവരെ ദോഷകരമായാണ്‌ ബാധിച്ചിരിക്കുന്നത്‌.

ബാങ്കുകളുടെ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക്‌ ലഭിക്കുന്നത്‌ താതതമ്യേന കുറഞ്ഞ പലിശ മാത്രമാണ്‌. ഉദാഹരണത്തിന്‌ ഒരു വര്‍ഷം മുതല്‍ മൂന്ന്‌ വര്‍ ഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന്‌ രാജ്യ ത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്‌ബിഐ നല്‍കുന്നത്‌ 5.1 ശതമാനം പലിശ മാത്രമാണ്‌. മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ 6 ശതമാനം പലിശയാണ്‌ ലഭിക്കുന്നത്‌. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സാധാരണക്കാര്‍ക്ക്‌ 6.8 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക്‌ 7.3 ശതമാന വും പലിശ ലഭ്യമായിരുന്നു. അതിനു ശേഷം തുടര്‍ച്ചയായാണ്‌ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളുടെ പലിശനിരക്ക്‌ വെട്ടിക്കുറച്ചത്‌.

എസ്‌ബിഐയുടെ ഒരു റിപ്പോര്‍ട്ട്‌ പ്രകാരം ബാങ്കില്‍ മുതിര്‍ന്ന പൗരന്‍മാരുടെ 4.1 കോടി അക്കൗണ്ടുകളിലായി 14 കോടി രൂപയാണ്‌ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്‌. ഈ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകള്‍ കാലയളവ്‌ പൂത്തിയാക്കി പുതുക്കുമ്പോള്‍ നിലവിലുള്ള കുറഞ്ഞ പലിശനിരക്ക്‌ മാത്രമേ ലഭിക്കുകയുള്ളൂ. ഈ സാഹചര്യത്തില്‍ നിക്ഷേപത്തില്‍ നിന്നും നിശ്ചിത വരുമാനം ലക്ഷ്യമിടുന്ന വര്‍ ക്ക്‌ മറ്റ്‌ മാര്‍ഗങ്ങള്‍ തേടാവുന്നതാണ്‌.

ബാങ്ക്‌ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകളേക്കാള്‍ ഉയര്‍ന്ന പലിശയാണ്‌ കമ്പനി ഫിക്‌സഡ്‌ ഡെപ്പോസിറ്റുകള്‍ നല്‍കുന്നത്‌. നിലവില്‍ ഉയര്‍ന്ന റേറ്റിങ്ങുള്ളതിനാല്‍ മതിയായ സുരക്ഷിതത്വമുള്ള ചില കമ്പനികളുടെ ഫി ക്‌സഡ്‌ ഡെപ്പോസിറ്റുകള്‍ എട്ട്‌ ശതമാനത്തിലേറെ പലിശ മൂന്ന്‌ വര്‍ഷ ത്തേക്ക്‌ നല്‍കുന്നുണ്ട്‌. ബജാജ്‌ ഫിനാന്‍സ്‌, മഹീന്ദ്ര ഫിനാന്‍സ്‌, പിഎന്‍ബി ഹൗസിങ്‌ ഫിനാന്‍സ്‌ തുടങ്ങിയ കമ്പനികള്‍ മൂന്ന്‌ വര്‍ഷത്തെ ഫിക്‌സഡ്‌ ഡെപ്പോസിറ്റുകള്‍ക്ക്‌ നല്‍കുന്ന പലിശ നിരക്ക്‌ 8.3 ശതമാനം മുതല്‍ 8.45 ശതമാനം വരെയാണ്‌. അതായത്‌ എസ്‌ ബിഐ നല്‍കുന്നതിനേക്കാള്‍ മൂന്ന്‌ ശതമാനത്തിലേറെ പലിശയാ ണ്‌ ഈ കമ്പനികള്‍ നല്‍കുന്നത്‌.

അതേസമയം ഉയര്‍ന്ന പലിശനിരക്ക്‌ മാത്രം കണക്കിലെടുത്ത്‌ കമ്പനി സ്ഥിരനിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കരുത്‌. കമ്പനികളുടെ വിശ്വാസ്യത, ട്രാക്ക്‌ റെക്കോഡ്‌, മാനേജ്‌മെന്റിന്റെ സ്വഭാവം എന്നിവ പരിശോധിച്ചു മാത്രമേ ഇത്തരം നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാവൂ. നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട ഏറ്റവും പ്രധാന മാര്‍ഗം അവയുടെ റേറ്റിങ്‌ ആണ്‌. നിക്ഷേപ പദ്ധതികള്‍ക്ക്‌ ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജന്‍സികളുടെ റേറ്റിങ്‌ നിര്‍ബന്ധമാണ്‌. AAA ആണ്‌ ഏറ്റവും ഉയര്‍ന്ന റേറ്റിങ്‌.

ബജാജ്‌ ഫിനാന്‍സ്‌, മഹീന്ദ്ര ഫിനാന്‍സ്‌, പിഎന്‍ബി ഹൗസിങ്‌ ഫിനാന്‍സ്‌ തുടങ്ങിയ കമ്പനികളുടെ നിക്ഷേപ പദ്ധതികളുടെ റേറ്റി ങ്‌ AAA ആണ്‌. അതുകൊണ്ടുതന്നെ ഇവയുടെ സുരക്ഷിതത്വം ഉയര്‍ന്ന നിലയിലാണെന്ന്‌ ഉറപ്പുവരുത്താം. AAA റേറ്റിങ്ങുള്ള എല്‍ഐസി ഹൗസിങ്‌ ഫിനാന്‍സും ഐസിഐസിഐ ഹോം ഫിനാന്‍സും മൂന്ന്‌ വര്‍ഷത്തെ നിക്ഷേപത്തിന്‌ 7.95-8 ശതമാനം പലിശയാണ്‌ നല്‍കുന്നത്‌.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.