ഇംഗീഷ് ഭാഷയില്‍ ഒഇറ്റി (O.E.T-Occupational English Test), ഐഇഎല്‍ടിഎസ് (IELTS-International English Language Testing System), ജര്‍മ്മന്‍ ഭാഷയില്‍ CEFR (Common European Framework of Reference for Languages) എ1,എ2,ബി1, ബി2 ലവല്‍ വരെയും പഠിക്കാന്‍ നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേജില്‍ അവസരം ഉണ്ടാകും.
തിരുവനന്തപുരം : കേരളത്തിലെ ആഭ്യസ്ത വിദ്യരായ യുവതീ യുവാക്കള്‍ക്ക് രാജ്യാന്തരതലത്തില്‍ തൊഴി ല്‍ നേടാന്‍ സഹായകരമാകുന്ന നോര്‍ക്ക റൂട്ട്സിന്റെ ഭാഷാ പഠ ന കേന്ദ്രം, ‘നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജ് ‘(NIFL) ഉടന്‍ യാഥാര്‍ത്ഥ്യമാകും. സംസ്ഥാനത്ത് ആന്താരാഷ്ട്ര നിലവാരമുളള വിദേശ ഭാഷാപഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന്റെ ആദ്യപടിയായിട്ടാണ് തിരുവനന്തപുരം മേട്ടുക്കടയില്‍ ആദ്യ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്‌സൈറ്റിന്റെ പ്രകാശനം നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. www.nifl.norkaroots.org എന്നതാണ് വെ ബ്‌സൈറ്റ് വിലാസം.
ഇംഗീഷ് ഭാഷയില്‍ ഒ ഇ റ്റി (O.E.T-Occupational English Test), ഐ ഇ എല്‍ ടി എസ് (IELTS-Intern ational En glish Language Testing System) , ജര്‍മ്മന്‍ ഭാഷയില്‍ CEFR (Common European Frame work of Reference for Languages) എ 1, എ2, ബി1, ബി2 ലവല്‍ വരെയും പഠിക്കാന്‍ നോര്‍ക്ക ഇ ന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാം ഗ്വേജില്‍ അവസരം ഉണ്ടാകും. യോഗ്യതയുള്ള അധ്യാപക ര്‍, അനുയോജ്യമായ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം,സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, അത്യാ ധുനിക ക്ലാസ് മുറികള്‍ എന്നിവ അന്താരാഷ്ട്ര മാനദ ണ്ഡമനുസരിച്ച് സജ്ജീകരിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ജി.എന്‍.എ/ബി.എസ്.സി യോഗ്യതയുളള നഴ്സു മാര്‍ക്ക് മാത്രമായിരിക്കും പ്രവേശ നം.
ബി.പി.എല്‍ വിഭാഗത്തിനും എസ്.സി,എസ്.ടി വിഭാഗത്തിനും പഠനം പൂര്‍ണമായും സൗജന്യമായിരി ക്കും. മറ്റ് എ.പി.എല്‍ വിഭാഗങ്ങള്‍ക്ക് 25 ശതമാനം ഫീസ് അടച്ചാല്‍ മതിയാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസി ഡന്റ് വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസം നേടിയ മലയാളി യുവതീ യു വാക്കള്‍ക്കും പ്രൊഫഷണലുകള്‍ക്കും മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭ്യമാകുന്നതിന് പ്രധാന വെല്ലുവി ളിയാകുന്നത് ഭാഷാപരിജ്ഞാനത്തിന്റെ കുറവുമൂലമാണ്. ഇംഗ്ലീഷ് ഉള്‍പ്പെടെയുളള ഭാഷയി ല്‍ മികച്ച ആശയവിനിമയം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നോര്‍ക്ക റൂട്ട്സ് ഭാഷാപഠന കേന്ദ്രത്തിന് തു ടക്കമാകുന്നതെന്നും അ ദ്ദേഹം പറഞ്ഞു.
വിദേശ തൊഴിലന്വേഷകര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിനോടൊപ്പം തൊഴില്‍ ദാതാക്കള്‍ക്ക് മിക ച്ച ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താനും റിക്രൂട്ട് ചെയ്യാനും കഴിയു ന്ന തരത്തില്‍ ഒരു മൈഗ്രേഷഷന്‍ ഫെ സിലിറ്റേഷന്‍ സെന്റര്‍ എന്ന നിലയിലാണ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ വിഭാവനം ചെയ്തിരിക്കുന്നതെന്ന് നോര്‍ക്ക സി ഇഒ ഹരികൃഷ്ണന്‍ നമ്പൂ തിരി പറഞ്ഞു. വിദേശ കുടിയേറ്റത്തിന്റെ മൂന്ന് പ്രധാന ഘട്ടങ്ങള്‍ നോര്‍ക്ക വഴി സാധ്യമാണെന്നും ഹരികൃഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു.
ഒ.ഇ.ടി, ഐ. ഇ. എല്‍ .ടി .എസ് പരീക്ഷകളില്‍ വിജയിക്കാന്‍ കഴിയാത്ത, എന്നാല്‍ വിജയത്തിനടുത്ത് സ്‌കോര്‍ നേടിയവര്‍ക്കും, കേരള നോളജ് എക്കണോമി മിഷന്റെ DWM S (ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേ ജ്മെന്റ് സിസ്റ്റം) ആപ്പിലെ ഇംഗ്ലീഷ് ടെസ്റ്റില്‍ മികച്ച സ്‌കോര്‍ നേടിയവര്‍ക്കും മുന്‍ഗണന ഉണ്ടാകും. പഠന മികവുളള ഉദ്യോഗാര്‍ത്ഥിക ള്‍ക്ക് നോര്‍ക്ക റൂട്ട്‌സുമായി റിക്രൂട്ട്‌മെന്റ് കരാറുളള വിദേശരാജ്യങ്ങളില്‍ തൊ ഴില്‍ നേടാനും അവസരം ഉണ്ടാകും.
ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ്, ജര്‍മ്മന്‍ ഭാഷാ പഠനത്തിനാണ് നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേ ജില്‍ അവസരം. പിന്നീട് മറ്റ് വിദേശഭാഷകളും നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫോറിന്‍ ലാംഗ്വേജ് ഉള്‍പ്പെടു ത്തും. വിശദവിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളി ല്‍ 1800 425 3939 (ഇന്ത്യയില്‍ നിന്നും), +91-8802 012 345 (വിദേശത്തുനിന്നും, മി സ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.