മക്ക : വിദേശ രാജ്യങ്ങളുമായി ഹജ്ജിന് കരാർ ഒപ്പിടുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഈ തീയതി കഴിഞ്ഞാൽ കരാറുകളൊന്നും സ്വീകരിക്കില്ല. ‘നുസ്ക് മസാർ’ പ്ലാറ്റ്‌ഫോമിലൂടെ വിദേശ തീർഥാടകർക്കായി കരാർ പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകത മന്ത്രാലയം പറഞ്ഞു.ഹജ്ജ് തീർഥാടകർക്ക് നൽകേണ്ടതായ സേവനങ്ങൾ വ്യവസ്ഥ ചെയ്യുന്ന കരാറിലാണ് വിവിധ രാജ്യങ്ങളുടെ ഹജ്ജ് കാര്യ ഓഫിസുകളുമായി സൗദി മന്ത്രാലയം ഒപ്പിടുന്നത്. ഓഫിസുകൾക്ക് ആവശ്യമായ ജോലികൾക്കായി മന്ത്രാലയം കൃത്യമായ ടൈംടേബിൾ നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ എട്ട് പ്രധാന ഘട്ടങ്ങൾ ഉൾപ്പെടുന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ 23 മുതലാണ് ഇതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഈ വർഷം ഫെബ്രുവരി 14ന് ഇത് അവസാനിക്കും. കരാർ നടപടികൾക്കുള്ള ഘട്ടം അവസാനിച്ചാൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തുന്ന തീർഥാടകരുടെ യഥാർഥ ക്വാട്ട നിശ്ചയിക്കും. വീസ അനുവദിക്കുന്ന ഘട്ടം ഉടൻ ആരംഭിക്കുമെന്നും മന്ത്രാലയം പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.