ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇനി മാറ്റമില്ലെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവ സാനിപ്പിക്കുകയാണെന്നും കെപിസിസി അധ്യക്ഷ ന്‍ കെ സുധാകരന്‍ മാധ്യമങ്ങോട് പറഞ്ഞു. വിവാദം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ സുധാകരന്‍ മുതിര്‍ന്ന നേതാ ക്കളുടെ പ്രതി കരണങ്ങള്‍ ഉചിതമാണോ എന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നും പറ ഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസിലെ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കര്‍ശന നിര്‍ദേശം. ഡിസിസി അധ്യക്ഷന്മാരുടെ പട്ടികയില്‍ ഇനി മാ റ്റമില്ലെന്നും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്നും കെ സുധാകരന്‍ മാധ്യമ ങ്ങോട് പറഞ്ഞു. വിവാദം നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് പറഞ്ഞ സുധാകരന്‍ മുതിര്‍ന്ന നേതാ ക്കളുടെ പ്രതികരണങ്ങള്‍ ഉചിതമാണോ എന്ന് അവര്‍ തന്നെ തീരുമാനിക്കണമെന്നും കൂട്ടിച്ചേര്‍ ത്തു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളാ ണ്. അവര്‍ പാര്‍ട്ടിക്കു താങ്ങും തണലുമായി എ ന്നും ഉണ്ടാവണമെന്നാണ് ആഗ്രഹം. അത് അങ്ങ നെ തന്നെ തുടരുന്നതിനുള്ള സഹകരണം അവരോട് അഭ്യര്‍ഥിക്കുകയാണ് ചെയ്യുന്നതെന്ന് സു ധാകരന്‍ പറഞ്ഞു. കെപിസിസി പുനസംഘടനയ്ക്ക് കുറച്ചുകൂടി സമയം എടുക്കും. നേരത്തെ ഉണ്ടാ യിരുന്നതു പോലെ രണ്ടു ചേരിയും തരുന്ന പട്ടിക സംയോജിപ്പിച്ച് ഭാരവാഹികളെ പ്രഖ്യാപിക്കുന്ന രീതിയല്ല ഇപ്പോള്‍. കഴിവുള്ള ആളുകളെ കണ്ടെത്താന്‍ സമയമെടുക്കും- സുധാകരന്‍ വ്യക്തമാക്കി.
പാലക്കാട്ടെ എവി ഗോപിനാഥ് തനിക്ക് വളരെയധികം വ്യക്തിബന്ധമുള്ള നേതാവാണ്. അദ്ദേഹം ത ന്നെ കൈവിടുമെന്ന് കരുതുന്നില്ല. പാല ക്കാട്ടെ പാര്‍ട്ടിയിലുള്ള പ്രത്യേക സാഹചര്യം മൂലമാണ് ഗോ പിനാഥ് പാര്‍ട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചത്. അദ്ദേഹത്തെ സംസാരിച്ചു തിരികെ കൊണ്ടു വരാനാവുമെന്നാണ് പ്രതീക്ഷ.
അതേസമയം ഉമ്മന്‍ചാണ്ടി ഇന്നും നേതൃത്വത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പട്ടിക സംബന്ധി ച്ച ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് താന്‍ പറഞ്ഞി ല്ലെ ന്നും, പ്രാഥമിക ചര്‍ച്ചകള്‍ ഉണ്ടായിരുന്നെങ്കിലും അ ത് അപൂര്‍ണമായിരുന്നു എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍. പ്രാഥമിക ചര്‍ച്ച കളില്‍ പല പേരുകളും ഉണ്ടായിരുന്നെന്നും താന്‍ പ്രത്യേകം ലിസ്റ്റ് കൊടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഡയറി പൊക്കിക്കാണിച്ചത് തെറ്റായെന്നും ഉമ്മന്‍ചാണ്ടി തു റന്നു പറഞ്ഞു.
ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞുവെന്നായിരുന്ന കെ മുരളീധരന്റെ നിലപാട്. ഡയറി ഉയര്‍ത്തുന്നത് സുധാകരന്റെ ശൈലിയാണെന്നും അതില്‍ തെറ്റു കാണുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.