ഒട്ടേറെ പ്രത്യേകതയുള്ള നോവലാണ് പ്രേമൻ ഇല്ലത്ത് രചിച്ച ഈ നോവൽ.
നമ്മൾ തുടർന്നു വന്ന നോവലിന്റെ രൂപഘടനയിൽ നിന്നും വ്യതിചലിച്ചു വായനയെ പുനർനിർമ്മിക്കാൻ പ്രേരിപ്പിക്കുന്ന രചനയാണിത്.നഗരജീവിതം പോലെ വേഗതയാണ് ഈ നോവലിനെ ചലനാത്മകമാക്കുന്നത്.
എണ്ണമറ്റ കഥാപാത്രങ്ങൾ നഗരത്തിന്റെ ആൾക്കൂട്ടം പോലെ വന്നുപോകുമ്പോഴും ഓരോ ആളും നമ്മെ പിന്തുടരുന്ന വായനാനുഭവം തരുന്നു. കേന്ദ്ര കഥാപാത്രം ഒരു വൻ നഗരമാകുന്ന അപൂർവതയാണ് ഈ നോവൽ വായനയെ ഭ്രമാത്മകമാക്കുന്നതു. നോവൽ രചന യിൽ പരീക്ഷണ ങ്ങൾ നടക്കുന്ന പുതിയ കാലത്ത് നഗരത്തിന്റെ മാനിഫെസ്റ്റോ ഏറ്റവും പുതിയ ട്രെൻഡ് ആയി മാറും എന്ന് ഞാൻ അനുമാനിക്കുന്നു. മുംബൈ നഗരത്തെ കുറിച്ച് ആഴമുള്ള ഒരു രചന എന്ന എന്റെ ആഗ്രഹം കൂടിയാണ് നഗരത്തിന്റെ മാനിഫെസ്റ്റോ പൂർത്തീകരിച്ചിരിക്കുന്നത് എന്ന് പുസ്തകം പ്രകാശനം ചെയ്തു കൊണ്ടു അദ്ദേഹം പറഞ്ഞു.
പുതിയ കാല വായനാ ശീലങ്ങളോട് ചേർന്നു നിൽക്കുന്ന ര ചനയാണ് പ്രേമൻ ഇല്ലത്ത് ന്റെ നഗരത്തിന്റെ മാനിഫെസ്റ്റോ എന്ന് പുസ്തകം സ്വീകരിച്ചു കൊണ്ടു സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റും കഥാകൃതുമായ അശോകൻ ചരുവിൽ പറഞ്ഞു. ഒരു നഗരത്തെ എങ്ങിനെ വായിക്കാമെന്ന് ഈ രചന പ്രേരണ നൽകുന്നു.
“പുറത്താക്കപ്പെട്ടവരുടെ പുസ്തകം “എന്ന ബ്രഹത്തായ ക്യാൻവാസിൽ എഴുതിയ നോവലിനു ശേഷം പ്രേമൻ ഇല്ലത്ത് എഴുതിയ നഗരത്തിന്റെ മാനിഫെസ്റ്റോ, ലോകത്തിലെ എണ്ണപ്പെട്ട നഗര രചനകളിൽ സ്ഥാനം പിടിക്കുമെന്ന് പുസ്തകം പരിചയപ്പെടുത്തിയ കഥാകൃത്ത് ഐസക് ഈപ്പൻ പറഞ്ഞു. നഗരം പോലും അറിഞ്ഞിട്ടി ല്ലാത്ത മനുഷ്യരുടെ കഥ നമ്മെ വിസ്മയിപ്പിക്കും
ഡബ്ലിൻ നഗരത്തെ അധി കരിച്ചു ജെയിംസ് ജോയ്സി എഴുതിയ Ulysses” എന്ന നോവൽ നോട് ചേർന്നു നിൽക്കുന്ന രചനയാണിത്. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ അനിവാര്യമാ
ണ്.
പ്രണയവും, കുറ്റകൃത്യങ്ങളും, ചരിത്രവും എല്ലാം വായനയിലെത്തുമ്പോഴും, മാനവികതയും ആർദ്രതയും നീട്ടുന്ന നഗരം, നഗരത്തിന്റെ മാനിഫെസ്റ്റോ വായനയെ ക്ശനപ്പെട്ടതാ ക്കുന്നു എന്ന് മാധ്യമ, പ്രവർത്തകനും, എഴുത്തുകാരനുo, സംവിധായ കനുമായ മായ ഇ എം അഷ്‌റഫ് പറഞ്ഞു. വ്യത്യസ്തമായ രചനയാണിത്. നോവൽ രചനയുടെ പുതിയ മാനം ഇത് മുന്നോട്ടു വെക്കുന്നു.
പുസ്തകത്തിന്റെ മുഖവുര തന്നെ വായനയിലേക്ക് വലിച്ചടുപ്പി ക്കുന്ന താണെന്നു, മുഖവുര വായിച്ചു കേൾപ്പിച്ചുകൊണ്ട്, ചടങ്ങിൽ ആശംസാ പ്രസംഗത്തിൽ സാഹിത്യ അക്കാഡമി സെക്രട്ടറി സി പി അബുബക്കർ പറഞ്ഞു..
കേരള സാഹിത്യ അക്കാഡമിയിൽ നടന്ന ചടങ്ങിൽ കറന്റ് ബുക്സ് മാനേജർ കെ ജെ ജോണി സ്വാഗതം ആശംസിച്ചു. വായിച്ച സമീപകാല നോവലുകളിൽ ഏറ്റവും വ്യത്യസ്തമായ രചനയാണ് നഗരത്തിന്റെ മാനിഫെസ്റ്റോ, എന്ന് എം മുകുന്ദൻ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.