മലബാറിന്റെ ഐ.റ്റി. വികസനം ത്വരിതപ്പെടുത്തി കോഴിക്കോട് യു.എല്‍. സൈബര്‍ പാര്‍ക്കില്‍ ആറു കമ്പനികള്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നു. ഒന്‍പതു സ്റ്റാര്‍ട്ടപ്പുകളും വൈകാതെ ഇവിടേക്ക് എത്തും. 42 കമ്പനികളും 36 സ്റ്റാര്‍ട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങള്‍ നിലവിലുള്ള പാര്‍ക്കില്‍ ഇതോടെ 48 കമ്പനികളും 45 സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെ 93 സ്ഥാപനങ്ങളാകും. പ്രത്യേക സാമ്പത്തിക മേഖലാ പദവിയുള്ള യു.എല്‍. സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുക്കാനുള്ള അംഗീകാരവും പുതിയ കമ്പനികള്‍ക്കു ലഭിച്ചുകഴിഞ്ഞു.
ടെലികോം സര്‍വീസസ്, ഇ-കൊമേഴ്‌സ്, മൊബൈല്‍ അപ്ലിക്കേഷന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, ഫ്‌ലീറ്റ് മാനേജ്‌മെന്റ്, സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ്, എഡ്യൂക്കേഷന്‍, ഹെല്‍ത്ത് കെയര്‍, എംപ്ലോയ്മെന്റ് സെക്ടര്‍, ഹോസ്പിറ്റാലിറ്റി, റീറ്റെയ്ല്‍, മീഡിയ, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, എഞ്ചിനീയറിങ്, എ.ഐ. സൊല്യൂഷന്‍സ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായും യു.എസ്., യുറോപ്പ്, ഗള്‍ഫ് രാജ്യങ്ങളാണ് ഈ കമ്പനികളുടെ ഉപഭോക്താക്കള്‍.
നിലവില്‍ യു.എല്‍. സൈബര്‍ പാര്‍ക്കിലുള്ള ഐ.റ്റി. ജീവനക്കാരുടെ എണ്ണം 2046 കടന്നു. കോവിഡ് കാലത്ത് ആക്ഷന്‍ എഫ്.ഐ. ടെക്‌നോളോജിസ് നടത്തിയ 46 ഉം ഗ്രിഡ്‌സ്റ്റോണ്‍ ടെക്‌നോളോജിസ് നടത്തിയ 40 ഉം നിയമനങ്ങള്‍കൂടി ഉള്‍പ്പെടയാണിത്.
ഇതിനുപുറമെ പുതിയ കമ്പനികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 475 ഐ ടി ജീവനക്കാരെക്കൂടി നിയമിക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. അവയ്ക്ക് ആകര്‍ഷകമായ വികസനപദ്ധതികളുമുണ്ട്. തുടര്‍ച്ചയായ വളര്‍ച്ച കാണിക്കുന്ന മറ്റു കമ്പനികളുടേതിനു സമാനമായ പ്രകടനമാണ് ഇവയും ലക്ഷ്യമിടുന്നത്.
കോവിഡ് കാലത്തും നൂറുകണക്കിനു തൊഴിലവസരം സൃഷ്ടിച്ചു വാര്‍ത്തയില്‍ ഇടം നേടിയ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയുടെ ഐ.റ്റി. പാര്‍ക്കാണ് ഇതേകാലത്തു വളര്‍ച്ചയും തൊഴിലും സൃഷ്ടിച്ചിരിക്കുന്നത്. ഐറ്റി അടിസ്ഥാനസൗകര്യത്തില്‍ മൂന്നാം സ്ഥാനമുള്ള കോഴിക്കോടിന് ആ പദവി നേടിക്കൊടുത്തതും കൂടുതല്‍ ഐ ടി കമ്പനികളെ ആനയിക്കുന്നതും മലബാറിലെ ആദ്യ ഐ.റ്റി. പാര്‍ക്കായ യു.എല്‍. സൈബര്‍ പാര്‍ക്കാണ്. കോഴിക്കോട് നഗരത്തില്‍ എല്ലാ ഗതാഗതസൗകര്യങ്ങളും അനുകൂലമായ സ്ഥാനത്താണു പാര്‍ക്ക്.
പാര്‍പ്പിടരംഗം മുതല്‍ മാനവവിഭവവികസനം വരെയുള്ള ആധുനികസാങ്കേതികവിദ്യാസേവനങ്ങള്‍ പ്രദാനം ചെയ്യുന്ന ആഗോള സ്ഥാപനങ്ങള്‍ക്കെല്ലാം ഇണങ്ങുന്ന സുസജ്ജമായ ഇടമാണു സൈബര്‍ പാര്‍ക്ക്. ആഗോളനിലവാരം ഉള്ളതും പ്രശാന്തസുന്ദരവും ഹരിതവും മലിനീകരണമുക്തവുമായ ഒരു ജൈവവ്യൂഹമായി രൂപകല്പന ചെയ്തിയ്യുള്ള 27 ലക്ഷം ചതുരശ്രയടി പാര്‍ക്കില്‍ സംരംഭകര്‍ക്ക് ആയിരം മുതല്‍ ഒരുലക്ഷം വരെ ചതുരശ്രയടി വിസ്തൃതിയില്‍ സ്ഥലം എടുക്കാനാകും. നടന്നെത്താവുന്ന ദൂരത്തില്‍ പര്‍പ്പിടസൗകര്യവും ഉണ്ട്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.