തിരുവനന്തപുരം: തലസ്ഥാനത്തെ കോവിഡ് ആശങ്കയ്ക്കൊപ്പം ഭരണസിരാകേന്ദ്രത്തിലെ രോഗബാധ പരിഭ്രാന്തി പടര്‍ത്തുന്നു. രോഗികളുമായി സമ്പര്‍ക്ക പട്ടികയിലുള്ള പല ഉദ്യോഗസ്ഥരും പരിശോധനയ്ക്ക് തയാറാകാതെ മുങ്ങി നടക്കുന്നതായും ആരോപണമുണ്ട്. സെക്രട്ടേറിയറ്റിലെ പല വകുപ്പുകളിലും കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്നതാണ് ആശങ്ക പടര്‍ത്തിയിരിക്കുന്നത്.
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചില വകുപ്പുകള്‍ ഭാഗികമായി അടച്ചിരുന്നു. കോവിഡ് ബാധിതരായവരോ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെട്ടവരോ ക്വാറന്റൈനില്‍ പോകുന്നതും പതിവാണ്. ഇതിനിടെ ആരോഗ്യവകുപ്പിന്റെ സാനിറ്റൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി പല ഓഫീസുകളും വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. എന്നാല്‍ അടുത്തിടെ ആരംഭിച്ച പുതിയ പ്രവണതയാണ് സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്നത്. കോവിഡ് രോഗ ബാധിതരാണെന്നറിയാതെ ജോലിക്കെത്തുന്ന പല ജീവനക്കാരുമുണ്ട്. ഇവര്‍ ദിവസേന ഒട്ടേറെ പേരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്.
ഇടയ്ക്കെപ്പോഴെങ്കിലും രോഗം സംശയിച്ചോ അല്ലാതെയോ പരിശോധനയ്ക്ക് വിധേയരാകുമ്പോഴാണ് രോഗം തിരിച്ചറിയുന്നത്. ക്വാറന്റൈനില്‍ പ്രവേശിച്ച ഇവരുടെ സമ്പര്‍ക്ക പട്ടിക ഉടന്‍ തയാറാക്കലാണ് അടുത്ത നടപടി. ഈ പട്ടികയില്‍ പെട്ടവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇതില്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെട്ടവര്‍ക്ക് കോവിഡ് പകര്‍ന്ന് ലഭിച്ചിരിക്കാനുള്ള സാദ്ധ്യത ഏറെയാണ്. എന്നാല്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പെട്ടവര്‍ പോലും ഇക്കാര്യം മറച്ചുവയ്ക്കാന്‍ താല്‍പര്യപ്പെടുന്നതാണ് പുതിയ പ്രവണത. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ പരിശോധനയ്ക്കു വിധേയമാകേണ്ടി വരുമെന്നും രോഗം തെളിഞ്ഞാല്‍ ക്വാറന്റൈനില്‍ പോകേണ്ടി വരുമെന്നും മറ്റുമുള്ള ഭയമാണ് ഇവര്‍ സമ്പര്‍ക്ക വിവരം മറച്ചു വയ്ക്കുന്നത്. എന്നാല്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ പെട്ടവരെ പറ്റിയുള്ള വിവരം സഹ ജീവനക്കാര്‍ക്ക് ഏതാണ്ട് വ്യക്തമായി അറിയാം.
സഹപ്രവര്‍ത്തകര്‍ സ്വമേധയാ പരിശോധനയ്ക്കു ഹാജരാകുമെന്ന കണക്കുകൂട്ടലിലാണവര്‍. എന്നാല്‍ മിക്ക വകുപ്പുകളിലും നടക്കുന്നത് നേരേ മറിച്ചാണ്.പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടവര്‍ പരിശോധനയ്ക്ക് പോകാന്‍ തയാറാവാത്തത് മറ്റു ജീവനക്കാരെ രോഷാകുലരാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ശബ്ദിക്കാന്‍ പലരും തയാറാവുന്നില്ല. സമ്പര്‍ക്ക പട്ടികയില്‍ പെട്ടവരെ പരിശോധനയ്ക്കു വിധേയമാക്കാന്‍ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ രോഗവ്യാപനം ശക്തമാകുമെന്നാണ് വിലയിരുത്തല്‍.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.