രാഷ്ട്രീയ നിരീക്ഷകന്‍
ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അംഗമായതിന്റെ സുവര്‍ണ്ണ ജൂബിലി മഹാസംഭവം ആക്കുന്നതിന്റെ തിരക്കിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങള്‍. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ നിറയെ ചാണ്ടിയുടെ സങ്കീര്‍ത്തനങ്ങളാണ്. തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ചില സവിശേഷമായ മത-സാമുദായിക ഫോര്‍മുലയുടെ ഗുണഭോക്താവ് എന്നതിനപ്പുറം ഒരാള്‍ 50 കൊല്ലം എംഎല്‍എ ആയി ഇരിക്കുന്നതില്‍ ഇത്രയധികം ആഘോഷിക്കുവാന്‍ എന്താണുള്ളത്? ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ഉത്സാഹ കമ്മിറ്റിക്കാരെ സംബന്ധിച്ചിടത്തോളം അങ്ങനെയുള്ള ചോദ്യം തീരെ പ്രസക്തമല്ല. പക്ഷേ സുവര്‍ണ്ണ ജൂബിലിയ്‌ക്കെത്തിയ എംഎല്‍എമാരെയും അവരുടെ ശേവുകക്കാരായി വിലസുന്ന ആഘോഷ കമ്മിറ്റിക്കാരെയും പ്രത്യക്ഷമായും പരോക്ഷമായും തീറ്റിപോറ്റുന്ന നികുതിദായകര്‍ക്ക് പ്രസക്തമായ ചോദ്യം അതു മാത്രമാണ്.
മൊത്തം ചെലവിന്റെ 57-ശതമാനം സംസ്ഥാന സര്‍ക്കാരും, 11-ശതമാനം കേന്ദ്രസര്‍ക്കാരും 32-ശതമാനം മാത്രം സ്വകാര്യ പങ്കാളിയായ അദാനി ഗ്രൂപ്പും വഹിക്കുന്ന നിലയിലാണ് പദ്ധതിയുടെ സാമ്പത്തികഘടന വിഭാവന ചെയ്്തിട്ടുള്ളത്. അതായത് പദ്ധതിക്കു വേണ്ട മൊത്തം മുടക്കുമുതലിന്റെ 68-ശതമാനവും സര്‍ക്കാര്‍ വഹിക്കുകയും ബാക്കി 32-ശതമാനം വഹിക്കുന്ന സ്വകാര്യ പങ്കാളിയെ കണ്ടെത്തിയതിനുള്ള കരുനീക്കങ്ങള്‍ നടത്തിയാണ് ശ്രീ ചാണ്ടിയുടെ നേട്ടമായി വാഴ്ത്തി പാടുന്നത്. ഇത്രധികം വാഴ്ത്തപ്പെടേണ്ട ഒന്നാണോ പ്രസ്തുത നേട്ടമെന്ന കാര്യം വായനക്കാരുടെ യുക്തിക്ക് വിടുന്നു. പദ്ധതി മൂലമുണ്ടാവുന്ന പരിസ്ഥിതി വിനാശത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ ഗഹനമായ പരിഗണന അര്‍ഹിക്കുന്നതിനാല്‍ വിശദീകരിക്കുന്നില്ല. തിരുവനന്തപുരം ശംഖുമുഖം മേഖലയിലെ കടല്‍കയറ്റം തുറമുഖ പദ്ധതിയുടെ പ്രത്യാഘാതമാണെന്ന ആക്ഷേപങ്ങള്‍ ഇപ്പോള്‍ തന്നെ വളരെ സജീവമാണ്. അതിന്റെ നിജസ്ഥിതി എന്താണെന്ന വിഷയം ഗൗരവമായ പഠനം ആവശ്യപ്പെടുന്നു. ചാണ്ടിയുടെ നേട്ടങ്ങളിലെ അടുത്ത പദ്ധതിയായ കൊച്ചി മെട്രോയുടെ സാമ്പത്തിക ആരോഗ്യവും കൂലങ്കുഷമായ വിശകലനം അര്‍ഹിക്കുന്നു. പട്ടികയിലെ അവസാനത്തെ ഇനങ്ങളായ മെഡിക്കല്‍ കോളേജുകളും, ബൈപാസും കണ്ണൂര്‍ വിമാനത്താവളവുമെല്ലാം ഇതുപോലെ പരിശോധന അര്‍ഹിക്കുന്നു. ഈ പദ്ധതികളുടെ ഉപജ്ഞാതാവ് ശ്രീ. ചാണ്ടിയാണെന്നു ആരും അവകാശപ്പെടുന്നില്ല എന്നതാണ് ഈ വര്‍ണ്ണനയിലെ ഏക ആശ്വാസം. കാലങ്ങളായി കുരുക്കില്‍ പെട്ടുപോയ പദ്ധതികളുടെ കുരുക്കഴിക്കുന്ന കര്‍മമാണ് അദ്ദേഹം നിര്‍വഹിച്ചത്.
എന്താണ് ഈ കുരുക്കുകള്‍?
യഥാസമയം ലഭിക്കേണ്ട ഭരണപരമായ അനുമതി ലഭിക്കാതിരിക്കുക എന്നതാണ് കുരുക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ ആരാണ് ഈ കരുക്കിന്റെ ഉത്തരവാദികള്‍. ചാണ്ടിയും അദ്ദേഹത്തെപ്പോലെയുള്ള രാഷ്ട്രീയക്കാരും, അവരുടെ നേട്ടങ്ങള്‍ ഇപ്പോള്‍ വാഴ്ത്തിപ്പാടുന്ന ഈ ചീഫ് സെക്രട്ടറിമാരുടെ സംഘങ്ങളും അല്ലേ ഈ കുരുക്കുകളുടെ യഥാര്‍ത്ത കാരണക്കാര്‍. കാരണം ഭരണത്തിന്റെ ചുക്കാന്‍ എപ്പോഴും ഈ വര്‍ഗത്തിന്റെ കൈകളില്‍ ആയിരുന്നല്ലോ. സ്വന്തമായി പേറ്റന്റുള്ള അല്ലെങ്കില്‍ അവകാശപ്പെടാന്‍ കഴിയുന്ന മൗലികമായ ഒരു വികസന സങ്കല്‍പ്പവും ഇല്ലാത്ത ഒരാളെ വികസനത്തിന്റെ സൂപ്പര്‍താരമായി അവരോധിക്കുന്നതിനുള്ള ഞാണിന്മേല്‍ കളിയാണ് ‘അസാധ്യം ഒന്നുമില്ല, മുഖ്യം വികസനം’ എന്ന പട്ടികയില്‍ നിന്നും വായിച്ചെടുക്കാനാവുക.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.