Breaking News

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍, മരണകാരണം ‘ഹൃദയസ്തംഭനം’

വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിയില്‍ കാലതാമസം നേരിട്ട വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്ക് വ്യത്യസ്ത നിലപാട്

തിരുവനന്തപുരം :  വൃക്കമാറ്റിവെയ്ക്കല്‍ സര്‍ജറിക്കു ശേഷം രോഗി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി മരിച്ച രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചു.

വൃക്കയുമായി കൊച്ചിയില്‍ നിന്നും മൂന്നു മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് എത്തിയെങ്കിലും രോഗിയുടെ ഡയാലിസിസ് തീര്‍ന്നിരുന്നില്ലെന്നും തുടര്‍ന്ന് എട്ടര മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചതായും ആറു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം രോഗി നിരീക്ഷണത്തിലായെന്നും പക്ഷേ, രാവിലെ കാര്‍ഡിയാക് അറസ്റ്റ് ഉണ്ടായി രോഗി മരിക്കുകയായിരുന്നുവെന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

ശസ്ത്രക്രിയക്ക് കാലതാമസമുണ്ടായെന്ന ആരോപണം അന്വേഷിച്ച് കണ്ടെത്തെയെട്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

രോഗിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും കാര്‍ഡിയാക് അറസ്റ്റിനുള്ള സാധ്യതയുണ്ടെന്നും ഡോക്ടര്‍മാര്‍ ബന്ധുക്കളെ മുന്‍കൂട്ടി അറിയിച്ചിരുന്നു.

അതേസമയം, വൃക്കരോഗിയായ സുരേഷിനെ വൃക്ക കൊച്ചിയില്‍ നിന്നും എത്തുമെന്ന് ഉറപ്പായതോടെ വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ശസ്ത്രക്രിയയെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നമാണ് മരണകാരണമെന്ന് ഡോക്ടര്‍മാരില്‍ ചിലര്‍ തങ്ങളെ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു.

അതേസമയം, ആംബുലന്‍സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിയ ഉടനെ ഡോക്ടമാരല്ലാത്ത രണ്ടു പേര്‍ വൃക്കയുള്ള പെട്ടിയുമെടുത്ത് പരക്കം പായുകയായിരുന്നുവെന്നും ഓപറേഷന്‍ തീയ്യറ്റര്‍ എവിടെ എന്ന് അറിയാതെ ഇവര്‍ പല സ്ഥലത്തും പോയത് ആശയക്കുഴപ്പമുണ്ടാക്കിയതായും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇക്കാര്യം വിശദമായി അന്വേഷിക്കും,

എന്നാല്‍, ഇത്രയും ദൂരം കുറഞ്ഞ സമയം കൊണ്ട് ചി്ട്ടയായ ഏകോപനത്തിലൂടെ തിരുവനന്തപുരത്ത് എത്തിച്ചപ്പോള്‍ വൃക്കയടങ്ങിയ പെട്ടി സ്വീകരിക്കാന്‍ ആരും മെഡിക്കല്‍ കോളേജില്‍ ഉണ്ടാകാതിരുന്നത് വലിയ വീഴ്ചയായാണ് ബന്ധുക്കള്‍ കാണുന്നത്.

ക്കാരണത്താലാണ് പെട്ടിയുമായി ഇവര്‍ പല സ്ഥലങ്ങളിലും ചെന്നത്. കൃത്യമായ നിര്‍ദ്ദേശം നല്‍കി പെട്ടി സ്വീകരിക്കുകയും ഡയാലിസിസ് നേരത്തെ തുടങ്ങുകയും ചെയ്തിരുന്നുവെങ്കില്‍ വിലപ്പെട്ട നാലു മണിക്കൂര്‍ പാഴാകുകയില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.