India

ഇടിഎഫുകളിലും ഇന്‍ഡക്‌സ്‌ ഫണ്ടുകളിലും നിക്ഷേപിക്കാം

കെ. അരവിന്ദ്‌

ഓഹരി വിപണി ഉയരുമ്പോഴും തങ്ങള്‍ നി ക്ഷേപിച്ച ഓഹരികളില്‍ നിന്ന്‌ നേട്ടം ലഭിക്കുന്നില്ലെന്ന പരാതി പൊതുവെ ചെറുകിട നിക്ഷേപകര്‍ക്കുണ്ട്‌. ഇതിന്‌ കാരണം ഓഹരി സൂചികകളായ നിഫ്‌റ്റിയെയും സെന്‍സെ ക്‌സിനെയും കുതിപ്പിക്കുന്ന ഓഹരികളല്ല ഇത്തരം നിക്ഷേപകര്‍ പ്രധാനമായും കൈവശം വെക്കുന്നത്‌ എന്നതാണ്‌.

ഒരു വിഭാഗം മ്യൂച്വല്‍ ഫണ്ടുകള്‍ക്കു പോലും ഓഹരി സൂചികകളായ നിഫ്‌റ്റിയെയും സെന്‍സെക്‌സിനെയും ഭേദിക്കുന്ന നേട്ടം നല്‍ കാന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. നിഫ്‌റ്റിയും സെന്‍സെക്‌സും കുതിക്കുന്നത്‌ ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള പത്തോ പതിനഞ്ചോ ഓഹരികളുടെ ഉയര്‍ച്ചയുടെ അടിസ്ഥാനത്തിലാണ്‌. ഈ സാഹചര്യം തുടര്‍ന്നും നിലനില്‍ക്കാനാണ്‌ സാധ്യത. അതിനാല്‍ ഇവ യ്‌ക്കു പുറത്തുള്ള ഓഹരികള്‍ കൈവശം വെ ക്കുന്ന നിക്ഷേപകര്‍ക്ക്‌ ഇപ്പോള്‍ നേട്ടമുണ്ടാക്കാനാകുന്നില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

മുന്‍നിര കമ്പനികളുടെ ഓഹരികള്‍ ആണ്‌ വിപണിയിലെ കുതിപ്പ്‌ നയിക്കുന്നത്‌. കഴിഞ്ഞ അഞ്ച്‌ വര്‍ഷത്തിനി ടെ ഓഹരി സൂചികകളായ നിഫ്‌റ്റിയെയും സെ ന്‍സെക്‌സിനെയും മുന്നോട്ടു കുതിപ്പിച്ചത്‌ ലാഭക്ഷമതയില്‍ മുന്നില്‍ നിലനില്‍ക്കുന്ന പത്തോ പതിനഞ്ചോ വന്‍കിട കമ്പനികളായിരുന്നു.

ഈ സ്ഥിതിവിശേഷത്തിന്റെ ആവര്‍ത്തനം തന്നെയായിരിക്കും തുടര്‍ന്നുള്ള മാസങ്ങളിലും വിപണിയില്‍ കാണാനാകുക. പ്രതി ഓഹരി വരുമാനം ഗണ്യമായി ഉയരുന്ന, സൂ ചികയില്‍ ഉള്‍പ്പെട്ടതും അല്ലാത്തതുമായ കമ്പനികളെ ബ്രോക്കറേജുകളും അനലിസ്റ്റുകളും `അപ്‌ഗ്രേഡ്‌’ ചെയ്യു ന്നത്‌ ഇത്തരം ഓഹരികളിലേക്ക്‌ കൂടുതല്‍ നിക്ഷേപമെത്താനാണ്‌ വഴിയൊരുക്കുന്നത്‌.

നിക്ഷേപ ഗുരുവായ വാറന്‍ ബഫറ്റ്‌ തന്റെ കമ്പനിയായ ബര്‍ക്‌ഷെയര്‍ ഹാത്‌വേയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിക്ഷേപകര്‍ക്ക്‌ ഒരു ഉപദേശം നല്‍കി. മികച്ച നേട്ടമുണ്ടാക്കാന്‍ ഇന്‍ഡക്‌സ്‌ ഫണ്ടുകളില്‍ നിക്ഷേപിക്കാമെന്നതായിരുന്നു ആ ഉപദേശം. യുഎസ്‌ ഓഹരി വിപണിയിലെ സൂചികയായ എസ്‌ & പി 500നെ ആധാരമായി നി ക്ഷേപം നടത്തുന്ന ഒരു ഇന്‍ഡക്‌സ്‌ ഫണ്ട്‌ നല്‍കിയ നേട്ടം ചൂണ്ടികാട്ടിയാണ്‌ വാറന്‍ ബ ഫറ്റ്‌ ഈ ഉപദേശം നല്‍കിയത്‌. ഈ ഉപദേശം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെയും പ്രാവര്‍ത്തികമാക്കാവുന്നതാണ്‌.

ഓഹരി സൂചികയ്ക്ക്‌ ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമായ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകളും എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളും (ഇടിഎഫ്‌). സൂചികകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓഹരികളിലാണ്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകളും എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളും നിക്ഷേപിക്കുന്നത്‌. ഇടിഎഫുകളും ഇന്‍ഡ ക്‌സ്‌ ഫണ്ടുകളും തമ്മില്‍ ചില വ്യത്യാസങ്ങ ളുണ്ട്‌. ഇന്ത്യയിലെ ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ സൂചികകളിലെ ഓഹരികളില്‍ നിക്ഷേപിക്കുന്നതിനായിരിക്കും പ്രാധാന്യം നല്‍കുന്നതെങ്കിലും ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോയിലെ ഓഹരികളുടെ വെയിറ്റേജ്‌ സൂചികയുടേതിന്‌ തുല്യമാകണമെന്നില്ല. ഫണ്ട്‌ മാനേജറുടെ നിലപാടുകളും വെയിറ്റേജ്‌ നിര്‍ണയിക്കുന്നതില്‍ സ്വാധീനം ചെലുത്താം. അതേ സമയം ഇടിഎഫുകള്‍ സൂചികകള്‍ക്ക്‌ തുല്യമായ നേ ട്ടമായിരിക്കും നല്‍കുന്നത്‌. ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാന്‍ സിസ്റ്റമാറ്റിക്‌ ഇന്‍ വെസ്റ്റ്‌മെന്റ്‌ പ്ലാന്‍ (എസ്‌ഐപി) തിരഞ്ഞെടുക്കുന്നതാകും ഉചിതം.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.