സാമ്പത്തിക ശേഷി സംബന്ധിച്ച് ലോക രാഷ്ട്രങ്ങളുടെയും അന്തർദേശീയ ധനകാര്യ സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിങ് ഇടിയുന്ന കാലത്തും നേട്ടമുണ്ടാക്കി കിഫ്ബി. ലോകത്തെ മൂന്നു വലിയ ക്രെഡിറ്റ് റേറ്റിങ് ഏജൻസികളിൽ ഒന്നായ ഫിച്ച് ഗ്രൂപ്പ് കിഫ്ബിയുടെ റേറ്റിങ് BB ആയി നിലനിർത്തി. ബിഗ് ത്രീ ഗ്രൂപ്പിലെ മറ്റൊരു പ്രമുഖ ഏജൻസി മൂഡീസ് പോലും ഇന്ത്യയ്ക്ക് നെഗറ്റീവ് ഔട്ട്‌ലുക്ക് നൽകുമ്പോഴാണ് ഫിച്ച് stable outlook ഓടെ കിഫ്ബിയുടെ BB റേറ്റിങ് നിലനിർത്തിയിരിക്കുന്നത്.
ഈ പ്രതിസന്ധി കാലത്തും ഇത്തരത്തിൽ ഒരു നേട്ടത്തിന് കിഫ്ബിയെ പ്രാപ്തമാക്കിയത് പല ഘടകങ്ങളാണെന്ന് ഫിച്ച് പറയുന്നു.കിഫ്ബി നിയമപരമായി പ്രത്യേകപദവിയുള്ള സ്ഥാപനമാണ്.അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടിയുള്ള സർക്കാരിന്റെ പദ്ധതികളെ കിഫ്ബി കർശനമായി പിന്തുടരുന്നു.സർക്കാർ ഉദ്യോഗസ്ഥരും സ്വതന്ത്രവിദഗ്ധരും അടങ്ങിയതാണ് കിഫ്ബി ബോർഡ്.ഫണ്ട് വകമാറി ചിലവഴിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഫണ്ട് ട്രസ്റ്റീ അഡൈ്വസറി കമ്മിഷനും ഫിച്ച് ചൂണ്ടിക്കാണിക്കുന്നു.
കിഫ്ബി എടുക്കുന്ന വായ്പയുടെ പലിശയടക്കമുള്ള തിരിച്ചടവിന് സർക്കാർ നൽകുന്ന ഗ്യാരണ്ടിയാണ് മറ്റൊരുഘടകം.പുറമെ പെട്രോളിയം സെസ്,മോട്ടോർവാഹന നികുതി എന്നിങ്ങനെയുള്ള ശക്തമായ വരുമാന സ്രോതസുകളും കിഫ്ബിയുടെ വിശ്വാസ്യത ഉയർത്തുന്നുണ്ട്.
സംസ്ഥാനത്തെ ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിരമായ സാമ്പത്തിക വികസനം സാധ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്നത്. ഇതിനു വേണ്ടിയുള്ള പ്രത്യേക സാമ്പത്തിക സ്ഥാപനം ആണ് കിഫ്ബി എന്നതും റേറ്റിങ് നിലനിർത്തുന്നതിൽ അനുകൂല ഘടകമായി.സർക്കാർ ഗ്യാരണ്ടി നൽകുന്ന സ്ഥാപനം എന്ന നിലയിൽ സർക്കാരിന്റെ വിശ്വാസ്യത തന്നെയാണ് കിഫ്ബിക്കും ബാധകമാകുന്നതെന്നും ഫിച്ച് ചൂണ്ടിക്കാട്ടുന്നു.
നേരത്തെ മറ്റൊരു പ്രമുഖ ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ സ്റ്റാൻഡാർഡ് ആൻഡ് പൂവർസ് കേരളത്തിന്റെ റേറ്റിങ് BB(stable outlook)യിൽ നിന്ന് BB-(stable outlook) ലേക്ക് പുനക്രമീകരിച്ചിരുന്നു. സ്വാഭാവികമായും കിഫ്ബിയുടെ റേറ്റിങ്ങും BB-(stable outlook)യിലേക്ക് പുനക്രമീകരിക്കപ്പെട്ടു.Stable Outlook നൽകിയതിലൂടെ വരുന്ന ഒരുവർഷ കാലയളവിൽ കിഫ്ബിയുടെ ധനസമാഹരണത്തെ സംസ്ഥാനത്തിന്റെ നിലവിലെ ധനസ്ഥിതി ഒരു തരത്തിലും ബാധിക്കുകയില്ല എന്ന എസ് ആൻഡ് പി വിലയിരുത്തിയിരുന്നു. കോവിഡ് കാലത്ത് മിക്ക ധനകാര്യ സ്ഥാപനങ്ങളും രാജ്യങ്ങളും ക്രെഡിറ്റ് റേറ്റിങ്ങിൽ താഴേക്കുപോയപ്പോഴും കിഫ്ബിയിൽ വിശ്വാസം നിലനിർത്തുകയായിരുന്നു ഫിച്ചും എസ് ആൻഡ് പിയും അടക്കമുള്ള പ്രമുഖ റേറ്റിങ് ഏജൻസികൾ.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.