വീട്ടുജോലിക്കാരുടെ റിക്രൂട്ടിങ് ഏജൻസിയായി മാറുകയാണ് സമൂഹമാധ്യമങ്ങൾ. യുഎഇയിൽ ഗാർഹിക ജോലിക്കാർക്ക് വീസ നൽകുന്നത് നിർത്തിവച്ചതിനെ തുടർന്നാണിത്.
കോവിഡ് പശ്ചാത്തലത്തിൽ വീട്ടുജോലിക്കാരിൽ പലർക്കും തൊഴിൽ നഷ്ടപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ നാട്ടിലേക്കു മടങ്ങാനാവാത്തതിനാൽ ഇവർ ജോലി അന്വേഷിച്ച് സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നു.ഓരോരുത്തരുടെയും ചിത്രവും വ്യക്തിവിവരങ്ങളും വച്ചാണ് ചില അക്കൗണ്ടുകളിലൂടെ പരസ്യങ്ങൾ. അറബിക് സംസാരിക്കാനുള്ള കഴിവ്, പാചക വൈദഗ്ധ്യം എന്നിവയെല്ലാം വിവരിക്കുന്നു. ഒരു ജോലിക്കാരിയെ കൊണ്ടുവരാൻ സ്പോൺസർക്ക് 20,000 ദിർഹം വരെ ചെലവുണ്ട്. 15,000 ദിർഹം റിക്രൂട്ടിങ് ഏജൻസിക്ക് നൽകണം. അനുബന്ധ ചെലവുകൾ വേറെയും.ഇങ്ങനെയെത്തുന്ന ജോലിക്കാർക്ക് തൊഴിൽ പരിചയം ഉണ്ടാകണമെന്നില്ല. അതുകൊണ്ട് പരിചയസമ്പന്നരായ ജോലിക്കാരെ കുടുംബങ്ങൾ പരസ്പരം കൈമാറുന്നു. തൊഴിലാളികൾക്കും ഇതു നേട്ടമാണ്. വീസ മാറണമെങ്കിലും കാലതാമസമില്ല. ചെലവും കുറയും. മാർച്ച് 17 നാണ് ഗാർഹിക വീസ നൽകുന്നത് യുഎഇ ഫെഡറൽ അതോറിറ്റി നിർത്തിവച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.