ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബോക്‌സിംഗ് താരം വിജേന്ദര്‍ സിംഗ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ തനിക്ക് ലഭിച്ച പരമോന്നത പുരസ്‌കാരം ഖേല്‍രത്‌ന തിരിച്ചു നല്‍കുമെന്ന് വിജേന്ദര്‍ പറഞ്ഞു. സമരത്തിന് എല്ലവിധ പിന്തുണയുണ്ടാകുമെന്നും താരം വ്യക്തമാക്കി.
ഞായറാഴ്ച സിംഗു അതിര്‍ത്തിയില്‍ നടന്ന പ്രതിഷേധത്തില്‍ പഞ്ചാബില്‍ നിന്നുള്ള അഞ്ച് മുന്‍ കായിക താരങ്ങളും പങ്കെടുത്തു. അര്‍ജുന അവാര്‍ഡ് ജേതാക്കളായ രാജ്ബീര്‍ കൗര്‍, ഹോക്കി താരം ഗുര്‍മെയില്‍ സിംഗ്, മുന്‍ ഗുസ്തി താരം കര്‍താര്‍ സിംഗ്, മുന്‍ ബോക്‌സര്‍ ജയ്പാല്‍ സിംഗ്, ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവ് അജിത് സിംഗ് എന്നിവരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. നേരത്തെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.