പാട്‌ന: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. രാജ്യം ഭരിക്കുന്നത് അദാനിയുടേയും അംബാനിയുടേയും സര്‍ക്കാരാണെന്ന് രാഹുല്‍ തുറന്നടിച്ചു. ബീഹാറിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുലിന്റെ വിമര്‍ശനം. കര്‍ഷകരെ പെരുവഴിയിലാക്കിയ സര്‍ക്കാരാണ് ഇതെന്നും മോദി ഭരണത്തില്‍ ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നഷ്ടമായെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് ബീഹാറില്‍ എത്തി. രാഹുലിന്റെയും മോദിയുടേയും ബീഹാറിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയാണ് ഇത്. കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹമെന്ന് ബിജെപിയുടെ പ്രചരണ റാലിയില്‍ മോദി പറഞ്ഞു.
ഇത് ബീഹാറിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ബീഹാറില്‍ നിന്നുള്ള ജവാന്‍മാരും ഗല്‍വാനില്‍ വീരമൃത്യു വരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. എന്നാല്‍ ജവാന്മാര്‍ മരിച്ചുവീണപ്പോള്‍ പ്രധാനമന്ത്രി എന്തുചെയ്യുകയായിരുന്നു എന്നാണ് രാഹുല്‍ ചോദിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.