തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ മുഴുവന്‍ വകുപ്പുകളും പ്രവാസികള്‍ക്കായി പ്രത്യേകം ഓണ്‍ ലൈന്‍ സേവനങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന റവന്യൂ വകുപ്പില്‍ പ്രവാസി സെ
സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിയില്‍ സുപ്രധാന പങ്ക് വഹിക്കു ന്നവരാണ് പ്രവാസിക ള്‍. എന്നാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സമയബന്ധിതമായി പ്ര വാസികള്‍ക്ക് ലഭ്യമാകുന്നില്ല എന്ന പരാതി എല്ലാ കാലത്തും ഉയര്‍ന്നുവരാറുണ്ട്. വര്‍ ഷത്തില്‍ ചെറിയ സമയം മാത്രം നാട്ടില്‍ വരുന്ന പ്രവാസികള്‍ ക്ക് പെട്ടെന്ന് തന്നെ ജോലി സ്ഥലത്തേക്ക് മടങ്ങേണ്ടി വരുന്നതിനാല്‍ സമയബന്ധിതമായി സേവനങ്ങള്‍ ലഭ്യമായിരുന്നില്ല.ഇത് കഴിഞ്ഞ ലോക കേരളസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. ഇക്കാ ര്യം പരിഹരിക്കാമെന്ന് അന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. ആ വാഗ്ദാനമാണ് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് തന്നെ സം സ്ഥാന സര്‍ക്കാര്‍ പാലിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ റവന്യൂ മന്ത്രി കെ രാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്റണി രാജു, ജി.ആര്‍ അനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, പ്രവാസി ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഇ.ടി ടൈംസ ണ്‍ മാസ്റ്റര്‍ എം.എല്‍.എ, തോമസ് കെ തോമസ് എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, നോര്‍ ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, വ്യവസായി ജെ.കെ മേനോന്‍, ലോക കേരള സഭ ഡയറക്ടര്‍ കെ വാസുകി, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ലാന്‍ഡ് റവന്യൂ കമ്മീഷണ ര്‍ ടി.വി അനുപമ, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
കേരളത്തിന്റെ ആഭ്യന്തരകാര്യങ്ങളിലും നയരൂപീകരണത്തിലും പ്രവാസികള്‍ക്കുളള സ്ഥാനം വ്യക്തമാ ക്കുന്നതായിരുന്നു ലോകകേരളസഭ. ആ ലക്ഷ്യപൂര്‍ത്തീകരണ ത്തിന്റെ ഒന്നാംഘട്ടമാണ് ഇപ്പോള്‍ പിന്നി ട്ടിരിക്കുന്നതെന്ന് ചടങ്ങില്‍ ആശംസകള്‍ പറഞ്ഞ നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു.
പരാതി/അപേക്ഷയുടെ നിലവിലെ അവസ്ഥ
പ്രവാസിമിത്രം പോര്‍ട്ടലില്‍ അന്വേഷിച്ചാല്‍
ദിവസങ്ങള്‍ക്കകം മറുപടി
ജില്ലാ തലത്തിലുള്ള പ്രവാസി സെല്‍, ഇത് മോണിട്ടര്‍ ചെയ്യാനായി സംസ്ഥാന തലത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സെല്‍, ഇതിന് പുറമെ റവന്യു മന്ത്രിയുടെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സെല്‍ എന്നി ങ്ങനെയാണ് മൂന്ന് ഘട്ടങ്ങളില്‍ അവലോകനങ്ങള്‍ നടക്കുക. തങ്ങള്‍ നല്‍കിയ പരാതി/ അപേക്ഷയുടെ നിലവിലെ അവസ്ഥ പ്രവാസിമിത്രം പോര്‍ട്ടലിലൂടെ അന്വേഷിച്ചാല്‍ ദിവ സങ്ങള്‍ക്കകം മറുപടി ലഭിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട് എന്ന് മന്ത്രി രാജന്‍ കൂട്ടിച്ചേര്‍ത്തു. പ്രവാസികള്‍ക്കായുള്ള റവന്യു വകുപ്പിന്റെ രണ്ട് പദ്ധതികളും മാതൃകാപരമെന്ന് പരിപാടിയില്‍ വിശിഷ്ടാതിഥിയായ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വിശേഷിപ്പിച്ചു.
ലോകത്തിന്റെ ഏതു കോണിലിരുന്നും ഇനി റവന്യൂ, സര്‍വേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവന ങ്ങള്‍ പ്രവാസികള്‍ക്ക് ഓണ്‍ലൈനായി ലഭ്യമാകും. പ്രവാസികളുടെ അപേക്ഷ/പരാതിയുടെ സ്റ്റാറ്റ സ് അറിയാന്‍ പ്രവാസി മിത്രം പോര്‍ട്ടലും സജ്ജീകരിച്ചിട്ടുണ്ട്.ഓരോ ജില്ലയിലും ജില്ലാ പ്രവാസി സെല്‍ ഓഫീസറായി ഡെപ്യൂട്ടി കലക്ടറേയും സ്റ്റേറ്റ് നോഡല്‍ ഓഫീസറായി ലാന്‍ഡ് റവന്യൂ അസി സ്റ്റന്റ് കമ്മീഷണറെയും നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.