വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ സമഗ്രാന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടു. തിരുവോണത്തിന് കോണ്‍ഗ്രസ് ചോര പൂക്കളമാണ് ഇട്ടതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പങ്കുണ്ടെന്നും കോടിയേരി ആരോപിച്ചു. ഉന്നത തലത്തില്‍ ഗൂഢാലോചന നടത്തി ആസൂത്രിതമായി കൊലപാതകം നിര്‍വഹിക്കുകയായിരുന്നു. കോണ്‍ഗ്രസ് സംസ്‌ക്കാരം പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വെഞ്ഞാറമൂട് നടന്ന കൊലപാതകത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ല. ഗുണ്ടകളെ പോറ്റുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഭരണപരാജയം മറച്ചു വക്കാന്‍ സംസ്ഥാന സര്‍ക്കാറും സി പി എമ്മും കോണ്‍ഗ്രസിനെ പഴിചാരുകയാണെന്നും ഇത് വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഡി വൈ എഫ് ഐ കലിങ്ങിന്‍ മുഖം യൂനിറ്റ് പ്രസിഡന്‍റ് ഹക്ക് മുഹമ്മദ് (24), തേവലക്കാട് യൂനിറ്റ് ജോ. സെക്രട്ടറി മിഥിലാജ് (30) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന ശഹിന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. രാത്രി പതിനൊന്നരയോടെയാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന ഇവരെ മാരാകായുധങ്ങളുമായെത്തിയ സംഘം വെഞ്ഞാറമൂട് ബ്ലോക്കില്‍ തേമ്ബാമൂട് വച്ച് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ മിഥിലാജ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹക്കിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ആക്രമണത്തിന് നേതൃത്വം നല്‍കിയെന്ന് ദൃക്‌സാക്ഷികള്‍ പറയുന്ന കോണ്‍ഗ്രസ് നേതാവ് സജിത്ത്, സുഹൃത്തും ഐ എന്‍ ടി യു സി പ്രവര്‍ത്തകനുമായ ഷജിത്ത്, ബൈക്ക് ഉടമ എന്നിവരുള്‍പ്പെടെ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.