ജിഷ ബാലന്‍
നമ്മുടെ നാട്ടില്‍ ഒരു വലിയ ക്വാറി, ജലവൈദ്യുത പദ്ധതി അങ്ങനെ എന്തെങ്കിലും വരണമെങ്കില്‍ അതിന് മുന്നോടിയായി, ഇതുമൂലം പ്രദേശത്തെ ജനങ്ങള്‍ക്ക്, പരിസ്ഥിതിക്ക് ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരു വിദഗ്ധ സമിതി പദ്ധതി ഉടമയുടെ ചെലവില്‍ പഠനം നടത്തണം. അത് പ്രസിദ്ധീകരിക്കുകയും പ്രദേശവാസികളുടെ അഭിപ്രായവും തേടണം. ഇതൊക്കെ പരിശോധിച്ച ശേഷം സമിതി നല്‍കുന്ന പാരിസ്ഥിതികാനുമതി ലഭിച്ചാല്‍ മാത്രമേ പദ്ധതി തുടങ്ങാനാകൂ എന്നതാണ് ഇഐഎ അനുശാസിക്കുന്നത്. ഈ വ്യവസ്ഥകളെല്ലാം ഉള്‍പ്പെട്ടതാണ് പാരിസ്തികാഘാത പഠനം.
1970 കളില്‍ തന്നെ പരിസ്ഥിതി പഠനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ആസൂത്രണ കമ്മീഷനാണ് വന്‍കിട അണക്കെട്ടുകളും മറ്റും സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ടത്. 1984 ല്‍ ഭോപ്പാല്‍ ദുരന്തം ഉണ്ടായതോടെ ഒരു പഠനവും ഇല്ലാതെ വ്യവസായ സ്ഥാപനങ്ങളെയും ഫാക്ടറികളെയും പ്രവര്‍ത്തിക്കുന്നത് അപകടകരമാണെന്ന് അധികാരികള്‍ തിരിച്ചറിഞ്ഞു. അങ്ങനെ 1986 ല്‍ പരിസ്ഥിതി സംരക്ഷണ നിയമം രൂപംകൊണ്ടു. ഇതേ നിയമത്തിന്റെ ചുവടുപിടിച്ച് 1994ലാണ് ഇഐഎ വ്യവസ്ഥ ഉടലെടുത്തത്. 2006ല്‍ ചെറിയ ഇളവുകള്‍ നല്‍കി പുതിയ ഇഐഎ വിജ്ഞാപനം പുറത്തിറക്കി. മുന്‍കൂര്‍ പാരിസ്ഥിതികാനുമതി, പൊതു ഹിയറിങ്, പൊതു തെളിവെടുപ്പ് എന്നിങ്ങനെ പല അടിസ്ഥാന വ്യവസ്ഥകളും മുകുകെപ്പിടിക്കുന്നതാണ് നിലവിലെ ഇഐഎ സംവിധാനം.
എന്നാല്‍ പുതിയ ഭേദഗതി അനുസരിച്ച് വന്‍കിട വ്യാവസായിക പദ്ധതികള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വേണ്ട. ഇതാണ് ഏറ്റവും വിമര്‍ശനം നേരിടുന്ന വ്യവസ്ഥ. ജലസേചനം,ദേശീയപാത വികസനം,വന്‍കിട നിര്‍മാണ പദ്ധതികള്‍ എന്നിവയില്‍ പൊതുജനാഭിപ്രായമോ പഠനമോ ആവശ്യമില്ലെന്നാണ് പുതിയ ഭേദഗതിയില്‍ പറയുന്നത്. പാരിസ്ഥിതികാഘാതം മാത്രം നോക്കിയായിരുന്നു പദ്ധതികളെ നേരത്തെ തിരിച്ചിരുന്നത്. എന്നാല്‍ പുതിയ ഭേദഗതിയില്‍ മുടക്കുമതല്‍ കൂടി പരിഗണിക്കണമെന്നാണ് വ്യവസ്ഥ. അഞ്ചേക്കര്‍ വരെയുള്ള ഖനനത്തിന് പാരിസ്ഥിതികാനുമതി ആവശ്യമില്ല.
പാരിസ്ഥിതികാനുമതിക്ക് അപേക്ഷ നല്‍കിയ വ്യക്തിക്ക് പതിനഞ്ച് ദിവസത്തിനുള്ളില്‍ അത് നല്‍കിയില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കും. പദ്ധതികളുടെ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിപ്പെടാനുള്ള വ്യവസ്ഥയും പുതിയ നിയമഭേദഗതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരട് വിജ്ഞാപനങ്ങള്‍ക്കുമേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം നല്‍കാനുള്ള സമയം 30 ദിവസം എന്നത് 20 ദിവസമായി വെട്ടിക്കുറച്ചു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ജനങ്ങള്‍ക്ക് നല്‍കേണ്ടെന്നും വിജ്ഞാപനത്തില്‍ പറയുന്നു.
ഒരു പദ്ധതിയുടെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി നിയമലംഘനങ്ങള്‍ ഇല്ലെങ്കില്‍ കാലാവധി നീട്ടുക എന്നതാണ് നിലവിലെ നിയമം. എന്നാല്‍ പുതിയ ഭേദഗതിയില്‍, ഇത് പത്ത് വര്‍ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. കല്‍ക്കരി, ഇരുമ്പയിര് തുടങ്ങിയവയുടെ ഖനന കാലാവധി 30 വര്‍ഷത്തില്‍ നിന്നും 50 വര്‍ഷമാക്കിയിരിക്കുകയാണ്. വന്‍കിട പദ്ധതികള്‍ക്ക് ദേശീയ വന്യജീവി ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥയും ഈ നിയമഭേദഗതിയില്‍ ഒഴിവാക്കിയിട്ടുണ്ട്.
ഇഐഎ-2020 വരുത്തുന്ന മാറ്റങ്ങള്‍
പാരിസ്ഥിതിക അനുമതിയിലെ ഇളവ് കേരളത്തില്‍ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പരിസ്ഥിതി ലോല പ്രദേശത്തെ ഖനനാനുമതി, അതിരപ്പള്ളി പോലുള്ള ജലവൈദ്യുത പദ്ധതികള്‍, മലിനീകരണത്തിന് കാരണമാകുന്ന ഫാക്ടറികള്‍, ഫ്‌ളാറ്റുകളുടെയും മാളുകളുടെയും നിര്‍മ്മാണം എന്നിങ്ങനെ വന്‍കിട നിര്‍മ്മാണങ്ങള്‍ക്ക് പുതിയ നിയമഭേദഗതി സുഖമമായ വഴിയൊരുക്കുന്നു.
ലോകരാജ്യങ്ങള്‍ പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുമ്പോഴാണ് നമ്മുടെ രാജ്യം ഇത്തരത്തിലുള്ള നിയമഭേദഗതിയുമായി മുന്നോട്ട് പോകുന്നതെന്നും ശ്രദ്ധേയം. കോര്‍പ്പറേറ്റുകള്‍ക്കായുള്ള വികസന നയമെന്ന നിലയില്‍ നവമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. വിജ്ഞാപനം പിന്‍വലിക്കണമെന്നും റദ്ദു ചെയ്യണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സന്ദേശമയക്കാനുള്ള ക്യാമ്പെയിനും ശക്തമാണ്.പരിസ്ഥിതി വിജ്ഞാപനം-2020യെക്കുറിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11 ആണ്. പ്രദേശിക ഭാഷകളിലൊന്നും തന്നെ വിജ്ഞാപനം ഇല്ലെന്നത് നിയമവിരുദ്ധമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്.
പശ്ചിമഘട്ട സംരക്ഷണത്തില്‍ നടത്തിയ വിട്ടുവീഴ്ച്ചയുടെ പ്രത്യാഘാതങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതി വിജ്ഞാപനത്തിനായുള്ള പൊതുജനാഭിപ്രായം തേടുന്നത്. ഇതിനെതിരെ ശക്തമായ ഓണ്‍ലൈന്‍ ക്യാമ്പെയിനാണ് യുവതലമുറയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. വിജ്ഞാപനം അപകടകരമാണെന്നും അതു നടപ്പാക്കിയാല്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തിടുക്കപ്പെട്ട് തീരുമാനിക്കരുതെന്ന ആവശ്യവുമായി മുന്‍ പരിസ്ഥിതി മന്ത്രി ജയറാം രമേശ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.