India

ബംഗ്ലാദേശിന്റെ പിന്നിലാവുന്ന ഇന്ത്യ

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

സാമ്പത്തിക വളര്‍ച്ചയില്‍ ചൈനയെ മുട്ടു കുത്തിക്കുന്നതിന്റെ വര്‍ത്തമാനങ്ങള്‍ തല്‍ക്കാലം നിര്‍ത്തി ബംഗ്ലാദേശിനെ മറികടക്കാനുള്ള മാര്‍ഗം നോക്കുകയാണ് ഇന്ത്യയുടെ മുന്നിലുള്ള അടിയന്തരം വെല്ലുവിളിയെന്ന് പറഞ്ഞാല്‍ കാവിപ്പട കോപിക്കില്ലെന്നു കരുതാം. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള സാമ്പത്തിക ദിനപത്രത്തിന്റെ മൂന്നു ദിവസം മുമ്പുള്ള പ്രധാന തലക്കെട്ടും സമാനമായിരുന്നു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) കഴിഞ്ഞയാഴ്ച പുറത്തുവിട്ട ലോക സാമ്പത്തിക വീക്ഷണ റിപോര്‍ട്ടിലെ വിലയിരുത്തലാണ് ഇന്ത്യ-ബംഗ്ലദേശ് മത്സരത്തിനുള്ള കളമൊരുക്കിയത്. 2020-ല്‍ ബംഗ്ലാദേശിന്റെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം നാലു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി 1,888 ഡോളറിലെത്തുമ്പോള്‍ ഇന്ത്യയുടെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം 10.5 ശതമാനം കുറഞ്ഞ് 1,877 ഡോളറിലെത്തുമെന്ന് ഐ.എം.എഫ് പറയുന്നു. മൊത്തം ആഭ്യന്തരോല്‍പ്പാദനത്തെ മൊത്തം ജനസംഖ്യ കൊണ്ടു ഹരിക്കുമ്പോള്‍ ലഭിക്കുന്നതാണ് ആളോഹരി ആഭ്യന്തരോല്‍പ്പാദനം. വിവിധ രാജ്യങ്ങളിലെ ജീവിത നിലവാരം താരതമ്യം ചെയ്യുവാന്‍ കൂടുതലായി ആശ്രയിക്കുന്നത് ആളോഹരി ആഭ്യന്തരോല്‍പ്പാദനത്തിന്റെ നിരക്കാണ്. കഴിഞ്ഞ മൂന്നു ദശകങ്ങളായി ഇന്ത്യ പിന്തുടരുന്ന നവലിബറല്‍ നയങ്ങളുടെ വക്താക്കളായ സാമ്പത്തിക പണ്ഠിതരെ ഞെട്ടിപ്പിക്കുന്നതാണ് ബംഗ്ലദേശ് ഇന്ത്യയെ പിന്നിലാക്കുമെന്ന വിവരം. ഈ പിന്നോട്ടടിക്ക് ഉചിതമായ വിശദീകരണം കണ്ടെത്തുവാന്‍ അവര്‍ ബുദ്ധിമുട്ടുകയാണ്. കറ കളഞ്ഞ നവലിബറല്‍ വാദികളല്ലാത്ത സാമ്പത്തിക പണ്ഠിതര്‍ക്കും ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ വ്യസനമുളവാക്കുന്നു.

കൗശിക് ബാസു

ലോക ബാങ്കിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റായിരുന്ന കൗശിക് ബാസുവിന്റെ അഭിപ്രായത്തില്‍ ഏതൊരു വികസ്വര രാജ്യവും നന്നാവുന്നത് നല്ല കാര്യമാണ്. എന്നാല്‍ അഞ്ചു കൊല്ലം മുമ്പുവരെ ബംഗ്ലദേശുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ മുന്നിലായിരുന്ന ഇന്ത്യ പിന്നിലാവുകയെന്നത് ഞെട്ടലുളവാക്കുന്ന സംഗതിയാണ്. അഞ്ചുകൊല്ലം മുമ്പുവരെ ആളോഹരി ആഭ്യന്തരോല്‍പ്പാദനത്തില്‍ ഇന്ത്യ ബംഗ്ലദേശിനെക്കാള്‍ 40 ശതമാനം മുന്നിലായിരുന്നു. ഐഎംഎഫിന്റെ റിപോര്‍ട് അനുസരിച്ച് ബംഗ്ലദേശിന്റെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം കഴിഞ്ഞ അഞ്ചു വര്‍ഷമായി 9.1 ശതമാനം വാര്‍ഷിക വളര്‍ച്ച (സിഎജിആര്‍) രേഖപ്പെടുത്തുന്നു. അതേ കാലയളവില്‍ ഇന്ത്യയുടെ സിഎജിആര്‍ 3.2 ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കുന്നത്. വര്‍ദ്ധച്ച കയറ്റുമതിയും, ഉയര്‍ന്ന സമ്പാദ്യവും, നിക്ഷേപവുമാണ് ബംഗ്ലാദേശിന്റെ വളര്‍ച്ചയുടെ രഹസ്യം.

ഇന്ത്യയുടെ സാമ്പത്തിക മേഖല നേരിടുന്ന പ്രതിസന്ധിക്കു കാരണം കോവിഡ് മഹാമാരിയാണെന്ന് പറഞ്ഞൊഴിയാന്‍ എളുപ്പമല്ലെന്ന് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. മഹാമാരിയുടെ വ്യാപനത്തിനു മുമ്പുതന്നെ ദുര്‍ബലാവസ്ഥയിലെത്തിയ സാമ്പത്തിക മേഖല കോവിഡിന്റെ വ്യാപത്തോടെ രൂക്ഷമായെന്നു മാത്രം. നോട്ടു നിരോധനവും, ജിഎസ്ടി-യും സൃഷ്ടിച്ച മുരടിപ്പ് കോവിഡ് പാരമ്യത്തിലെത്തിച്ചതോടെ കഴിഞ്ഞ മൂന്നു ദശകങ്ങളായി പിന്തുടരുന്ന നവലിബറല്‍ വികസന മാതൃകയുടെ കാര്യക്ഷമത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. നിക്ഷേപ മേഖലയില്‍ സര്‍ക്കാര്‍ മുതല്‍മുടക്കിനെ നിരന്തരം അപഹസിച്ചിരുന്ന സ്വാമിനാഥന്‍ അയ്യരെ പോലുള്ള സാമ്പത്തിക പത്രപ്രവര്‍ത്തകര്‍ സാമ്പത്തിക മേഖല മുന്നോട്ടു നീങ്ങണമെങ്കില്‍ സര്‍ക്കാര്‍ നിക്ഷേപം അനിവാര്യമാണെന്നു ആണയിടുന്ന വിചിത്ര സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. മോദി സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജുകള്‍ അപര്യാപ്തമാണെന്നും കുറഞ്ഞത് ജിഡിപി-യുടെ 4-5 ശതമാനമെങ്കിലും ഉത്തേജനത്തിനായി മാറ്റിവെക്കണമെന്നും അദ്ദേഹം വാദിക്കുന്നു.

സര്‍ക്കാരിന്റെ ധനക്കമ്മി ഉയരുമെന്ന ആശങ്കകള്‍ ഉന്നയിക്കാനുള്ള സമയം ഇതല്ലെന്നു ഓര്‍മിപ്പിക്കുന്ന അദ്ദേഹം അമേരിക്കയും, ജപ്പാനും ജിഡിപി-യുടെ 30 ശതമാനത്തോളം ഉത്തേജനത്തിനായി ചെലവഴിക്കുന്നു എന്നും ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഉത്തേജന പാക്കേജുകള്‍ക്ക് പരിഹരിക്കാന്‍ കഴിയുന്നതിനെക്കാള്‍ കടുത്ത ഘടനാപരമായ പ്രതിസന്ധിയാണ് ഇന്ത്യയുടെ സാമ്പത്തിക മേഖല നേരിടുന്നതന്നു വാദിക്കുന്നവരും കുറവല്ല. ഘടനപരമായ പ്രതിസന്ധികളെ മറികടക്കാന്‍ സഹായിക്കുന്ന നയപരമായ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ഇച്ഛാശക്തിയാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടതെന്നാണ് അവരുടെ അഭിപ്രായം.

2014-ല്‍ നരേന്ദ്ര മോദി അധികാരത്തിലെത്തിയതു മുതല്‍ വികസനത്തിന്റെ പേരില്‍ നടത്തുന്ന സംഘടിതവും, ആസൂത്രിതവുമായ അവകാശവാദങ്ങളുടെയും, പ്രചാരണ കോലാഹലങ്ങളുടെയും മുന ഒടിക്കുന്നതാണ് ഐഎംഎഫി-ന്റെ റിപോര്‍ട്. 2021-ല്‍ പൂര്‍വ്വാധികം ശക്തിയോടെ ഇന്ത്യ സാമ്പത്തിക വളര്‍ച്ചയുടെ പാതയിലേക്കു തിരിച്ചു വരുമെന്ന ഐഎംഎഫി-ന്റെ തന്നെ വിലയിരുത്തല്‍ മാത്രമാണ് മോഡി ഭക്തരുടെ ഏക ആശ്വാസം. 2021-ല്‍ ഇന്ത്യയുടെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം 8.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 2030 ഡോളറിലെത്തുമ്പോള്‍ ബംഗ്ലദേശിന്റെ ആളോഹരി ആഭ്യന്തരോല്‍പ്പാദനം 5.4 ശതമാനം വളര്‍ച്ചയുമായി 1,990 ഡോളര്‍ എത്തുമെന്നാണ് ഐഎംഎഫി-ന്റെ അനുമാനം. ഏതായാലും ഇപ്പോഴത്തെ സ്ഥിതിയില്‍ 2021-ല്‍ ബംഗ്ലാദേശിനെ മറികടന്നതിനു ശേഷം ചൈനയെ മുട്ടു കുത്തിക്കുന്നതല്ലേ ബുദ്ധി എന്നു ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.