സുധീര്‍നാഥ്
നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ദിവസം ചെല്ലും തോറും കേന്ദ്ര സര്‍ക്കാര്‍ വിറ്റുകൊണ്ടിരിക്കുന്നു. ലോക്ഡൗണിന് മുന്‍പേ നിശ്ചലമായ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തിന്‍റെ ഫോണിന് തുര്‍െച്ചയായ ബില്ല് വന്നപ്പോള്‍ അത് തിരികെ ഏല്‍പ്പിക്കാന്‍ ടെലിഫോണ്‍ എകസ്ചേഞ്ചില്‍ പോയി. ഒരു ഭാര്‍ഗവീ നിലയത്തില്‍ പോയ പ്രതീതിയായിരുന്നു. ആരും തിരിഞ്ഞ് നോക്കാനില്ലാതെ പൊടിപിടിച്ച് കിടക്കുന്നു. ജീവനക്കാര്‍ തീരെ കുറവ്. 2020 ജനവരിയില്‍ കോഴിക്കോട് ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ അവിടെ ഉള്ള ഒരു സുഹ്യത്ത് അന്ന് നടക്കുന്ന ഉച്ച വിരുന്നിലേയ്ക്ക് ക്ഷണിച്ചു. നൂറിലേറെ ടെലിഫോണ്‍ എകസ്ചേഞ്ചിലെ ജീവനക്കാര്‍ വിആര്‍എസ് എടുത്ത് പിരിയുന്നതിന്‍റെ പാര്‍ട്ടിയായിരുന്നു. ഇത് ഇപ്പോള്‍ പറയുവാന്‍ കാരണമുണ്ട്. പണ്ട് പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ ഐതിഹാസികമായ പണിമുടക്കിന്‍റെ കഥ ഓര്‍ത്തത് കൊണ്ടാണ്.
1968 സെപ്തംബര്‍ 19. അന്ന് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള തൊഴിലാളികള്‍ നടത്തിയ പൊതു പണിമുടക്ക് ഐതിഹാസികമായിരുന്നു. മിനിമം വേജിന് വേണ്ടി രാജ്യത്തെ തൊഴിലാളികള്‍ ഒരു ദിവസം നടത്തിയ സമരം ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ സമരമായി മാറി. അന്ന് നടത്തിയ സമരത്തിന്‍റെ നേട്ടങ്ങളാണ് ഇന്നും കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ അനുഭവിക്കുന്നത് എന്ന് പറയുന്നതില്‍ തെറ്റുണ്ടാകില്ല. ഇന്ദിര ഗാന്ധി സര്‍ക്കാരിന്‍റെ കടുത്ത കടന്നാക്രമണം സമരത്തിന് നേരെ ഉണ്ടായി. ആവശ്യാധിഷ്ഠിത മിനിമം കൂലി, വിലവര്‍ധനയ്ക്കനുസരിച്ച ക്ഷാമബത്ത എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക്. ഈ ആവശ്യങ്ങള്‍ ഇന്ത്യയിലെ കേന്ദ്ര സംസ്ഥാന പൊതുമേഖലാ ജീവനക്കാരുടെ പൊതു ആവശ്യമാക്കി മാറ്റാന്‍ ഈ സമരത്തിന് കഴിഞ്ഞു. സമരത്തില്‍ പങ്കെടുത്ത ത്യശ്ശൂരിലെ 46 ആണുങ്ങളേയും ഒരു സ്ത്രീയേയും പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോയി. അന്ന് അവിവാഹിതയായ അറസ്റ്റിലായ സ്ത്രീയാണ് എന്‍റെ അമ്മ. അന്ന് ത്യശ്ശൂര്‍ ടെലിഫോണ്‍ എകസ്ചേഞ്ചിലെ ജീവനക്കാരിയായിരുന്നു അമ്മ ഐ കെ കാര്‍ത്തിയായിനി. ത്യക്കാക്കരയില്‍ അവര്‍ വിശ്രമ ജീവിതം നയിക്കുന്നു. സമരം പരാജയപ്പെട്ടെങ്കിലും, സമരത്തിന്‍റെ ശക്തി കേന്ദ്ര സര്‍ക്കാര്‍ തിരിച്ചറിഞ്ഞു. സമരം കേന്ദ്ര സര്‍ക്കാര്‍ ശക്തമായി അടിച്ചമര്‍ത്തുകയായിരുന്നു. ഒട്ടേറെ പേര്‍ കൊലചെയ്യപ്പെട്ടു. തൊഴില്‍ മേഖലയില്‍ മിനിമം കൂലി ആവശ്യപ്പെട്ടുള്ള ശക്തമായ ആദ്യ സമരമായിരുന്നു അത്.
വിമോചന സമരം ചെറിയ രീതിയില്‍ ത്യക്കാക്കരയുടെ ഭാഗമായി. ഐയ്യനാട് പള്ളി, ഇടപ്പള്ളി പള്ളി എന്നിവ കേന്ദ്രീകരിച്ച് ക്രിസ്ത്യാനികളും, ത്യക്കാക്കര ക്ഷേത്രം കേന്ദ്രീകരിച്ച് വളരെ കുറച്ച് ഹിന്ദുക്കളും വിമോചന സമരത്തില്‍ അണി നിരന്നിരുന്നു. സമരത്തിനെതിരെ വലിയ ജാഥകളും ത്യക്കാക്കരയില്‍ നടന്നിട്ടുണ്ട്. ഇടപ്പള്ളി പള്ളിയായിരുന്നു പ്രധാന സമര കേന്ദ്രം. വിമോചന സമരത്തെ തുടര്‍ന്ന്, അന്ന് വരെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എം ഒ ഫിലിപ്പ് പാര്‍ട്ടി അംഗത്ത്വം രാജിവെച്ച് ഇങ്ങനെ എഴുതി. ജനാധിപത്യത്തിലൂടെ അധികാരത്തില്‍ വന്ന ഗവണ്‍മെന്‍റിനെ ജനാധിപത്യ വിരുദ്ധ രീതിയില്‍ അധികാര ഭ്യഷ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് ഞാന്‍ കോണ്‍ഗ്രസിന്‍റെ പ്രാഥമികാംഗത്ത്വത്തില്‍ നിന്ന് രാജിവെയ്ക്കുന്നു.
1965ല്‍ മൂന്നാം നിയമസഭാ തിരഞ്ഞെടുപ്പ് നടന്നെങ്കിലും ആര്‍ക്കും ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ നിയമസഭ രൂപീകരിച്ചില്ല. 1967ല്‍ നടന്ന നാലാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി ത്യക്കാക്കര ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തുള്ള പാലയുടെ ചുവട്ടില്‍ നിന്ന് മന്നത്ത് പത്മനാഭന്‍ ഇലക്ഷന്‍ പ്രചരണത്തിന്‍റെ ഭാഗമായി സപ്തകക്ഷി മുന്നണിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ഇടപ്പള്ളി പുക്കട്ടുപടി റോഡില്‍ നിന്ന് യൂണിവേഴ്സിറ്റി റോഡ് ആരംഭിക്കുന്നിടത്തായിരുന്നു പാലമരം. പ്രസംഗം കേള്‍ക്കാന്‍ കുറേ ആളുകള്‍ കൂടി. ഇലക്ഷന് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇഎംഎസിന്‍റെ നേത്യത്ത്വത്തില്‍ രണ്ടാമതും അധികാരത്തിലെത്തി. അന്ന് ത്യപ്പൂണിത്തുറ മണ്ഡലമായിരുന്നു. 27,435 വോട്ട് നേടി ടി കെ രാമക്യഷ്ണന്‍ ജയിച്ചു. ഐഎന്‍സിയുടെ പി പി മണിക്ക് 25,976 വോട്ട് ലഭിച്ചു.
ഇടപ്പള്ളി ടോളിലെ ശോഭ തീയറ്ററില്‍ ടിക്കറ്റ് നിരക്ക് കൂട്ടിയതിന് ഒരു സമരം നടന്നിട്ടുണ്ട്. ഇത് ഒരു പ്രാദേശിക സമരം മാത്രമായിരുന്നു. ഒട്ടേറെ ചെറിയ സമരങ്ങള്‍ ത്യക്കാക്കരയും സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതില്‍ ക്യാമ്പസ് സമരങ്ങളെ മാറ്റി നിര്‍ത്താം. കാരണം ആദ്യ കാലങ്ങളില്‍ ഒട്ടേറെ ക്യാമ്പസ് സമരങ്ങള്‍ നടന്നിട്ടുണ്ടല്ലോ. ത്യക്കാക്കരയില്‍ കളക്ട്രേറ്റ് വന്നതോടെ സമരങ്ങളുടെ വേലിയേറ്റം തന്നെ ത്യക്കാക്കരില്‍ ഉണ്ടായി. അത് തുടരുന്നു…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.