സനുമോഹന്റെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്
കൊച്ചി: മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്ന്കാരി വൈഗയുടെ അച്ഛന്‍ സനുമോഹന്റെ തിരോ ധാനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ തുമ്പൊന്നും ലഭി ക്കാതെ പൊലീസ് അന്വേഷണം വഴിമുട്ടി. തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങ ളൊന്നും ലഭി ക്കാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. പത്തുദിവസത്തിലേറയായി സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം തിരച്ചിലിനായി തമിഴ്നാട്ടിലേയ്ക്ക് പോയത്. തമിഴ്നാടും, മലപ്പുറത്തും പാലക്കാടും പൊലീസ് അന്വേഷണം നടത്തിയെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.
എന്നാല്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇതുവരെ സനുമോഹനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാത്തതിനാല്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള അന്വേഷണം അവസാനിപ്പി ക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഈ സാഹചര്യത്തില്‍ കേസ് ക്രൈബ്രാംഞ്ച് ഏറ്റെടുക്കാനുള്ള സാധ്യതയേറി. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന സൂചനാണ് ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥ രും നല്‍കുന്നുണ്ട്.
ആലപ്പുഴയില്‍ നിന്നും കൊച്ചി വഴി പോകുന്നതിനിടെയാണ് സനുമോഹനും മകള്‍ വൈഗയും മുട്ടര്‍ ഭാഗത്ത് എത്തിയത്. എന്തിനാണ് മകളുമായി ആ ഭാഗത്ത് പോയതെന്നതിനും പൊലിസിന് കാരണം കണ്ടെത്താനായിട്ടില്ല. ഇതിനിടെ സനുമോഹനും കുടുംബവും താമസിച്ചിരുന്ന കങ്ങരപ്പടി യിലെ ഫ്‌ളാറ്റില്‍ നടത്തിയ അന്വേഷണത്തില്‍ തലേദിവസം അസ്വാഭാവിക സംഭവങ്ങള്‍ നടന്നു വെന്നതിന്റെ സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 21 നാണ് സനുമോഹനെയും മകള്‍ വൈഗയെയും കാണാതാവുന്നത്. വൈഗയുടെ മൃതദേഹം കിട്ടിയ പിറ്റേ ദിവസം പുലര്‍ച്ചെ സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം വാളയര്‍ അതി ര്‍ത്തി കടന്നതിന്റെ തെളിവുകള്‍ പൊലീസിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാന ത്തിലാണ് സനു മോഹന്‍ എത്താന്‍ സാധ്യതയുള്ള കോയമ്പത്തൂരിലും ചെന്നെയിലും അന്വേഷണ സംഘം പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്തു അന്വേഷണം നടത്തി. സനുമോഹന്റെ സുഹൃത്തുക്കളെ കസ്റ്റഡി യിലെടുത്ത് ചോദ്യം ചെയ്തെങ്കിലും സനുമോഹന്‍ എവിടെയെന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെ ത്താന്‍ പൊലീസിനായില്ല. ഇന്നലെ സത്യമംഗലത്തെ വന മേഖലയിലടക്കം അന്വേഷണ സംഘം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.