ഡോ. എം.ബി. സലിം കുമാര്‍, വൈറ്റില
അങ്ങനെ ആരെങ്കിലും ചെയ്യുമോ എന്ന് ചോദിച്ചാല്‍, അങ്ങനെ ചെയ്യുന്നവരെ കാണണമെങ്കില്‍ കോവിഡ് ചികിത്സ കൈയില്‍ മരുന്നില്ലാത്ത അലോപ്പതി വകുപ്പു തന്നെ ചെയ്യണമെന്നും ഹോമിയോപ്പതി ആയുര്‍വേദക്കാര്‍ അതിലിടപ്പെട്ട് പോകരുതെന്നും നിര്‍ബന്ധം പിടിക്കുന്ന കേരളത്തിലെ മന്ത്രിയുള്‍പ്പെടുന്ന ആരോഗ്യ വകുപ്പ് മേധാവികളെ കണ്ടാല്‍ മതിയാകും. കോവിഡ് മൂലമുള്ള എത്രയോ മരണങ്ങള്‍ രോഗം തുടങ്ങുന്ന സമയത്ത് ആയുഷ് വിഭാഗങ്ങള്‍ ചികിത്സിച്ചിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്നു.
ഒരു വൈറസ് രോഗവും ആരേയും കൊല്ലുന്നില്ല. അതിനെ നേരിടുന്ന രീതിമൂലമാണ് കൂടുതല്‍ പേരും മരണത്തിലേക്കെത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ അപ്രതീക്ഷിതമായി ഒട്ടേറെ മരണങ്ങള്‍ നടന്നു കഴിഞ്ഞു. ഇനിയും നടക്കും. ഒരു ചെറിയ പനി കാരണം നല്ല പ്രായത്തില്‍ത്തന്നെ ജീവന്‍ വെടിയേണ്ടിവന്നവരുടെ കുടംബാംഗങ്ങളൊന്നും തന്നെ ഒരു വൈദ്യശാസ്ത്രത്തിന്റെ ദുര്‍വാശി മൂലമാണ് തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഈ ദുര്‍ഗതിവന്നതെന്ന സത്യം തിരിച്ചറിയുന്നില്ല എന്നതാണ്. ഏറ്റവും ദു:ഖകരമായ സത്യം. എങ്ങനെ എന്നല്ലേ – പിന്നാലേ വിശദീകരിക്കാം. അതിനു മുമ്പ് മറ്റൊരു കാര്യം പറയേണ്ടതുണ്ട്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതെഴുതുന്നയാളിന്റെയടുത്ത് ഒട്ടേറെ പനിബാധിതരുടെ കേസുകള്‍ വരുന്നുണ്ട്. രോഗി വരേണ്ട മരുന്ന വാങ്ങാന്‍ ആരേയെങ്കിലും വിട്ടാല്‍ മതി എന്ന നയമാണ് സ്വീകരിക്കുന്നത്. വിളിച്ചു ചോദിക്കുന്നവരോട്-പനി എത്ര കൂടിയാലും പാരസെറ്റമോള്‍ കഴിക്കില്ല എന്ന ഉറപ്പ് തന്നാല്‍ ചികിത്സിക്കാം എന്ന് പറയാറുണ്ട്. കുറച്ചു ദിവസമായി പാരസെറ്റമോള്‍ കഴിച്ചു കൊണ്ടിരുന്നിട്ട് രോഗം മാറാതെ വിളിക്കുന്നവരെ ചികിത്സിക്കാറില്ല. പാരസെറ്റമോളോ അതിന്റെ കൂടിയ ഡോസായ ഡോളോയോ കഴിക്കാത്തവരില്‍ ഭൂരിപക്ഷത്തിനും പനി രണ്ടു ദിവസം കൊണ്ട് മാറുന്നതായി കാണുന്നു. വിശക്കാതെ ഭക്ഷണം കഴിക്കരുതെന്നും പുളിയുള്ള പഴങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍, നാരങ്ങാ വെള്ളം എന്നിവ ആവാമെന്നും പറയും. ഭക്ഷണം കഴിച്ചേ അടങ്ങൂ എന്ന് നിര്‍ബന്ധമാണെങ്കില്‍ മാത്രം. പുഴുങ്ങിയ അരിയുടേതല്ലാത്ത പച്ചരിയോ ഉണക്കലരിയുടേയോ കഞ്ഞിയാവാം എന്നും പറയും.
ഇതനുസരിച്ച ഭൂരിപക്ഷം പേര്‍ക്കും പനി പെട്ടന്നു മാറി. ചിലര്‍ക്ക് രണ്ടു ദിവസം മാത്രമേ പനിച്ചിട്ടുള്ളൂ. അതില്‍ പരിശോധന നടത്തി കോവിഡ് സ്ഥിരീകരിച്ച പലരും ഉണ്ടായിരുന്നു. വീട്ടിലെ ഒരാള്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതിന് ശേഷം മറ്റംഗങ്ങള്‍ക്ക് രോഗം പിടിപെട്ടവര്‍, മണം പിടിക്കാന്‍ കഴിവ് നഷ്ടപ്പെട്ടവര്‍ ഇങ്ങനെ പരിശോധന നടത്താതെ തന്നെ കോവിഡ് ആണെന്ന് മനസ്സിലായവര്‍ പലരും അതിലുണ്ട്. അവര്‍ക്കൊക്കെ ഈ രോഗം വന്ന് മാറിക്കഴിഞ്ഞപ്പോഴാണ് കോവിഡ് ഇത്രനിസ്സാരമായിരുന്നു എന്ന കാര്യം മനസ്സിലായത് .
സംസ്ഥാനത്തുടനീളം ഇപ്പോള്‍ പടര്‍ന്നാടുന്ന, പകര്‍ന്നാടുന്ന പനി പിടിപെടുന്നവരെ ലാബ് പരിശോധന നടത്തിയാല്‍ ഭൂരിപക്ഷവും കോവിഡ് രോഗികളാകാനാണ് സാധ്യത. ഭൂരിപക്ഷത്തിനും വലിയ പ്രശ്‌നങ്ങളില്ലാതെ രോഗം മാറുന്നുമുണ്ട്. രോഗം പിടിപെടുന്നവരില്‍ ഭൂരിപക്ഷവും – പനിവരുമ്പോള്‍ പാരസെറ്റമോള്‍ മാത്രമാണ് മരുന്നായി ഉപയോഗിക്കുന്നത്. ആരോഗ്യവകുപ്പ് തന്നെ പാരസെറ്റമോളും വൈറ്റമിന്‍ സിയും ആണ് രോഗികള്‍ക്ക് കൊടുക്കുന്നത്. വൈറസ് രോഗത്തിന് ആന്റിബയോട്ടിക് ഒന്നും കൊടുക്കുന്നില്ല എന്നതു തന്നെ ഭാഗ്യം. എന്നാലും മറ്റെല്ലാ വൈദ്യശാസ്ത്രങ്ങളിലേയും ശാസ്ത്രീയത ചോദ്യം ചെയ്യുന്ന അലോപ്പതി വൈദ്യശാസ്ത്രക്കാരോട് ഒരു സംശയം ചോദിച്ചോട്ടെ. പനി, അതും ‘ഭീകരനായ’ ഒരു വൈറസ് ഉണ്ടാക്കുന്ന കോവിഡ് ഒരാള്‍ക്ക് പിടിപെട്ടാല്‍ ആ വൈറസിനെ തുരത്താനുള്ള മരുന്ന് തങ്ങളുടെ കൈവശമില്ലത്ത സ്ഥിതിക്ക് അതിന് വളരാന്‍ – പെരുകാന്‍ ഉള്ള സാഹചര്യം ഒരുക്കാതെയെങ്കിലും നോക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കില്ലേ? ഉണ്ടെന്നാണ് ഉത്തരമെങ്കില്‍ കോവിഡ് രോഗികള്‍ക്ക് പാരസെറ്റമോള്‍ കൊടുക്കുന്നതിന്റെ ശാസ്ത്രീയത ഒന്നു വിശദീകരിക്കാമോ?
ഒരാളുടെ ശരീരത്തില്‍ ഏതെങ്കിലും രോഗാണു കടന്നു കയറിയാല്‍ അതിനെ നേരിടാന്‍ ശരീരം ഒരുക്കുന്ന യുദ്ധതന്ത്രമാണ് പനി. ചൂട് കൂടിയാല്‍ രോഗാണുക്കള്‍ ചത്തുപോകും. അതിനാല്‍ ശരീരം ചൂട് കൂട്ടി രോഗാണുക്കളെ കൊല്ലാന്‍ ശ്രമിക്കുന്നു. ബാക്ടീരിയ ചെറിയ ചൂടില്‍ത്തന്നെ ചത്തു പോകുന്നതിനാല്‍ ചെറിയ ചൂടും വൈറസിന് ശക്തി കൂടുതലായതിനാല്‍ അത് നശിക്കണമെങ്കില്‍ കൂടുതല്‍ ചൂടും ഉണ്ടാക്കുന്നു. അതിനാല്‍ പനിക്ക് ശക്തി കൂടും. വ്യക്തിയുടെ പ്രതിരോധ ശേഷിയുടെ ഏറ്റക്കുറച്ചിലനുസരിച്ച് പനിയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കും. ഇങ്ങനെയുള്ള ഒരു യുദ്ധതന്ത്രമായ പനിയെ അതും ജീവനപകടത്തിലാക്കുമെന്നു പറയുന്ന ഒരു രോഗം പിടിപെടുമ്പോള്‍ ഉടനേ കുറയ്ക്കാമോ? അങ്ങനെ പനി കുറയ്ക്കുന്നത് കള്ളനെ മുറ്റത്ത് കാണുമ്പോള്‍ത്തന്നെ വാതില്‍ തുറന്നിടുന്നതിനു തുല്യമല്ലേ. പനി കൂടി എന്തെങ്കിലും കോംപ്ലിക്കേഷനുകള്‍ ഉണ്ടാകാതിരിക്കാനാണ് എന്നാണ് വാദമെങ്കില്‍ ഗുളിക കൊടുക്കാതെ ഇളം ചൂട് വെള്ളം കൊണ്ടു് തുടച്ച് പനി കുറയ്ക്കാമല്ലോ. രോഗിയുടെ മരണത്തേക്കാള്‍ വലുതാണോ പനിയുടെ കോംപ്ലിക്കേഷന്‍? പനി കുറയ്ക്കാനുള്ള പാരസെറ്റമോള്‍ കൊടുക്കാത്ത ഒരു രോഗിയെങ്കിലും ആശുപത്രിയില്‍ വച്ചു മരിച്ചിട്ടുണ്ടോ? അങ്ങനെ ജീവന്‍ നഷ്ടപ്പെട്ടവരിലല്ലേ എസ്.പി ബാലസുബ്രമണ്യവും പെടുന്നത്?
ഇനി പാരസെറ്റമോള്‍ രോഗികള്‍ക്ക് ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്ന് ഈ വൈദ്യശാസ്ത്രം തന്നെ പറയുന്ന പ്രശ്‌നങ്ങള്‍ ഒന്നു കേട്ടു നോക്കാം. ആരോഗ്യം കുറഞ്ഞവരില്‍ ആദ്യം ലിവറിന്റേയും പിന്നീട് കിഡ്‌നിയുടെയും പ്രവര്‍ത്തനത്തെ പാരസെറ്റമോള്‍ തകരാറിലാക്കും. ചിലരില്‍ ശ്വാസകോശത്തിനും തകരാറ് സംഭവിക്കുമത്രേ. ഇതിനേക്കുറിച്ച് ചോദിച്ചാല്‍ അവര്‍ ഉടനേ പറയുന്ന മറുപടി സൈഡ് ഇഫക്ട് ഉണ്ടാവണമെങ്കില്‍ അത് 15 ഗ്രാം കഴിക്കണം. ഞങ്ങള്‍ കൊടുക്കുന്നത്. വളരേ കുറഞ്ഞ ഡോസാണ്. വളരെ ശരിയാണ്. എന്നാല്‍ മരുന്നുകളുടെ അപകടസാധ്യത പരിശോധിക്കുന്നത് ആ മരുന്ന് ആരോഗ്യമുള്ള ഒരാള്‍ക്ക് ദോഷമുണ്ടാകണമെങ്കില്‍ എത്ര അളവില്‍ അകത്തു ചെല്ലണം എന്ന് നോക്കിയാണ്. ആരോഗ്യം കുറഞ്ഞവരിലല്ലേ രോഗം ഉണ്ടാവൂ? അപ്പോള്‍ ഇതേ ഡോസ് കഴിക്കാതെ തന്നെ ആരോഗ്യം കുറഞ്ഞവരില്‍ കുഴപ്പങ്ങള്‍ ഉണ്ടാകില്ലേ? ശരീരം കോവിഡ് എന്ന ഒരത്യാപത്തില്‍ പെടുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ ലിവറും കിഡ്‌നിയും ശ്വാസകോശവും ഏറ്റവും നന്നായി പ്രവര്‍ത്തിക്കേണ്ട ആവശ്യമല്ലേ വരുന്നത്? ആ സമയത്ത് അവയുടെ പ്രവര്‍ത്തനത്തെ ഏറ്റവും ചെറുതായിപ്പോലും ബാധിക്കുന്ന ഏതെങ്കിലും മരുന്നോ ഭക്ഷണമോ രോഗിയുടെ പരിസരത്തു പോലും എത്തിക്കാമോ? കോവിഡ് ശ്വാസകോശത്തെ പെട്ടന്നു ബാധിച്ച് രോഗി ശ്വാസമെടുക്കാന്‍ കഴിയാതെ മരിക്കാം എന്നിരിക്കെ ആ മരണത്തെ ക്ഷണിച്ചു കൊണ്ടുവരലല്ലേ പാരസെറ്റമോള്‍ ചികിത്സ ചെയ്യുന്നത്?
എന്റെ നിര്‍ദേശമനുസരിച്ച് പാരസെറ്റമോള്‍ തീരെ ഒഴിവാക്കിയ ഭൂരിപക്ഷം പേര്‍ക്കും രോഗം പെട്ടെന്ന് വിട്ടു പോയതും ചിലരില്‍ രണ്ടു ദിവസം കൊണ്ടു മാറിയതും ഞാന്‍ കൊടുത്ത മരുന്നിനേക്കാള്‍ അവര്‍ പാരസെറ്റമോള്‍ കഴിക്കാതിരുന്നതു കൊണ്ടായിരിക്കില്ലേ രോഗവിമുക്തി എളുപ്പമാക്കിയത്?
ഹോമിയോപ്പതി എന്നല്ല ആയുര്‍വേദമെന്നല്ല, വെറും പച്ച മരുന്നുകള്‍ കഴിച്ചവര്‍ക്കു പോലും കോവിഡ് പെട്ടെന്ന് മാറുന്നതായി കണ്ടുവരുന്നു. പ്രത്യേകിച്ച് ചില പലവ്യജ്ഞന കൂട്ടുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം മാത്രം കുടിച്ച ഗള്‍ഫിലെ എത്രയോ പേര്‍ക്ക് ഈ രോഗം പെട്ടന്നു മാറിയിരിക്കുന്നു. മാത്രമല്ല ഇത്തരം വീട്ടു മരുന്നു കഴിച്ചതുകൊണ്ട് കൊണ്ട് ഗൃഹനാഥന് പിടിപെട്ടിട്ടും ബാക്കിയുള്ളവര്‍ക്ക് പിടിപെടാതിരുന്ന അനുഭവങ്ങളും ഉണ്ട്. ഇതില്‍ നിന്നും ഒരു കാര്യം ഏതു കണ്ണു പൊട്ടനും മനസ്സിലാകും. രോഗമല്ല രോഗത്തിനുള്ള ചികിത്സയാണ് കുഴപ്പമുണ്ടാക്കുന്നത് എന്ന്. കോവിഡ് ചികിത്സയ്ക്ക് പാരസെറ്റമോള്‍ നിര്‍ദ്ദേശിക്കുന്ന വര്‍ക്ക് വലുത് രോഗിയുടെ ജീവനോ മരുന്നു കമ്പനികളുടെ ആരോഗ്യമോ? ഇവിടെ പടര്‍ന്നു പിടിച്ച – പിടിക്കാറുള്ള എലിപ്പനി, ചിക്കന്‍ ഗുനിയ, ഡെങ്കിപ്പനി എന്നീ പനികളുടെയത്ര വല്ല കുഴപ്പവും കോവിഡ് ഉണ്ടാക്കുന്നുണ്ടോ?
അവിടത്തെ അലോപ്പതി ഡോക്ടര്‍മാര്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ വച്ചു തന്നെ അല്‍പം TCM പഠിക്കാനുള്ളതുകൊണ്ട് ഇവിടത്തെപ്പോലെ ആയൂഷ് വൈദ്യശാസ്ത്രക്കാരോട് പുച്ഛമില്ല. കോവിഡ് രോഗികളിലെ മൈല്‍ഡ്, മോഡറേറ്റ്, സിവിയര്‍, ക്രിറ്റിക്കല്‍ തുടങ്ങിയ എല്ലാ ഘട്ടത്തിലുള്ളവര്‍ക്കും TCM മരുന്നുകള്‍ കൊടുത്തിരുന്നു എന്നറിയുമ്പോഴാണ് ഇവിടത്തെ അലോപ്പതി ശാസ്ത്രം ആയുഷ് വകുപ്പുകളെ പടിക്കുപുറത്തു നിറുത്തി നടത്തുന്നത് ചികില്‍സയേക്കാള്‍ കൊലപാതക ശ്രമമാണ് എന്നു പറയേണ്ടി വരുന്നത്. TCM നേക്കാള്‍ എത്രയോ ഉയരത്തിലാണ് നമ്മുടെ ആയൂര്‍വേദവും ഹോമിയോപ്പതിയും എന്നോര്‍ക്കണം.
കോവിഡ് ആദ്യം പിടിപെട്ടത് ചൈനയിലായതിനാല്‍ അവരാണ് ഈ രോഗം ഉണ്ടാക്കിയത് എന്ന് ചര്‍ച്ച ചെയ്യാന്‍ തിടുക്കം കാണിച്ച നമ്മുടെ മാധ്യമങ്ങളൊന്നും തന്നെ അവര്‍ ഇത്ര പെട്ടന്ന് എങിനെ അതിനെ മറികടന്നു എന്ന് ചര്‍ച്ച ചെയ്യാനുളള മര്യാദ കാണിച്ചില്ല. അങ്ങിനെ ഒരു ചര്‍ച്ച നടന്നാല്‍ അത് തങ്ങളുടെ പരസ്യ ദാതാക്കളായ കച്ചവട വൈദ്യശാസ്ത്രത്തിന്റെ കച്ചവട സാധ്യത കുറയ്ക്കും എന്ന് അവര്‍ക്കറിയാം. അതിനാല്‍ കച്ചവട വൈദ്യ ശാസ്ത്രത്തിനു വേണ്ടി കുഴലൂത്തു നടത്തുന്ന മാധ്യമങളോ അവര്‍ ഭരിക്കുന്ന നമ്മുടെ ആരോഗ്യ വകുപ്പോ പറയുന്നതിനേക്കാള്‍ തീഷ്ണമായ സത്യങള്‍ കാണാന്‍ ശ്രമിക്കാം.
1) ഹോമിയോപതി – ആയൂര്‍വേദ മരുന്നുകള്‍ പ്രതിരോധത്തിനു മാത്രമല്ല ചികിത്സയ്ക്കും ഉപയോഗിക്കാം. ചികിത്സയ്ക്ക് ഉപയോഗിച്ചവരില്‍ ഗുരതരാവസ്ഥ തീരെ കുറവാണ്. ഏതു രോഗവും ഗുരുതരമായാല്‍ ജനം അലോപതി ആശുപത്രിയില്‍ പോകും എന്നത് ഇവിടത്തെ ശീലമായിരിക്കെ കേസു വന്നപ്പോള്‍ മാത്രം കാര്യമായ പ്രശ്‌നമില്ലാത്തവര്‍ക്ക് മാത്രമായി ഇപ്പോള്‍ അനുവദിച്ച ആയൂര്‍വേദ ചികിത്സാനുമതിയില്‍ ഒട്ടും ആത്മാര്‍ത്ഥതയില്ല.
2) ഒരു വൈറസ് രോഗവും ചികിത്സിക്കാനുള്ള കഴിവ് അലോപ്പതി വൈദ്യശാസ്ത്രത്തിനില്ല. ആന്ധ്രയിലെ ജപ്പാന്‍ ജ്വരവും ചേര്‍ത്തലയിലെ ചിക്കുന്‍ ഗുനിയയും അത് തെളിയിച്ചതാണ്.
3) ചിക്കന്‍ പോക്‌സിനുള്ള അലോപ്പതി മരുന്നു കഴിക്കുന്ന ചിലരില്‍ ചലന ശേഷിയെ ബാധിക്കുന്ന രോഗങള്‍ പിന്നീട് ഉണ്ടാകുന്നുണ്ട്. സംശയമുള്ളവര്‍ ശ്രീചിത്തിരയില്‍ അന്വേഷിച്ചാല്‍ മതി.
3) കേരളത്തിലെ ആരോഗ്യ മന്ത്രിക്ക് ആയുഷ് ചികിത്സകളില്‍ തീരെ വിശ്വാസമില്ല. അവരില്‍ നിന്ന് ആയുഷ് ചികിത്സയ്ക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല.
4) കേരളത്തിലെ ആയുഷ് വകുപ്പ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും MBBS കാരനാണ്. അവരുടെ കൂറ് എങ്ങോട്ടാണ് എന്ന് ഊഹിക്കാവുന്നതേയുളളൂ.
5) ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യമായ ചൈന പച്ചമരുന്നു കൊണ്ടും ഏറ്റവും ചെറിയ കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബ ഹോമിയോ മരുന്നു കൊണ്ടും കോവിഡ് ചികിത്സയില്‍ വിജയം നേടിയപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഈ രണ്ടു ചികിത്സകളേയും പടിക്ക് പുറത്തുനിര്‍ത്തി ചരിത്രമെഴുതാന്‍ ശ്രമിക്കുകയാണ്.
പനി പിടിപെട്ടാല്‍ ഹോമിയോ ആയൂര്‍വേദ ചികിത്സകള്‍ക്ക് സാധിക്കാത്തവര്‍ എന്തു ചെയ്യും?
ഇഞ്ചി, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, കറുവപ്പട്ട എന്നിവയും കിട്ടുമെങ്കില്‍ കുറച്ച് തുളസിയിലയും ഒരു ആലിലയും ഇട്ട് തിളപ്പിച്ച വെള്ളം ചികിത്സയ്ക്കും പ്രതിരോധത്തിനും ഒരുപോലെ പ്രയോജനപ്പെടും. (ഋഷിദേവ് നരേന്ദ്രന്‍ ജിയുടെ ഫോര്‍മുല) ഫലസിദ്ധി ഒട്ടേറേപ്പേര്‍ അനുഭവിച്ചറിഞ്ഞതാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.