യുഎഎപി കുറ്റം ചുമത്തി ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകനും കെ യുഡബ്ല്യുജെ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ കേസില്‍ കുടു ക്കിയത് മലയാള മനോരമ ലേഖകനെന്ന് വെളിപ്പെടുത്തല്‍. മനോരമയുടെ ഡല്‍ഹി ലേ ഖകനായിരുന്ന ബിനു വിജയന്‍ നടത്തിയ ഇ-മെയില്‍ ഇടപാടുകളും യുപി പൊലീസി ന് നല്‍കിയ മൊഴികളും കാപ്പനെതിരായ കേസുകളില്‍ പ്രധാന തെളിവുകളായതെന്ന് ദേശീയമാധ്യമം ‘ന്യൂസ്ലോണ്‍ഡ്രി’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു
ന്യൂഡല്‍ഹി: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയായിരുന്ന സിദ്ദിഖ് കാപ്പനെ രാജ്യദ്രോഹക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ യുപി പൊലീസിന് സഹായകമായത് മലയാള മനോ രമ പറ്റ്‌ന ലേഖകന്‍ വി വി ബിനുവിന്റെ മൊഴിയെന്ന ആരോപണത്തെ ശരിവച്ച് യുപി പൊലിസിന്റെ കുറ്റ പത്രം.
ഡല്‍ഹിയില്‍ കെയുഡബ്‌ള്യുജെ ഭാരവാഹികളായിരുന്ന മറ്റു ചില മാധ്യമപ്രവര്‍ത്തകരും വര്‍ഗീയത ഇ ളക്കിവിടും വിധം വാര്‍ത്തകള്‍ നല്‍കിയെന്നും ഇവര്‍ക്കെതിരായി കൂ ടി അന്വേഷണം വേണമെന്നും ബി നു യുപി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നതായി ദേശീയമാധ്യമം’ ന്യൂസ് ലോന്‍ഡറി ‘ റിപ്പോര്‍ട്ടു ചെയ്തു.
സിദ്ദീഖ് കാപ്പന്‍ ഡല്‍ഹിയില്‍ നിന്ന് ഹാത്രാസിലേക്ക് പുറപ്പെട്ടത് മുതല്‍ നിരീക്ഷിച്ചാണ് മഥുര ടോള്‍ പ്ലാ സയില്‍ വച്ച് പൊലിസ് അറസ്റ്റ് ചെയ്തത്.യാത്രയെ സംബന്ധിച്ച് വിവരം നല്‍കിയതിന്റെ പിന്നിലും ആ രോപിതരാണെന്ന ഉറപ്പിക്കുന്നതാണ് ചാര്‍ജ് ഷീറ്റിലെ പരാമര്‍ശങ്ങള്‍. മനോരമയുടെ ഡല്‍ഹി ലേഖക നായിരുന്ന ബിനു വിജയന്‍ ആര്‍എസ്എസിന്റെ മുഖ പത്രമായ ഓര്‍ഗനൈസറിന്റെ അസോഷ്യേറ്റ് എ ഡിറ്റര്‍ ജി ശ്രീദത്തന് അയച്ച ഇ മെയില്‍ സന്ദേശം യുപി എടിഎസ് സിദ്ദീഖ് കാപ്പനെതിരേയുള്ള ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2020 നവംബര്‍ 23ന് ആണ് ബിനു വിജയന്‍ ഇമെയില്‍ അയക്കുന്നത്.സിഎഎ വിരുദ്ധപ്രക്ഷോഭം, ജാമി അമില്ലിയ വിദ്യാര്‍ഥി പ്രക്ഷാഭം എന്നീ സംഭവങ്ങളില്‍ മതവികാരം ഇളക്കിവിടുന്ന തരത്തില്‍ സിദ്ദീഖ് കാ പ്പന്‍ വാര്‍ത്തകള്‍ നല്‍കിയെന്നും ഏഷ്യാനെറ്റ് ന്യൂസ്,മീഡിയവണ്‍ ലേഖകരെ അത്തരം വാര്‍ത്തകള്‍ നല്‍കാന്‍ പ്രേരിപ്പിച്ചു എന്നുമൊക്കെയാണ് ഇരുവരും പൊലിസിന് മൊഴികൊടുത്തതായി പറയുന്നത്. ഈ രണ്ട് ചാനലുകള്‍ക്കും 48 മണിക്കൂര്‍ വിലക്ക് വന്നു. എന്നാല്‍ ചാനലുകളിലെ മാധ്യമപ്രവര്‍ ത്തകര്‍ ക്കെതിരായി നടപടിയുണ്ടായില്ല.
ഡല്‍ഹിയില്‍ ദീര്‍ഘനാള്‍ മനോരമയ്ക്കായി ബിജെപി വാര്‍ത്തകള്‍ കൈകാര്യം ചെയ്തിരുന്നത് ബിനുവായി രുന്നു. സിദ്ദിഖും മറ്റുചില കെയുഡബ്‌ള്യുജെ മാധ്യമപ്രവര്‍ത്തകരും വര്‍ഗീയ താല്‍പ്പര്യത്തോടെ നിരന്ത രം വാര്‍ത്തകള്‍ നല്‍കിയെന്ന് ബിനു അറിയിച്ചതായി 2020 ഡിസംബര്‍ 31ന് ഡെയിലി ഡയറി എന്‍ട്രിയാ യി യുപി പൊലീസ് കേസ് ഫയലില്‍ രേഖപ്പെടുത്തി.
തുടര്‍ന്ന് പൊലീസ് ബിനുവിനെ ബന്ധപ്പെട്ടു. നേരിട്ട് ഹാജരാകാനാകില്ലെന്നും ഇമെയിലില്‍ അറിയിക്കു ന്ന കാര്യങ്ങള്‍ മൊഴിയായി രേഖപ്പെടുത്താമെന്നും ബിനു അറിയിച്ചു. ദേശീയ അഖണ്ഡതയ്ക്കും മതസൗ ഹാര്‍ദ്ദത്തിനും അപകടം ചെയ്യും വിധം വര്‍ഗീയത പടര്‍ത്തുന്നതില്‍ സിദ്ദിഖിന്റെയും ഡല്‍ഹിയിലെ മറ്റു ചില കെയുഡബ്ള്യുജെ നേതാക്കളുടെയും പങ്ക് എന്നാണ് ബിനുവിന്റെ മൊഴിയിലെ ആദ്യ ഉപതലക്കെ ട്ട്. എന്നാല്‍ ഇത് തെളിയിക്കുന്ന യാതൊരു രേഖയും ബിനു കൈമാറിയിട്ടില്ല.
ബിനു വിജയന്‍ ഇപ്പോള്‍ പാട്ന ലേഖകനാണ്. സിദ്ദീഖ് കാപ്പന്‍ കേസിലെ അന്വേഷ ണോദ്യോഗസ്ഥരെ ഉദ്ധരിച്ച് 2020 ഡിസംബര്‍ 31ന് ബിനുവിജയനാണ് സിദ്ദീഖ് കാപ്പ നെതിരെ ഇ മെയില്‍ സന്ദേശമയച്ചതെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാപ്പന്‍ വി ഭാഗീയമായ വാര്‍ത്തകള്‍ നല്‍കി കലാപത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു അന്ന് അന്വേഷണോദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്.
സിദ്ദീഖ് കാപ്പന്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹം ഓര്‍ഗനൈസറിന്റെ അസോ ഷ്യേറ്റ് എഡിറ്റര്‍ ജി ശ്രീദത്തന് മാനനഷ്ട നോട്ടീസ് അയച്ചിരുന്നു. ഇതാണ് സിദ്ധീഖ് കാപ്പനെതിരേ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് കുടുക്കാന്‍ ശ്രീദത്തനെ പ്രരിപ്പിച്ചതെന്നാണ് ആരോപണം. നോയിഡയിലെ എസ്ടിഎഫ് ഓഫിസിലെത്തി തെളിവുകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പേപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് ത നിക്ക് ഭീഷണിയുണ്ടെന്നു കൂടി ശ്രീദത്തന്‍ പറഞ്ഞിരുന്നു.
Newslaundry has learnt that STF has included a statement by Binu Vijayan, a journalist with the Malayalam publication Malayala Manorama. Vijayan’s statement alleges Kappan misappropriat ed funds while Kappan was secretary of the Delhi chapter of Kerala Union of Working Journalists and spread “fake news to incite communal violence and pose danger to national integrity and communal harmony”.
കെയുഡ്ബ്ലിയുജെ ഡല്‍ഹി ഘടകത്തിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് കോപ്പി സാമൂഹിക മാധ്യമങ്ങളി ലൂടെ പ്രചരിച്ചതിന് പിന്നില്‍ ആരാണെന്ന് സിദ്ദീഖ് കാപ്പന്‍ ഫെഡ റല്‍ ബാങ്കുമായി ആശയവിനിമയം നട ത്തിയിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ബ്രാഞ്ചിലെ ക്ലര്‍ക്കാണ് 2020 ഏപ്രില്‍ 20ന് പ്രസ്തുത അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ഡൗണ്‍ ലോ ഡ് ചെയ്തതും ബിനു വിജയന് അയച്ച് കൊടുത്തതും.
സിദ്ദീഖ് കാപ്പനെ കൊടും കുറ്റവാളിയും വര്‍ഗീയ പ്രചാരകനുമാക്കി
പത്ര പ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകത്തോടും ഭാരവാഹികളോടുമുള്ള പകയുടെ പേരി ല്‍ സിദ്ദീഖ് കാപ്പനെ കൊടും കുറ്റവാളിയും വര്‍ഗീയ പ്രചാരകനുമാക്കി ചിത്രീകരിച്ചാണ് ബിനു വിജയനും ശ്രീദത്തനും പൊലിസിന് തെളിവു നല്‍കിയിരിക്കുന്നത്. മാന്യമായി ജോലി ചെയ്യു ന്ന തങ്ങള്‍ക്കൊക്കെയുള്ള ഒരു മുന്നറിയിപ്പാണ് സിദ്ദീഖ് കാപ്പന്‍ സംഭവമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ മുന്‍ സെക്രട്ടറി എം പ്രശാന്ത് പറഞ്ഞതായി ന്യൂസ് ലോന്‍ഡറി റിപ്പോര്‍ട്ട് ചെയ്തു. മ നോരമ ലേഖകന്‍ ബിനുവിജയന്റെ സന്ദേശം പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഇതിനുള്ള തെളിവു കള്‍ എടിഎസ് സൂചിപ്പിക്കുന്നില്ല.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.