Breaking News

പൊതുജന സുരക്ഷയ്ക്കായി നെട്ടോട്ടമോടുന്ന നിയമപാലകരെ തളര്‍ത്തി കോവിഡ്; ചികിത്സയിലും നിരീക്ഷണത്തിലുമുള്ളത് നിരവധിപ്പേര്‍

ജിഷ ബാലന്‍

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുകയാണ്. സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും കൂടുന്നു. ഇതില്‍ ചിലരുടെ രോഗഉറവിടം വ്യക്തമല്ല. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ജനങ്ങളെ നിയന്ത്രിക്കുന്ന പോലീസുകാര്‍ക്കും കോവിഡില്‍ നിന്നും രക്ഷയില്ല. പൊതുജനങ്ങളെ സംരക്ഷിക്കാനിറങ്ങിയ സംസ്ഥാനത്തെ പല പോലീസുകാരും കോവിഡ് ചികിത്സയിലാണ്.

തലസ്ഥാനത്ത് എ ആര്‍ ക്യാമ്പ്, പേട്ട, കന്‍റോണ്‍മെന്‍റ്, പൂന്തുറ എന്നിവിടങ്ങളിലെ പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കന്‍റോണ്‍മെന്‍റ്, ഫോര്‍ട്ട് സ്‌റ്റേഷനുകളില്‍ ജോലി ചെയ്യുന്ന ആര്യനാട് സ്വദേശികളായ രണ്ട് പോലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച ഇവര്‍ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസം എ.ആര്‍ ക്യാമ്പിലെ രണ്ട് പോലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അഞ്ച് പേര്‍ക്കാണ് എ ആര്‍ ക്യാമ്പില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.

അതേസമയം, പേട്ട പോലീസ് സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ 12 പൊലീസുകാര്‍ ക്വാറന്‍റൈനിലാണ്. നെടുമങ്ങാട് സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തെ രോഗം സ്ഥിരീകരിച്ച എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടകയിലുള്ളയാളാണ് ഇയാള്‍.

തലസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പൂന്തുറയിലെ എസ് ഐക്ക് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയര്‍ എസ് ഐക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലാം തീയതിയാണ് എസ് ഐ ഉള്‍പ്പെടെ നാല്‍പ്പതില്‍ ഏറെ പോലീസ് ഉദ്യോഗസ്ഥരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. സ്രവം എടുത്ത ശേഷം ആറ് ദിവസം ഇദ്ദേഹം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നു.എസ്ഐയുമായി ഇടപഴകിയ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. 50 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പത്ത് പോലീസ് ഉദ്യോഗസ്ഥരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഡ്യൂട്ടിയിലുണ്ട്.

എറണാകുളത്തെ സ്ഥിതിയും മോശമല്ല. കഴിഞ്ഞ മാസം കളമശേരി സ്‌റ്റേഷനിലെ പോലീസിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരാണ് ക്വാറന്‍റൈനില്‍ പ്രവേശിച്ചത്. പെരുമ്പാവൂര്‍ സ്വദേശിയായ സിപിഒയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. 59 പോലീസുകാരാണ് ഹോം ക്വാറന്‍റൈനിലേക്ക് മാറിയത്. പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ മറ്റിടങ്ങളില്‍ നിന്നുള്ള പോലീസിനെ മാറ്റി നിയോഗിക്കുകയായിരുന്നു.

  മലപ്പുറം പന്തല്ലൂരില്‍ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ചേരമ്പാടി പൊലീസ് സ്റ്റേഷന്‍ താല്‍ക്കാലികമായി അടച്ചിട്ടു. പൊലീസ് സ്റ്റേഷനും പരിസര പ്രദേശങ്ങളും അണു മുക്തമാക്കി. ചേരമ്പാടി ടൗണിലെ കടകള്‍ എല്ലാം ഇന്നലെ അടച്ചിട്ടു. ഇയാള്‍ ഭക്ഷണം കഴിച്ച ഹോട്ടലും പഴക്കടയും പൂട്ടി. ഇയാളുടെ സമ്പര്‍ക്ക പട്ടികയില്‍ പെട്ട 53 പേരുടെ സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്‌.

മലപ്പുറത്ത് സുരക്ഷാചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനി ട്രഷറി അടക്കേണ്ടി വന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പൊന്നാനിയിലെ ചി വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പ്രതികളിലൂടെ കോവിഡിന്‍റെ പിടിയിലായ പോലീസുകാരും സംസ്ഥാനത്തുണ്ട്.വിവിധ കേസുകളില്‍ അറസ്റ്റിലായ പ്രതികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുമ്പോഴാണ് കോവിഡ് ബാധ കണ്ടെത്തുന്നത്. ഇതോടെ പ്രതിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പോലീസുകാര്‍ നിരീക്ഷണത്തിലാകുന്നു. കൊച്ചി ചേരാനല്ലൂരില്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ എസ്‌ഐ അടക്കം 19 പേര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു.

ചേരാനല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ അന്നേ ദിവസം സ്‌റ്റേഷനില്‍ താമസിപ്പിക്കുകയും ജൂലൈ 10ന് കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു. റിമാന്‍ഡ് ചെയ്ത പ്രതിയെ പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് ഫലം പോസിറ്റീവായത്. ഞായറാഴ്ചയാണ് ഫലം വന്നത്. സ്‌റ്റേഷന്‍റെ വരും ദിവസങ്ങളിലെ നടത്തിപ്പിന് തുടര്‍ നടപടികള്‍ സ്വീകരിക്കുകയാണ് കൊച്ചി സിറ്റി പൊലീസ്.

പോലീസുകാര്‍ക്കിടയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യ അതീവജാഗ്രത പാലിക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോലി സമയങ്ങളില്‍ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. ഡ്യൂട്ടി കഴിഞ്ഞാല്‍ സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്നും സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെ വീടുകളില്‍ പോകുന്നത് ഒഴിവാക്കണമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം, രോഗികളുടെ എണ്ണം കൂടുന്ന പ്രദേശങ്ങളില്‍ പോലീസുകാരുടെ ജോലിഭാരവും ഏറുകയാണ്. പല സ്ഥലത്തും മണിക്കൂറുകളോളം പോലീസുകാര്‍ തുടര്‍ച്ചയായി ജോലിചെയ്യേണ്ടി വരുന്നു. ദൂര സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് യഥാസമയം ജോലിക്ക് എത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ പോലീസുകാരെ രണ്ട് ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. സ്‌പെഷ്യല്‍ യൂണിറ്റില്‍ നിന്ന് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെ അവരുടെ താമസസ്ഥലത്തിന് അടുത്തുള്ള പ്രദേശത്ത് നിയോഗിക്കണം. പൊലീസുകാരുടെ ക്ഷേമം സംബന്ധിച്ച റിപ്പോര്‍ട്ട് ദിവസേന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യത്തിന് ആരോഗ്യ സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കുകയും കുടിവെള്ളവും ഭക്ഷണവും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.