ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന വിഷയത്തില്‍ പരസ്പരം വാക്‌പോരുമായി മന്ത്രി ജി സുധാകരനും എ എം ആരിഫ് എംപിയും. തെറ്റിദ്ധാരണ പരത്തിയിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി ജി സുധാകരനെന്ന് ആരിഫ് എംപി പറഞ്ഞു. വിവാദം ഉണ്ടാക്കിയത് താനല്ല, തന്റെ പ്രതികരണങ്ങള്‍ മന്ത്രി ജി സുധാകരന്റെ ഇന്നലത്തെ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണെന്ന് ആരിഫ് പറഞ്ഞു.
അതേസമയം, ബൈപ്പാസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജനപ്രതിനിധികളെ ഒഴിവാക്കിയെന്ന തരത്തിലുള്ള വിവാദം അനാവശ്യമെന്ന് സുധാകരന്‍ പറഞ്ഞു. വിവാദം എന്തെന്ന് അത് ഉണ്ടാക്കിയ ആളുകളോട് തന്നെ ചോദിക്കണം. പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് കേന്ദ്രം നിര്‍ദേശം ചോദിച്ചിരുന്നു. കേന്ദ്രത്തിന്റെ നടപടി സാധാരണം. അതനുസരിച്ച് ഒഴിവാക്കിയവരെ വീണ്ടും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.
കേന്ദ്രത്തിന് അടിമപ്പണി ചെയ്യേണ്ട കാര്യം സംസ്ഥാനത്തില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് കേന്ദ്രവും സംസ്ഥാനവും ഒന്നിച്ചുള്ള പദ്ധതിയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.