റിയാദ്: മുപ്പത് കൊല്ലത്തിന് ശേഷം അരാര്‍ മരുഭൂമി അതിര്‍ത്തി ക്രോസിങ് തുറന്ന് സൗദി അറേബ്യയും ഇറാഖും. ബുധനാഴ്ചയാണ് നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ അതിര്‍ത്തി ക്രോസിങ് തുറന്നത്.
ഇതോടെ ഇരുരാഷ്ട്രങ്ങളില്‍ നിന്നുള്ള ചരക്കുനീക്കം സുഗമമായി. 1990ല്‍ സദ്ദാം ഹുസൈന്റെ കുവൈത്ത് അധിനിവേശത്തിന് പിന്നാലെയാണ് അരാര്‍ അടച്ചത്. ഇറാഖിലെ സൗദി അംബാസഡര്‍, ഇറാഖ് ആഭ്യന്തര മന്ത്രി അടക്കമുള്ള ഇറാഖി, സൗദി ഉദ്യോഗസ്ഥര്‍ ബുധനാഴ്ച സ്ഥലം സന്ദര്‍ശിച്ചു.
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ ഖാദിമിയുടെ വ്യക്തിബന്ധവും അതിര്‍ത്തി തുറക്കാന്‍ സഹായകമായി എന്നാണ് കരുതപ്പെടുന്നത്. മെയില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഖാദിമി ആദ്യം സന്ദര്‍ശിക്കാന്‍ തീരുമാനിച്ച വിദേശ രാഷ്ട്രം സൗദിയായിരുന്നു. എന്നാല്‍ സല്‍മാന്‍ രാജാവ് ആശുപത്രിയില്‍ ആയതിനെ തുടര്‍ന്ന് സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.