Breaking News

വയനാട് ദുരന്തം: കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം അപഹാസ്യമെന്ന് മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം.

ദുബായ് ∙ വയനാട് ദുരന്ത നിവാരണത്തിനു ചെലവഴിച്ച പണം സംബന്ധിച്ചു കോടതിക്കു നൽകിയ കണക്കുകൾ എസ്റ്റിമേറ്റുകളാണെന്ന വിശദീകരണം സർക്കാരിനെ പൊതുസമൂഹത്തിനു മുന്നിൽ കൂടുതൽ അപഹാസ്യരാക്കുകയാണെന്നു മു‍സ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. ചെലവഴിച്ചു കഴിഞ്ഞ പണത്തിന് എങ്ങനെയാണ് എസ്റ്റിമേറ്റ് നൽകാൻ കഴിയുക.

കേന്ദ്രത്തിൽ നിന്നു കൂടുതൽ പണം നേടിയെടുക്കുന്നതിനു വേണ്ടിയാണെന്നു പറയുന്നതും പരിഹാസ്യമാണ്. ഇല്ലാത്ത കണക്കാണോ കേന്ദ്രത്തിനു നൽകേണ്ടത്? സർക്കാരുകൾ തമ്മിൽ കള്ളക്കണക്ക് പറഞ്ഞാണോ പണം വാങ്ങേണ്ടത്? ഒരു പ്രതിഫലവും ആഗ്രഹിക്കാതെ ജനങ്ങൾ സൗജന്യമായി നൽകിയതിനെക്കുറിച്ച് ഒരു വാക്കെങ്കിലും ആ റിപ്പോർട്ടിൽ പറയേണ്ടേ? ജനങ്ങൾ സൗജന്യമായി നൽകിയതിനെല്ലാം സർക്കാർ കണക്കു പറ‍ഞ്ഞു പണം എഴുതിയെടുക്കുന്നത് എന്തൊരു നെറികേടാണ്?ദുരന്ത ഭൂമിയിൽ സർക്കാരിനു പണം ചെലവഴിക്കേണ്ടി വന്ന മേഖലകൾ ഏതെല്ലാമെന്നു വിശദീകരിക്കാൻ സർക്കാർ തയാറാവണം.

അവിടേക്ക് അവശ്യ സാധനങ്ങൾ കുത്തിയൊഴുകിയെത്തുകയായിരുന്നു. ഒടുവിൽ ഇനിയൊന്നും വേണ്ടെന്നു സർക്കാർ തന്നെയാണ് പറഞ്ഞത്. മൃതശരീരം സംസ്കരിക്കാൻ 2.25 കോടി രൂപ ചെലവാക്കിയെന്നു പറയുന്നു. ഒരാൾക്ക് 75000 രൂപ വീതം. ഇവിടെ സംസ്കാരം നടത്തിയതു മരണപ്പെട്ടവരുടെ ബന്ധുക്കളാണ്. മറ്റുള്ളവ സംസ്കരിച്ചതു സന്നദ്ധ സംഘടനകളും.സംസ്ഥാന സർക്കാർ ആരുടെ സംസ്കാരത്തിനാണ് പണം നൽകിയതെന്നു പറയണം. ഭക്ഷണ വിതരണം കേറ്ററിങ് സ്ഥാപനങ്ങൾ സൗജന്യമായാണ് ചെയ്തത്. അതിലേക്ക് ആവശ്യമായ സാധനങ്ങൾ ഒരു രൂപ പോലും വാങ്ങാതെയാണ് അവർ നൽകിയത്. ജെസിബിയും ആംബുലൻസും മറ്റു വാഹനങ്ങളും ഒരു രൂപ പോലും വാടക വാങ്ങാതെയാണ് ഓടിയത്. ഇവരിൽ ആരെങ്കിലും പണം കൈപ്പറ്റിയെങ്കിൽ സർക്കാർ പറയണം.

സന്നദ്ധ സേവനം നടത്തിയവർ ആരെങ്കിലും പണം വാങ്ങിയതായി അറിയില്ല. ഡിവൈഎഫ്ഐക്കാർ പണം വാങ്ങിയാണ് സേവനം ചെയ്തതെങ്കിൽ അവർ വ്യക്തമാക്കണം. പിന്നെ, എവിടെയാണ് സർക്കാരിനു പണം ചെലവായത്. കോടതിയിൽ പോലും കള്ളം പറയാൻ സർക്കാരിനു മടിയില്ല. ഇത്തരമൊരവസ്ഥ ഉണ്ടായതിൽ ഖേദമുണ്ട്. പ്രളയകാലത്തും സർക്കാർ ചെയ്തത് ഇതു തന്നെയായിരുന്നു. ദുരന്തങ്ങളെ അവസരമായി കാണുകയാണ് സർക്കാർ. പുനരധിവാസത്തെക്കുറിച്ച് ഒന്നും പറയാൻ സർക്കാർ തയാറാവുന്നില്ല. അതിനു വേണ്ടി അനന്തമായി കാത്തിരിക്കാൻ മുസ്‌ലിം ലീഗ് തയാറല്ല. ലീഗ് നൽകുമെന്നു പ്രഖ്യാപിച്ച വീടുകൾ നിർമിക്കാൻ സ്ഥലം നൽകിയില്ലെങ്കിൽ സ്വന്തമായി സ്ഥലം വാങ്ങി വീടു വച്ചു നൽകുമെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.