സ്ഥിരം ലഹരിക്കേസില്‍പ്പെടുന്നവരെ രണ്ട് വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമസഭയില്‍ പ്രതി പക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി
തിരുവനന്തപുരം : സ്ഥിരം ലഹരിക്കേസില്‍പ്പെടുന്നവരെ രണ്ട് വര്‍ഷം കരുതല്‍ തടങ്കലിലാക്കുമെന്ന് മു ഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയ മസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മു ഖ്യമന്ത്രി. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്ന് പിസി വിഷ്ണുനാഥ് ചൂണ്ടി ക്കാട്ടി.
എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ധിച്ചുവരികയാണ്. കേസുകളില്‍ പിടിയി ലാകുന്നവരില്‍ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തില്‍ അടിയ ന്തര നടപടി സ്വീകരിക്കണമെന്നും പ്ര തിപക്ഷം ആവശ്യപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ അടക്കം ലഹരി ഉപയോഗം വ്യാപകമാണ്. സ്‌കൂളിന്റെ പേര് മോശമാകാതിരിക്കാന്‍ അധികൃതര്‍ ഇക്കാര്യം മനപ്പൂര്‍വം മറച്ചുവെക്കുകയാണെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. ലഹരിവ്യാപനം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏത് നടപടിക്കും പ്രതിപക്ഷത്തിന്റെ പൂ ര്‍ണ പിന്തുണയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.
ലഹരി വ്യാപനം ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തടയാന്‍ ഫലപ്രദമായ നടപടി കള്‍ സ്വീകരിക്കും. ഈ വര്‍ഷം മാത്രം 16,228 കേസുകളെടുത്തു. സ്ഥിരം ലഹരിക്കേസ് പ്രതികള്‍ക്ക് രണ്ടു വര്‍ഷം കരുതല്‍ തടങ്കല്‍ കര്‍ശനമാക്കും. കുറ്റകൃത്യം ചെയ്യില്ലെന്ന് പ്രതിയില്‍ നിന്ന് ബോണ്ട് വാങ്ങുമെ ന്നും മുഖ്യമന്ത്രി മറുപടി യായി പറഞ്ഞു.
കുറ്റകൃത്യം ആവര്‍ത്തിക്കില്ലെന്ന് പ്രതികളില്‍ നിന്ന് ബോണ്ട് എഴുതിവാങ്ങും. കുറ്റകൃത്യ പട്ടിക തയ്യാറാ ക്കി നിരന്തരം നിരീക്ഷിക്കും. സ്‌കൂളിന് സമീപം പ്രവര്‍ത്തിക്കുന്ന ഏ തെങ്കിലും കടകളില്‍ ലഹരി വില്‍ പ്പന ശ്രദ്ധയില്‍പ്പെട്ടാല്‍ ആ കട പിന്നീട് തുറക്കാന്‍ അനുവദിക്കാത്ത നടപടിയുണ്ടാകും. എക്‌സൈസ് ഓഫീസുകളില്‍ പ്രത്യേക കണ്‍ ട്രോള്‍ റൂം തുറക്കും. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണം. തദ്ദേശ സ്ഥാപനങ്ങളില്‍ ലഹരിവിരുദ്ധ സമിതികള്‍ രൂപവത്ക്കരിക്കും. ലഹരിവിരു ദ്ധ പോരാട്ടത്തിന് സംഘടിത രീതിയുണ്ടാകും. ലഹരി തടയാന്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.