Breaking News

വീട്ടുജോലിക്കാരുടെ നിയമലംഘനങ്ങൾ; രാജ്യം വിട്ടാൽ പുതിയ പെർമിറ്റ് ഒരുവർഷത്തിനുശേഷം മാത്രം.

അബുദാബി : യുഎഇയിൽ 6 നിയമലംഘനങ്ങളിൽപ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാർക്ക് പുതിയ വർക്ക് പെർമിറ്റ് ഒരു വർഷത്തിനു ശേഷം മാത്രമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം.  ജോലിക്കിടെ മദ്യപിക്കുകയോ ലഹരി ഉപയോഗിക്കുകയോ ചെയ്തെന്ന് തെളിയുക, ധാർമികതയ്ക്കു നിരക്കാത്ത കുറ്റം ചെയ്യുക, ജോലിയിൽനിന്ന് അകാരണമായി വിട്ടുനിൽക്കുക, തൊഴിലുടമയെയോ കുടുംബത്തെയോ ആക്രമിക്കുക, ജോലിസ്ഥലത്തിന്റെ ചിത്രമോ ദൃശ്യമോ പ്രചരിപ്പിക്കുക, തുടർച്ചയായി 10 ദിവസമോ ഇടവിട്ട് 15 ദിവസങ്ങളോ ജോലിക്ക് എത്താതിരിക്കുക എന്നീ നിയമലംഘനങ്ങളിൽ പെട്ടവർ പുതിയ വർക്ക് പെർമിറ്റിന് ഒരു വർഷം വരെ കാത്തിരിക്കണം.
ഇളവുള്ളവർ
തൊഴിൽ ബന്ധം പുനഃസ്ഥാപിക്കാൻ തൊഴിലുടമ സമ്മതിക്കുക, തൊഴിലാളിക്കെതിരായ ആരോപണം തെറ്റാണെന്ന് തെളിയുക എന്നീ സന്ദർഭങ്ങളിൽ ഒരു വർഷം തികയുംമുൻപുതന്നെ വീട്ടുജോലിക്കാരെ തിരിച്ചുകൊണ്ടുവരാമെന്നും ഇക്കാര്യം തെളിവുസഹിതം ബോധ്യപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാർഷികാവധി 30 ദിവസം 
വീട്ടുജോലിക്കാരന് പൂർണ ശമ്പളത്തോടെ വർഷത്തിൽ 30 ദിവസത്തെ അവധിക്ക് അർഹതയുണ്ട്. സേവന കാലയളവ് ഒരു വർഷത്തിൽ താഴെയും 6 മാസത്തിൽ കൂടുതലുമാണെങ്കിൽ എല്ലാ മാസവും 2 ദിവസം അവധി ലഭിക്കും. വാർഷിക അവധി എപ്പോഴാണ് എടുക്കേണ്ടതെന്നും ഒറ്റത്തവണയായോ 2 തവണകളായാണോ എടുക്കേണ്ടതെന്ന് നിശ്ചയിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ട്. തുടർച്ചയായി 8 മണിക്കൂർ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരന്  12 മണിക്കൂറിൽ കുറയാത്ത ദൈനംദിന വിശ്രമത്തിന് അർഹതയുണ്ട്.
നിയമം, അവകാശങ്ങൾ സംരക്ഷിക്കാൻ
യുഎഇയിൽ വീട്ടുജോലിക്കാരുടെയും തൊഴിൽ ഉടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് ഗാർഹിക തൊഴിലാളി നിയമം. റിക്രൂട്മെന്റ്, വേതനം, താമസം, ചികിത്സ, ഭക്ഷണം, യാത്ര, അവധി, ഓവർടൈം, സേവനാന്തര ആനുകൂല്യം തുടങ്ങി തൊഴിലാളികളുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള നിയമം, തൊഴിൽ തർക്കവും വീസ/റിക്രൂട്ടിങ് തട്ടിപ്പുകൾ കുറയ്ക്കാനും സഹായകമാണ്. 18 വയസ്സിന് താഴെയുള്ളവരെ ജോലിക്ക് നിയോഗിക്കാൻ പാടില്ല. 
വീസയ്ക്കോ യാത്ര ടിക്കറ്റിനോ വേണ്ടി ഏജന്റിനോ തൊഴിലുടമയ്ക്കോ ഇടനിലക്കാർക്കോ പണം നൽകരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. വാഗ്ദാനം ചെയ്ത ജോലിയോ ശമ്പളോ ലഭിച്ചില്ലെങ്കിൽ തിരിച്ചയയ്ക്കാൻ ആവശ്യപ്പെടാം. വീട്ടുജോലിക്കാരുടെ തിരിച്ചറിയൽ രേഖകൾ തൊഴിലുടമ പിടിച്ചുവയ്ക്കാൻ പാടില്ല. പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങി വ്യക്തിഗത രേഖകൾ തൊഴിലാളികളാണ് സൂക്ഷിക്കേണ്ടത്. വീട്ടുജോലിക്കാരോട് മാന്യമായി പെരുമാറണം. അവരെ അക്രമിക്കരുത്. തൊഴിലാളിക്കു കൃത്യമായി വേതനം നൽകണം. 
ഇതേസമയം കരാർ പ്രകാരം ജോലിയിൽ വീഴ്ച വരുത്തുന്ന തൊഴിലാളിക്കെതിരെയും നടപടിയുണ്ടാകും. ന്യായമായ കാരണമില്ലാതെ ജോലി നിർത്തരുത്. ജോലി സ്ഥലത്തെ സ്വകാര്യത മാനിക്കുകയും തൊഴിലുടമയുടെ സ്വത്ത്, ഉപകരണങ്ങൾ എന്നിവ സംരക്ഷിക്കുകയും വേണം. പുറത്തു പോയി ജോലി ചെയ്യാൻ പാടില്ല. ഒളിച്ചോടാൻ പ്രേരിപ്പിക്കുക, അഭയം നൽകുക, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കു ഗാർഹിക തൊഴിലാളികളെ ഉപയോഗിക്കുക എന്നീ കുറ്റങ്ങൾക്കു 2 ലക്ഷം ദിർഹം വരെ പിഴയുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.