ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്തര്‍ സിങ്ങിനും കുടുംബാംഗങ്ങള്‍ക്കും ഇഡിയുടെയും ആദായ നികുതി വകുപ്പിന്റെയും നോട്ടീസ്. അമരീന്ദര്‍ സിങ്ങിന്റെ മകന്‍ രണീന്ദര്‍ സിങ്ങിനോട് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി ആവശ്യപ്പെട്ടത്.
അമരീന്ദര്‍ സിങ്ങിനും മുന്‍ വിദേശ സഹമന്ത്രികൂടിയായ ഭാര്യ പ്രണീത് കൗര്‍ എംപിക്കും ആദായ നികുതിവകുപ്പാണ് നോട്ടീസ് അയച്ചത്. ഇവരുടെ മൂന്നു ചെറുമക്കള്‍ക്കും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ കൗമാരക്കാരനാണ്.
കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി പഞ്ചാബ് നിയമസഭ ബില്ലുകള്‍ പാസാക്കിയതിന്റെ പ്രതികാര നടപടിയാണ് ഇതെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പ്രതികരിച്ചു. ബില്ലുകള്‍ക്ക് അനുമതി തേടി രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ച അമരീന്ദറിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് അമരീന്ദര്‍ സിങ് കഴിഞ്ഞ ദിവസം ജന്തര്‍മന്ദറില്‍ സത്യഗ്രഹം നടത്തുകയും ഉണ്ടായി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.