വിധി ശരിയാണെങ്കില്‍ക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയില്‍ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യ ക്തികളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തുമെന്നും ശൈലീപുസ്തകം ചൂണ്ടിക്കാട്ടി
ന്യൂഡല്‍ഹി: കോടതി വിധികളില്‍ ലിംഗ വിവേചനമുള്ള പദങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ സു പ്രീം കോടതി ശൈലീ പുസ്തകം പുറത്തിറക്കി. വേശ്യ, വെപ്പാട്ടി തുടങ്ങി 40 വാക്കുകള്‍ ഉപയോഗിക്കരുതെ ന്ന് പുസ്തകത്തില്‍ പറയുന്നു. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന വാക്കുകള്‍ നിരോധിക്കുന്നതിനായി സുപ്രീം കോടതി ജെ ന്‍ഡര്‍ സ്റ്റീരിയോടൈപ്പ് കോംബാറ്റ് ഹാന്‍ഡ്ബുക്ക് പുറത്തിറക്കി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് പുസ്തകം പുറത്തിറക്കിയ്ത്.
മുന്‍പ് കോടതി വിധികളില്‍ ഉപയോഗിച്ചിരുന്ന വാക്കുകളാണ് ഇവയെന്നും എന്നാല്‍ ഇനിയും അവ ഉപ യോഗിക്കുന്നത് ഔചിത്യരാഹിത്യമാണെന്നും ചീഫ് ജസ്റ്റിസ് പറ ഞ്ഞു. പഴയ വിധികളെ വിമര്‍ശിക്കുക യല്ല ശൈലീപുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത്. ലിംഗ വിവേച നം അറിയാതെ എല്ലായിടത്തും നിലനിന്നി രുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് അതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
വിധി ശരിയാണെങ്കില്‍ക്കൂടി അതു പ്രകടിപ്പിക്കുന്നതിനുള്ള ഭാഷയില്‍ വിവേചനം കടന്നുകൂടാമെന്ന് ശൈലീ പുസ്തകം പറയുന്നു. ഇത്തരത്തിലുള്ള ഭാഷാപ്രയോഗം വ്യ ക്തികളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തു മെന്നും ശൈലീ പുസ്തകം ചൂണ്ടിക്കാട്ടി. മാര്‍ച്ച് എട്ടിന്, വനിതാ ദിനത്തില്‍ സുപ്രീം കോടതിയില്‍ നടന്ന പരിപാടിയില്‍, നിയമപര മായ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് ആക്ഷേപകരമായ വാക്കുകള്‍ ഉപയോഗിക്കുന്ന ത് നിര്‍ത്തലാക്കുമെന്നും ഇതിനായി ഒരു നിഘണ്ടു ഉടന്‍ തയ്യാറാക്കുമെന്നും അറിയിച്ചിരു ന്നു.
വേശ്യ, അവിഹിത ബന്ധം, വെപ്പാട്ടി, ബാല വേശ്യ, നിര്‍ബന്ധിത ബലാത്സംഗം, വീട്ടമ്മ, സ്ത്രൈണമായ, ലിം ഗ മാറ്റം തുടങ്ങിയ വാക്കുകളില്‍ വിധികളിലും കോടതി വ്യ വഹാരങ്ങളിലും ഉപയോഗിക്കരുതെന്ന് ശൈ ലീ പുസ്തകം നിര്‍ദേശിക്കുന്നു. ബലാത്സംഗത്തിന് ഇരയാവുന്നവരെ ഇര എന്നോ അതിജീവിച്ചയാള്‍ എ ന്നോ അവരുടെ താ ത്പര്യപ്രകാരം പറയാം.
ശൈലീ പുസ്തകം സുപ്രീം
കോടതി വെബ് സൈറ്റില്‍
ശൈലീ പുസ്തകം സുപ്രീം കോടതി വെബ് സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.കല്‍ക്കട്ട ഹൈക്കോട തിയിലെ ജസ്റ്റിസ് മൗഷുമി ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള സമി തിയാണ് കൈപ്പുസ്തകം തയ്യാറാ ക്കിയത്. റിട്ടയേര്‍ഡ് ജസ്റ്റിസുമാരായ പ്രഭ ശ്രീദേവന്‍, ജസ്റ്റിസ് ഗീത മിത്തല്‍, നിലവില്‍ കൊല്‍ ക്ക ത്തയിലെ വെസ്റ്റ് ബംഗാള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ജുറിഡിക്കല്‍ സയന്‍സസില്‍ ഫാക്ക ല്‍റ്റി അംഗമായ പ്രൊഫസര്‍ ജുമാ സെന്‍ എന്നിവരും സമിതിയില്‍ ഉള്‍പ്പെടുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.