English हिंदी

Blog

flight1 (1)

കൊച്ചി: കൊവിഡിന്റെ സാഹചര്യത്തിൽ അടിയന്തരാവശ്യമുള്ള 2000 ത്തിലേറെ ജീവനക്കാരെയും കുടുംബാംഗങ്ങളെയും നാട്ടിലെത്തിക്കാൻ 12 ചാർട്ടേഡ് വിമാനങ്ങളുമായി സൗദി അറേബ്യയിലെ ജുബൈൽ ആസ്ഥാനമായ എക്‌സപെർടീസ് കോൺട്രാക്ടിംഗ് കമ്പനി. കമ്പനിയുടെ 10,000 ത്തിലധികം ജീവനക്കാരിൽ 2000 പേരെയാണ് ഗൾഫ് എയറിന്റെ പന്ത്രണ്ട് ഫ്‌ളൈറ്റുകൾ ചാർട്ടർ ചെയ്ത് നാട്ടിലെത്തിക്കുന്നത്.
ഒമ്പത് ഫ്‌ളൈറ്റുകൾ ഇന്ത്യയിലേയ്ക്കും മൂന്നെണ്ണം മറ്റു രാജ്യങ്ങളിലേക്കുമാണെന്ന് എക്‌സപെർടീസ് കോൺട്രാക്ടിംഗ് ഡയറക്ടർ കെ.എസ്. ഷെയ്ഖ് പറഞ്ഞു. ആദ്യ രണ്ട് ഫ്‌ളൈറ്റുകൾ ജൂൺ 5 ന് ചെന്നൈയിലും ഹൈദരാബാദിലുമെത്തി. ജൂൺ 6 ന് മറ്റ് രണ്ടു ഫ്‌ളൈറ്റുകൾ അഹമ്മദാബാദിലും ഡൽഹിയിലും എത്തി. ജൂൺ ഏഴിന് മംഗലാപുരം, ചെന്നൈ ഫ്‌ളൈറ്റുകളും 8 ന് മറ്റൊരു ഡെൽഹി ഫ്‌ളൈറ്റുമെത്തി. ജൂൺ 10 ന് കൊച്ചിയിൽ ഫ്‌ളൈറ്റെത്തും. ഇതിൽ 187 യാത്രക്കാരാണുണ്ടാകും. മംഗലാപുരത്തേയ്ക്കുള്ള രണ്ടാമത്തെ ഫ്‌ളൈറ്റ് 11 നുമെത്തും.
നരിട്ടതെന്നും കെ എസ് ഷെയ്ഖ് ചൂണ്ടിക്കാണിച്ചു.  ജീവനക്കാരിലും കുടുംബാംഗങ്ങളിലും ഗർഭിണികൾ, കുട്ടികൾ, 50 വയസ്സിനു മേൽ പ്രായമുള്ളവർ എന്നിവർക്കാണ് മുൻഗണന നൽകിയത്.
ഗൾഫ് എയറിന്റെ 12 ഫ്‌ളൈറ്റുകളാണ് ചാർട്ടർ ചെയ്തത്.  വിമാന ചെലവിനു പുറമെ യാത്രക്കാർക്കും വിമാനജീവനക്കാർക്കുമുള്ള ക്വാറന്റൈൻ ചെലവുകളും കമ്പനി പൂർണമായും വഹിക്കുമെന്ന് കെ.എസ്. ഷെയ്ഖ് പറഞ്ഞു. നാടുകളിൽ എത്തിക്കുന്നവരെ കോവിഡ് ഭീഷണി അവസാനിച്ചാൽ തിരിച്ച് കമ്പനിച്ചെലവിൽ സൗദി അറേബ്യയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫിലെ പെട്രോകെമിക്കകൽ, ഹെവി എക്വിപ്‌മെന്റ് മേഖലയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ എക്‌സ്‌പെർടീസിന്റെ പ്രൊമോട്ടർമാർ മംഗലാപുരം സ്വദേശികളാണ്.

Also read:  മുഖ്യമന്ത്രി വിശുദ്ധ പശുവാണോയെന്ന് മുല്ലപ്പള്ളി