ജിദ്ദ : രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെയുള്ള പരിശോധനകൾ ശക്തമാക്കി സൗദി അറേബ്യ . ഈ വർഷത്തെ ആദ്യ പാദത്തിൽ നടത്തിയ പരിശോധനയിൽ 182 സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി. ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം ഉദ്യോഗസ്ഥർ നേരിട്ടും അല്ലാതെയും 8,000ൽ അധികം സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 6,859 സ്ഥാപനങ്ങളിലും 1,484 കമ്പനികളിലുമാണ് പ്രധാനമായും പരിശോധനകൾ നടന്നത്.ലേഡീസ് വാനിറ്റി ബാഗുകൾ, ജെന്റ്‌സ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, ആക്‌സസറീസ് എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളിലും റസ്റ്ററന്‍റുകളിലും മിനിമർക്കറ്റുകളിലുമായിരുന്നു അധികൃതർ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇഖാമ, തൊഴിൽ നിയമം എന്നിവ അനുസരിക്കാതിരിക്കൽ ഉൾപ്പെടെ നിരവധി നിയമ ലംഘനങ്ങളും ഈ പരിശോധനകളിൽ കണ്ടെത്തിയെന്ന് അധികൃതർ അറിയിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.