സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച ഗണ്യമായ രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജ യന്‍. വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതില്‍ 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തിരുവനന്തപുരം : സംസ്ഥാനത്ത് വ്യവസായ വളര്‍ച്ച ഗണ്യമായ രീതിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവിധ തരത്തിലുള്ള നിക്ഷേപ വാഗ്ദാനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. മീറ്റ് ദ ഇന്‍വെ സ്റ്റര്‍ പരിപാടി വിജയകരമായി സംഘടിപ്പിച്ചതില്‍ 7000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെ ന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി കാക്കനാട് ടിസിഎസുമായി ചേര്‍ന്ന് 1,200 കോടിയുടെ പദ്ധതികള്‍ നടപ്പിലാക്കും. 20,000 പേ ര്‍ക്ക് ഇതുവഴി തൊഴില്‍ ലഭിക്കും. ടാറ്റ എലക്‌സിയില്‍ നിന്ന് 75 കോടി യുടെ നിക്ഷേപ വാഗ്ദാനം ലഭി ച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി- ബംഗളൂരു വ്യാവസായ ഇടനാഴിക്ക് 70 ശതമാനം ഭൂമി ഏറ്റെടുത്തു. എംഎസ്എംഇ മേഖലയില്‍ 1,416 കോടിയുടെ പാക്കേജ് നടപ്പിലാക്കി.
കഴിഞ്ഞ വര്‍ഷം കെഎസ്‌ഐഡിസി വഴി1,522 കോടിയുടെ നിക്ഷേപം ലഭിച്ചു. ഈ നിക്ഷേപങ്ങളി ലൂടെ 20,900 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.സംരംഭകരുടെ പരാതികളില്‍ നടപടികള്‍ വൈകിയാല്‍ ഉദ്യോഗസ്ഥരില്‍ നിന്നു പിഴ ഈടാക്കും. സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് 2021 – 22 കാലത്തു 1500 കോടിയുടെ വിദേശ നിക്ഷേപം നേടി. സ്വകാര്യ മേഖലയിലെ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കാന്‍ ഏക്കറിന് 30 ലക്ഷം വീതം നല്‍ കും. ഒരു എസ്റ്റേറ്റിന് പരമാവധി മൂന്ന് കോടി നല്‍കും. സംസ്ഥാനം ഏഷ്യയില്‍ അഫോര്‍ഡ ബില്‍ ടാലന്റ് സിസ്റ്റത്തില്‍ ഒന്നാമതായി. ലോക ത്തെ പ്രധാന സ്റ്റാര്‍ട്ടപ്പ് കേന്ദ്രമായി കേരളം മാറണ മെന്നാ ണ് ആഗ്രഹം.
വ്യവസായ പുരോഗതിയെക്കുറിച്ച് ആശങ്ക വേണ്ട
സംസ്ഥാനത്തിന്റെ വ്യവസായ പുരോഗതിയെക്കുറിച്ച് പൊതുവേ ചില ആശങ്ക ചിലര്‍ പ്രകടിപ്പിക്കുന്നു ണ്ടെന്ന്. കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ ത്തന്നെ പുരോഗമിക്കുകയാണ്. ഉത്തര വാദ വ്യവസായം, ഉത്തരവാദിത്ത നിക്ഷേപം സ്വീകരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 50 കോടിയിലധികം നിഗക്ഷപമുള്ള വ്യവസായങ്ങള്‍ക്ക് 7 ദിവസംകൊണ്ട് അനുമതി നല്‍കു കയാണ്.
നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ടാറ്റ എല്‍എക്സിയുമായി 75 കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് കരാര്‍ ഒപ്പുവെച്ചു. പത്ത് മാസം കൊണ്ട് ഇവര്‍ക്കാവശ്യമായി കെട്ടിടം കൈമാ റും. കാക്കനാട് 1200 കോടി നിക്ഷേപം വരുന്ന 20000 പേര്‍ക്ക് ജോലി ലഭിക്കുന്ന പദ്ധതിക്ക് ഒപ്പുവെ ച്ചിട്ടുണ്ട്. ദുബൈ എക്‌സ്‌പോ വഴിയും കേരളത്തില്‍ നിക്ഷേപമെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.