സംസ്ഥാനത്ത് ചൊവ്വാഴ്ച 1417 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗമുക്തി 1426 പേർക്ക്. അഞ്ച് മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി ചെല്ലയ്യ (68), കണ്ണൂർ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയൻ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാൾസ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണു മരിച്ചത്. 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം. അതിൽ ഉറവിടം അറിയാത്തത് 105 പേർ. വിദേശത്ത് നിന്ന് എത്തിയവർ 62, മറ്റു സംസ്ഥാനങ്ങളിൽ വന്നവർ 72. ആരോഗ്യപ്രവർത്തകർ 36.
രോഗബാധിതർ ജില്ല തിരിച്ച്;
തിരുവനന്തപുരം 297
മലപ്പുറം 242
കോഴിക്കോട് 158
കാസർഗോഡ് 147
ആലപ്പുഴ 146
പാലക്കാട് 141
എറണാകുളം 133
തൃശൂർ 32
കണ്ണൂർ 30
കൊല്ലം 25
കോട്ടയം 24
പത്തനംതിട്ട 20
വയനാട് 18
ഇടുക്കി 14
24 മണിക്കൂറിനിടെ 21,625 സാംപിളുകൾ പരിശോധിച്ചു. കോവിഡ് പ്രതിരോധത്തിന് ഒപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നു. ആലപ്പുഴ ജില്ലയിൽ തീരപ്രദേശങ്ങളിൽ കോവിഡ് വ്യാപനം തുടരുകയാണ്. ആറ് ക്ലസ്റ്ററുകളിലാണ് രോഗം വർധിക്കുന്നത്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടക്കൽ, പാണാവള്ളി എന്നിവടങ്ങളാണ് അത്.
കോട്ടയം ജില്ലയിലെ അതിരമ്പുഴ, ഏറ്റുമാനൂർ മേഖലകളിൽ കോവിഡ് സമ്പർക്കവ്യാപനം ഇപ്പോഴും റിപ്പോർട്ട് ചെയ്യുന്നു. ഈ സാഹചര്യത്തിൽ ഏറ്റുമാനൂർ ക്ലസ്റ്ററിന്റെ ഭാഗമായിരുന്ന അതിരമ്പുഴ പഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററായി പ്രഖ്യാപിച്ചു. എറണാകുളത്ത് ഫോർട്ട് കൊച്ചി ക്ലസ്റ്ററിലും രോഗവ്യാപനം തുടരുന്നു. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളിലാണ് കൂടുതൽ കേസുള്ളത്.
കണ്ടെയ്ൻമെന്റ് സോണിലെ വ്യവസായശാലകൾക്ക് പ്രവർത്തനാനുമതി നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാണു പ്രവർത്തിക്കാൻ അനുമതി. ജില്ലയിലെ അടഞ്ഞുകിടക്കുന്ന മാർക്കറ്റുകൾ മാർഗനിർദേങ്ങൾ പാലിച്ചുകൊണ്ട് തുറുന്നുപ്രവർത്തിക്കും. കോഴിക്കോട് ഒരു വീട്ടിലെ തന്നെ അഞ്ചിലേറേ പേർ രോഗികളായ 24 വീടുകൾ കോർപ്പറേഷൻ പരിധിയിൽ ഉണ്ട്. പുറത്തുപോയി വരുന്നവർ വീടുകൾക്ക് ഉള്ളിലും മുൻകരുതൽ സ്വീകരിക്കേണ്ടതാണ്.
മത്സ്യബന്ധത്തിന് എത്തിയ 68 അതിഥിത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികൾ മത്സ്യബന്ധനത്തിന് എത്തി ബോട്ടിൽ തന്നെ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയിൽപ്പെട്ടു. ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യാതെയും പാസില്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിന് അനുവദിക്കാനാകില്ല. ബേപ്പൂർ മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. അവിടുത്തെ ഡയാലിസിസ് സെന്റർ നിലനിർത്തി.
കോവിഡ് പ്രതിരോധ മേഖലയിലെ പൊലീസിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി. ആരോഗ്യ പ്രവർത്തകരുമായി ചേർന്നു പൊലീസ് നടത്തുന്ന കോൺടാക്ട് ട്രേസിങ് പൊതുജനങ്ങൾ സ്വാഗതം ചെയ്തു. കോൺടാക്ട് ട്രേസിങ്, കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തൽ എത്തീ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യതയോടെ ചെയ്യാനും തീരുമാനിച്ചു. മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയാറാക്കും. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരിൽ നിന്ന് പിഴയായി 2000 രൂപ ഈടാക്കും.– മുഖ്യമന്ത്രി പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.