Kerala

സാനിറ്റൈസര്‍ വീണ് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റു; വിപിഎസ് ലേക്ഷോറിലെ ചികിത്സയില്‍ പുതുജന്മം

സുമേഷ് തന്നെ ചികിത്സിച്ച വിപിഎസ് ലേക്ക്‌ഷോര്‍ ഹോസ്പിറ്റലിലെ സിസ്റ്റര്‍ ഷൈനി, നഴ്‌സിംഗ് ഹെഡ് സെലിന്‍ മാത്യു, ഡോ. പോള്‍ ജോര്‍ജ്, ഡോ. അക്ഷയ് ഓംപ്രകാശ്, ഡോ. അഭിജിത് വകുറെ എന്നിവര്‍ക്കൊപ്പം

കൊച്ചി: സാനിറ്റൈസര്‍ ദേഹത്തു വീണതിനു പിന്നാലെ തീപ്പിടുത്തമുണ്ടായി ഗുരുതരമായി പൊള്ളലേറ്റ യുവാവിന് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ ചികിത്സയില്‍ പുതുജീവന്‍. തൃശൂര്‍ വെങ്ങിണിശ്ശേരി സ്വദേശി എം എസ് സുമേഷിന് (22) ഫെബ്രുവരി 25-നാണ് പൊള്ളലേറ്റത്.

പെയിന്റിംഗ് ജോലിക്കു ശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച് ശരീരം വൃത്തിയാക്കിയ സുമേഷ് ദേഹത്തു സാനിറ്റൈസര്‍ വീണത് ശ്രദ്ധിച്ചിരുന്നില്ല. തുടര്‍ന്ന് ഓട്ടോയില്‍ കയറി ചന്ദനത്തിരി കത്തിച്ചതാണ് തീ പിടിയ്ക്കാന്‍ കാരണമായത്. 40 ശതമാത്തിലേറെ പൊള്ളലേറ്റ യുവാവിനെ പ്രാദേശിക ആശുപത്രിയിലും പിന്നീട് തൃശൂരും കൊച്ചിയിലുമുള്ള നാലു ആശുപത്രികളിലും എത്തിച്ചെങ്കിലും തീവ്രമായ പൊള്ളല്‍ ചികിത്സിക്കാനുള്ള സൗകര്യങ്ങള്‍ അപര്യാപ്തമായതിനെ തുടര്‍ന്നാണ് വിപിഎസ് ലേക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ചത്. വിപിഎസ് ലേക്ഷോറിലെത്തുമ്പോള്‍ നടക്കാനും ഭക്ഷണം കഴിയ്ക്കാനും സാധിക്കാത്ത നിലയിലായിരുന്നു സുമേഷ്. അണുബാധയ്ക്കുള്ള സാധ്യതയായിരുന്നു മറ്റൊരു ഭീഷണി.

പ്ലാസ്റ്റിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. പോള്‍ ജോര്‍ജിന്റെയും കണ്‍സല്‍ട്ടന്റ് അഭിജിത് വകുറെയുടെയും ചികിത്സയില്‍ യുവാവിന്റെ ആരോഗ്യനിലയില്‍ പ്രകടമായ മാറ്റമാണുണ്ടായത്. ശരീരത്തിനേറ്റ പൊള്ളലിന്റെ ആഘാതം കുറയ്ക്കാന്‍ ആദ്യം തന്നെ പൊള്ളലേറ്റ ഭാഗം വൃത്തിയാക്കി പ്രാഥമിക ഡ്രസിംഗ് ചെയ്തു. തുടര്‍ന്ന് സ്‌കിന്‍ ഗ്രാഫ്റ്റിംഗ് ശസ്ത്രക്രിയയിലൂടെ പൊള്ളലേറ്റ ചര്‍മം നീക്കി കാലിലെ ചര്‍മം വച്ചുപിടിപ്പിച്ചു. പിന്നീട് ഓരോ ദിവസവും ഇടവിട്ട് ഡ്രെസ്സിംഗ് ചെയ്തു. ഏഴാം ദിവസം മുതല്‍ യുവാവ് നടക്കാനും വ്യായാമം ചെയ്യാനും തുടങ്ങി. പൊള്ളലേറ്റ് 48 മണിക്കൂറിനുള്ളില്‍ കൃത്യമായ ചികിത്സ ചെയ്തതിനാല്‍ മറ്റു അംഗവൈകല്യങ്ങള്‍ സംഭവിച്ചില്ല. 14 ദിവസത്തെ ചികിത്സയ്ക്കു ശേഷം യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തു. കോവിഡ് ഭീഷണി തുടരുന്നതിനാല്‍ സാനിറ്റൈസര്‍ ഉപയോഗം ഒഴിച്ചു കൂടാത്തതാണെങ്കിലും ആല്‍ക്കഹോള്‍-അധിഷ്ഠിത സാനിറ്റൈസര്‍ കൈകാര്യം ചെയ്യുമ്പോള്‍ അതീവശ്രദ്ധ പുലര്‍ത്തണമെന്നും തീയുമായി സമ്പര്‍ക്കം വരാതെ നോക്കണമെന്നും ഡോ പോള്‍ ജോര്‍ജ് ചൂണ്ടിക്കാണിച്ചു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.