കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമന ത്തില്‍ തനിക്ക് പങ്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബ ന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങള്‍ ഗ വര്‍ണര്‍ പുറത്തുവിട്ടു
തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല വിസി ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനത്തിന് ത നിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി നടത്തിയ കത്തിടപാടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. വി സി നിയമനുവുമായി ബന്ധപ്പെട്ട് നടപടികള്‍ തുടങ്ങിയത് മുഖ്യമന്ത്രിപിണറായി വിജയനും ഉന്നത വിദ്യാ ഭ്യാസ മന്ത്രി ആര്‍ ബിന്ദുവും ചേര്‍ന്നാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
വിഷയത്തില്‍ തന്റെ അഭിപ്രായം തേടാന്‍ മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് നേരിട്ടെത്തിയെന്നും ഗവ ര്‍ണര്‍ പറഞ്ഞു. പുനര്‍നിയമനം ആവശ്യപ്പെട്ട് നവംബര്‍ 21ന് നിയമോപദേഷ്ടാവ് കെ കെ രവീന്ദ്രനാഥ് ത ന്നെ സമീപിച്ചതായും വിസിയായി ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാനാണ് സര്‍ക്കാരിന് താ ത്പര്യമെന്ന് അറിയിച്ചതായും ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിക്ക് ഒരാളെ നിര്‍ദേശിക്കാന്‍ അവകാശമുണ്ടന്ന് നിയമോപദേശത്തില്‍ പരാമര്‍ശിച്ചിരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.
ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കുന്ന വിഷയത്തില്‍ തനിക്ക് വ്യത്യസ്ത നിലപാടുണ്ടായിരു ന്നു. നിയമപരമായി ഇതിന്റെ സാധ്യതകള്‍ സംബന്ധിച്ച് അന്നുതന്നെ സംശയം പ്രകടിപ്പിച്ചതാ യും അദ്ദേഹം പറയുന്നു. പുതിയ വിസിയെ നിയമിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ച് ന ടപടിക്രമങ്ങള്‍ മുന്നോട്ടു പോകുന്ന ഘട്ടത്തില്‍ ഇത്തരത്തില്‍ പുനര്‍നിയമനം നല്‍കിയാല്‍ അതിന് നിയമപരമായി സാധുതയുണ്ടോ എന്ന കാര്യമാണ് താന്‍ പ്രകടിപ്പിച്ചത്.
അതേസമയം വിസിയുടെ പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണറാണ് ആവശ്യപ്പെട്ടതെന്ന് സര്‍ക്കാര്‍ ലോകായു ക്തയെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് വിസിയുടെ പേര് നിര്‍ ദേശിക്കാനുണ്ടോയെന്ന് ചോദിച്ച് ഗവ ര്‍ണര്‍ സര്‍ക്കാരിനയച്ച കത്ത് ലോകായുക്തയില്‍ ഹാജരാക്കിയതുമാണ്. ഇതിന് മറുപടിയായാണ് മന്ത്രി പേര് നിര്‍ദ്ദേശിച്ചതെന്നും സര്‍ക്കാര്‍ ലോകായുക്തയില്‍ വ്യക്തമാക്കി. വിസി നിയമനത്തില്‍ ഉന്നത വിദ്യാ ഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശ ഇല്ലെന്നും നിര്‍ദേശം മാത്രമേയുള്ളുവെന്നും ലോകാ യുക്ത പറഞ്ഞിരുന്നു.
വിസി നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിയെ അയോഗ്യയാക്കണമെന്നാവശ്യ പ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു. ലോകാ യുക്തയുടെ പരാമര്‍ശം. വിസിയെ നിയമിക്കുന്നതില്‍ സമ്മര്‍ദം ഉണ്ടെങ്കില്‍ പുനര്‍നിയമനം ഗവര്‍ണര്‍ അംഗീകരിച്ചതെന്തിനെന്ന് ഉപലോകായുക്ത ചോദിച്ചു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.