ന്യൂഡല്‍ഹി: കേന്ദ്ര കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷകരുടെ സമരം 40-ാം ദിവസം പിന്നിടുമ്പോള്‍ രാജ്യ തലസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ സമരക്കാര്‍ക്ക് വെല്ലുവിളി ഇരട്ടിയാക്കുകയാണ്. തണുപ്പിന് പുറമെ മഴ പെയ്തതോടെ ചളി പുതഞ്ഞു കിടക്കുകയാണ് സിംഘുവിലെ സമര ഭൂമി. മാലിന്യവും ചളിയും കാരണമുണ്ടാകുന്ന ഈച്ച ശല്യവും രൂക്ഷം.
എന്നാല്‍ ഇതൊന്നും വകവെക്കാതെ കൂടുതല്‍ കര്‍ഷകര്‍ സമരത്തില്‍ പങ്കുചേരാന്‍ ദിനംപ്രതി സിംഘു അതിര്‍ത്തിയില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗത്തുള്ള കര്‍ഷകര്‍ കുടുംബ സമേതമാണ് സമരമുഖത്ത് എത്തുന്നത്. തുടക്കത്തില്‍ സ്ത്രീകള്‍ കുറവായിരുന്ന സമരവേദി ഇപ്പോള്‍ സ്ത്രീകള്‍ കീഴടക്കിയ നിലയിലാണ്. മുതിര്‍ന്ന സ്ത്രീകള്‍ തന്നെയാണ് അധികവും.
കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പ്രതീകൂല കാലാവസ്ഥക്കുമൊന്നും കര്‍ഷകരുടെ ആത്മവിര്യം ചോര്‍ത്താന്‍ കഴിഞ്ഞിട്ടില്ല. എന്തുവന്നാലും നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷക സമൂഹം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.