ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ യുവതി നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി. അമ്മ യും കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി
പറ്റ്ന: ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ യുവതി നാല് കുട്ടികള്‍ക്ക് ജന്മം നല്‍കി. അമ്മയും കുട്ടിക ളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നാല് കുട്ടികള്‍ക്ക് ജന്മം നല്‍കിയ അമ്മയെ കുറിച്ചാണ് ഇപ്പോള്‍ പ്രദേശവാസികളുടെ പ്രധാന ചര്‍ച്ച. അതേസമയം ലക്ഷ ക്കണക്കിന് കേസുകളില്‍ ഏതെങ്കിലും ഒരു കേസിലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറ യുന്നു.
മോത്തിഹാരിയിലെ ശങ്കര്‍സരയ്യയില്‍ താമസിക്കുുന്ന ചന്ദന്‍ സിങ്ങിന്റെ ഭാര്യ ഉഷാദേവിയാണ് നാലുകു ഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായിട്ടും ഇവര്‍ക്കും കുട്ടികളുണ്ടായിരുന്നി ല്ല. പലയിടത്തും ഡോക്ടര്‍മാരെ കാണിച്ചിട്ടും നിരാശയായിരുന്നു ഫലം. പിന്നീടാണ് ഇവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്.
മൂന്ന് ആണ്‍ കുട്ടികള്‍ക്കും ഒരു പെണ്‍കുട്ടിയ്ക്കുമാണ് ഉഷാദേവി ജന്മം നല്‍കിയത്. ദമ്പതികള്‍ പല ഡോക്ട ര്‍മാരെ കാണിച്ചെങ്കിലും യുവതി ഗര്‍ഭം ധരിച്ചിരുന്നില്ല. ഇതില്‍ ഇവര്‍ നിരാശരായി രുന്നെന്ന് ഡോക്ടര്‍ ജ്യോതി പറഞ്ഞു. ചികിത്സ തുടങ്ങിയതിന് പിന്നാലെ യുവതി ഗര്‍ഭിണിയാ യെന്നും തിങ്കളാഴ്ച നാല് മക്കള്‍ക്ക് ജന്മം നല്‍കിയതായും ഡോക്ടര്‍ പറഞ്ഞു. നാല് കുട്ടികളും അമ്മയും പൂര്‍ണ ആരോഗ്യവതികളാണെ ന്നും അവര്‍ക്ക് സുരക്ഷിതമായ ചികിത്സാ സൗകര്യ ങ്ങള്‍ നല്‍കുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.