Editorial

ഉദ്യോഗാര്‍ത്ഥികളേ, ആ കട്ടില്‍ കണ്ട്‌ പനിക്കേണ്ട….

 

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും പിഎസ്‌സി റാങ്ക്‌ ലിസ്റ്റിലുള്ളവരെ അവഗണിക്കുകയും ചെയ്യുന്ന തീര്‍ത്തും വിവേചനപരമായ സര്‍ക്കാര്‍ നയത്തിനെതിരെ കടുത്ത പ്രതിഷേധം നിലനില്‍ക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നു: “താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ നിര്‍ത്തിവെക്കുന്ന നടപടി തല്‍ക്കാലം മാത്രം. എല്‍ഡിഎഫ്‌ വീണ്ടും അധികാരത്തിലെത്തിയാല്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തും.” സ്വജനപക്ഷപാതമാണ്‌ എല്‍ഡിഎഫിന്റെ നയമെന്ന്‌ ഇതിനേക്കാള്‍ വ്യക്തമായി പറയാന്‍ ഒരു മുഖ്യമന്ത്രിക്ക്‌ സാധിക്കില്ല. പാര്‍ട്ടിക്കാരെയും ബന്ധുക്കളെയും സര്‍ക്കാര്‍ തസ്‌തികകളില്‍ സ്ഥിരപ്പെടുത്തുന്നതില്‍ യാതൊരു അന്യായവും കാണാത്ത ഒരു മുന്നണിയാണ്‌ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്‌.

ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധിക്കുന്നതിന്‌ സമാനമായാണ്‌ പിഎസ്‌സി റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ സംസ്ഥാന സര്‍ക്കാര്‍ നേരിടുന്നത്‌. മാസങ്ങള്‍ക്കു മുമ്പ്‌ പാര്‍ലമെന്റ്‌ പാസാക്കിയ കൃഷി നിയമങ്ങള്‍ കര്‍ഷകര്‍ക്ക്‌ ഒരു ദോഷവും ചെയ്യില്ലെന്നാണ്‌ കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുന്നത്‌. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക്‌ കാര്‍ഷിക വിപണന മേഖലയിലേക്ക്‌ യഥേഷ്‌ടം കടന്നുവരാന്‍ അവസരം നല്‍കുന്ന കൃഷി നിയമങ്ങള്‍ തങ്ങള്‍ക്ക്‌ എന്തു ഗുണമാണ്‌ ചെയ്യുകയെന്ന്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്‌ ഇതുവരെ ബോധ്യമായിട്ടില്ല. താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത്‌ പിഎസ്‌ സി റാങ്ക്‌ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ്‌ സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്‌. പിഎസ്‌സിക്ക്‌ യഥാസമയം ഒഴിവുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യാതിരിക്കുകയും വിവിധ സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളില്‍ പാര്‍ട്ടിക്കാരെ തിരുകികയറ്റുന്നത്‌ പതിവാക്കിയിരിക്കുകയും ചെയ്യുന്നത്‌ എങ്ങനെയാണ്‌ തങ്ങള്‍ക്ക്‌ ഗുണകരമാകുന്നതെന്ന്‌ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികളും ചോദിക്കുന്നു. തങ്ങളുടെ ന്യായവാദങ്ങളെ അംഗീകരിക്കാത്ത കര്‍ഷകരെ വൈരാഗ്യ മനോഭാവത്തോടെ കാണുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട്‌ തന്നെ സംസ്ഥാന സര്‍ക്കാരും കൈകൊള്ളുന്നു.

ഇന്ന്‌ മുഖ്യമന്ത്രി പറഞ്ഞ ഒരു പ്രസ്‌താവന പ്രത്യേകം ശ്രദ്ധേയമാണ്‌: “പിഎസ്‌സിക്ക്‌ വിടാത്ത തസ്‌തികകളിലാണ്‌ സ്ഥിരപ്പെടുത്തല്‍ നടന്നത്‌. പിഎസ്‌സി ലിസ്റ്റില്‍ പെട്ട ആര്‍ക്കും അവിടെ നിയമനം നല്‍കാന്‍ സാധിക്കില്ല.” ഈ കട്ടില്‍ കണ്ട്‌ പനിക്കേണ്ട എന്ന്‌ ആവശ്യമായ യോഗ്യതകളും കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികളോട്‌ പരസ്യമായി പറയാന്‍ മുഖ്യമന്ത്രി കാണിച്ച ചങ്കൂറ്റം അപാരം തന്നെ. സര്‍ക്കാര്‍ സര്‍വീസിലുള്ള 30 ശതമാനം ജീവനക്കാര്‍ മാത്രമാണ്‌ പിഎസ്‌സി വഴി നിയമനം നേടിയിട്ടുള്ളത്‌. എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപകരെയും ജീവനക്കാരെയും മാറ്റിനിര്‍ത്തിയാല്‍ സര്‍ക്കാര്‍ സര്‍വീസിലെ 50 ശതമാനം പേരും പിന്‍വാതില്‍ വഴി ജോലി നേടിയവരാണ്‌. പിഎസ്‌സിക്ക്‌ ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്യാത്തത്‌ മൂലമാണ്‌ ഇത്രയും ക്രമം തെറ്റിയ നിയമനങ്ങള്‍ നടന്നത്‌. അത്തരം നിയമനം ഇനിയും തുടരുമെന്നും അങ്ങനെയുള്ള തസ്‌തികകളില്‍ ജോലി നേടാനുള്ള യോഗ്യത പാര്‍ട്ടി ബന്ധം, ബന്ധുത്വം തുടങ്ങിയവയാണെന്നും അത്തരം യോഗ്യതകളൊന്നുമില്ലാത്ത അക്കാദമിക്‌ പശ്ചാത്തലം മാത്രമുള്ളവര്‍ മനസിലാക്കിയിരിക്കണമെന്നാണ്‌ മുഖ്യമന്ത്രി ഭംഗ്യന്തരേണ പറയുന്നത്‌. അന്യായം തുടരുമെന്ന്‌ പച്ചയായി പറയുന്നതില്‍എല്ലാ കാലത്തു മുള്ള ഭരണാധികാരികൾക്കും ഒരേ സ്വരമാണ്‌.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

4 weeks ago

This website uses cookies.